Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്സയെ ചെൽസി...

ബാഴ്സയെ ചെൽസി വീഴ്ത്തി (2-1)

text_fields
bookmark_border
ബാഴ്സയെ ചെൽസി വീഴ്ത്തി (2-1)
cancel
സൈതാമ (ജപ്പാൻ): ഫ്രാങ്ക് ലാംപാർഡിെൻറ കീഴിൽ പുതുസീസണിനൊരുങ്ങുന്ന ചെൽസിക്ക് ഏഷ്യൻ പര്യടനത്തിൽ വിജയം. കരുത്തരായ ബാഴ്സലോണയെ 2-1നാണ് ചെൽസി മറികടന്നത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ലൂയി സുവാരസുമില്ലാതെയാണിറങ്ങിയതെങ്കിലും ബാഴ്സയുടെ കരുത്തിന് കുറവില്ലായിരുന്നു. യുവ സ്ട്രൈക്കർ ടാമി എബ്രഹാമും (34) മിഡ്ഫീൽഡർ റോസ് ബാർക്ലിയുമാണ് (81) ചെൽസിയുടെ ഗോളുകൾ നേടിയത്. ഇവാൻ റാകിടിച്ച് (90+1) ബാഴ്സക്കായി സ്കോർ ചെയ്തു.

ബാഴ്സ നിരയിൽ പുതുതായെത്തിയ അേൻറായിൻ ഗ്രീസ്മാനായിരുന്നു സെൻട്രൽ സ്ട്രൈക്കർ. മികച്ച മുന്നേറ്റങ്ങളും പാസിങ്ങുമായി ഫ്രഞ്ച് താരം കളംനിറഞ്ഞെങ്കിലും സ്കോർ ചെയ്യാനായില്ല. സെർജിയോ ബുസ്ക്വെറ്റ്സ്, ജെറാർഡ് പിക്വെ, ഉസ്മാനെ ഡെംബലെ, സെർജി റോബർേട്ടാ, സാമുവൽ ഉംറ്റിറ്റി, ജോർഡി ആൽബ, മാർക് ടെർസ്റ്റെഗൻ തുടങ്ങിയ താരങ്ങളെയും ബാഴ്സ കോച്ച് എണസ്റ്റോ വെൽവർഡെ ആദ്യ ഇലവനിൽ കളത്തിലിറക്കി. റാകിടിച്ച്, മാൽകം, നെൽസൺ സെമെഡോ, പുതുതാരം ഫ്രാങ്കി ഡിയോങ് തുടങ്ങിയവർ പകരക്കാരായും എത്തി.

ചെൽസി നിരയിൽ കെപ അരിസബലാഗ, ഡേവിഡ് ലൂയിസ്, സെസാർ അസ്പലിക്വേറ്റ, ജോർജീന്യോ, മാറ്റിയോ കൊവാസിച്, പെഡ്രോ തുടങ്ങിയവർക്കൊപ്പം പുതുതാരം ക്രിസ്റ്റ്യൻ പുലിസിച്ചിനും ലാംപാർഡ് ആദ്യ ഇലവനിൽ അവസരം നൽകി. ബാർക്ലി, ഒലിവർ ജിറൂഡ്, മാർകസ് അലോൻസോ തുടങ്ങിയവർ പിന്നീട് ഇറങ്ങുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaFC Barcelona
News Summary - fc barcelona Chelsea
Next Story