Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2019 5:56 PM GMT Updated On
date_range 27 March 2019 5:56 PM GMTഗോളിന് പ്രായമില്ല
text_fieldsbookmark_border
പ്രായം വെറുമൊരു നമ്പറാണെന്ന് തെളിയിക്കുകയാണ് ഇറ്റലിയുടെ രണ്ടു താരങ്ങൾ. യൂറോക പ്പ് യോഗ്യതാറൗണ്ടിൽ ടീം ഗോളടിച്ചുകൂട്ടുേമ്പാൾ പിറന്നത് അപൂർവ റെക്കോഡ്. തിങ്ക ളാഴ്ച ഇറ്റലി ഫിൻലൻഡിനെ േതാൽപിച്ചപ്പോൾ രണ്ടാം ഗോൾ കുറിച്ച് മോയ്സ് കീൻ 60 വർഷത ്തിനിെട അസൂറിപ്പടയുടെ ഏറ്റവും പ്രായംകുറഞ്ഞ ഗോൾവേട്ടക്കാരനായി.
19ാം വയസ്സിലെ ഗോൾ സ്കോറിങ്ങുമായി ചരിത്രം കുറിച്ച കീൻ ബുധനാഴ്ച വീണ്ടും ഗോളടിച്ച് നേട്ടം ആവർത്തിച്ചു. അതിനു പിന്നാലെയാണ് ഫാബിയോ കഗ്ലിയാറില മറ്റൊരു ചരിത്രമെഴുതിയത്. 36ാം വയസ്സിൽ ഗോളടിച്ച താരം ഇറ്റലിയുടെ ഏറ്റവും സീനിയർ സ്കോററായി.
2008 യൂറോയിൽ ഗോൾ നേടിയ ക്രിസ്റ്റ്യൻ പനൂചിയുടെ (35 വയസ്സ് 62 ദിവസം) റെക്കോഡാണ് ഫാബിയോ തിരുത്തിയത്. 2007ൽ അരങ്ങേറ്റംകുറിച്ച ഫാബിയോ 2012നുശേഷം ആദ്യമായാണ് ദേശീയ ടീമിൽ കളത്തിലിറങ്ങുന്നത്. ഇതിനിടെ പലതവണ ടീമിൽ ഉൾപ്പെെട്ടങ്കിലും പന്തുതട്ടിയില്ല. ഇക്കുറി സീരി ‘എ’യിൽ സാംദോറിയക്കുവേണ്ടി നടത്തിയ പ്രകടനമാണ് ദേശീയ ടീമിൽ ഇടം നൽകിയത്.
2000ത്തിൽ ഫാബിയോ ഇറ്റലി അണ്ടർ 18 ടീമിൽ അരങ്ങേറുേമ്പാൾ മോയ്സ് കീനിന് രണ്ടു മാസം മാത്രമായിരുന്നു പ്രായം. 18 വർഷത്തിനുശേഷം ഒരു മത്സരത്തിൽ ഗോളടിച്ച് ഇരുവരും റെക്കോഡ് കുറിച്ചു.
19ാം വയസ്സിലെ ഗോൾ സ്കോറിങ്ങുമായി ചരിത്രം കുറിച്ച കീൻ ബുധനാഴ്ച വീണ്ടും ഗോളടിച്ച് നേട്ടം ആവർത്തിച്ചു. അതിനു പിന്നാലെയാണ് ഫാബിയോ കഗ്ലിയാറില മറ്റൊരു ചരിത്രമെഴുതിയത്. 36ാം വയസ്സിൽ ഗോളടിച്ച താരം ഇറ്റലിയുടെ ഏറ്റവും സീനിയർ സ്കോററായി.
2008 യൂറോയിൽ ഗോൾ നേടിയ ക്രിസ്റ്റ്യൻ പനൂചിയുടെ (35 വയസ്സ് 62 ദിവസം) റെക്കോഡാണ് ഫാബിയോ തിരുത്തിയത്. 2007ൽ അരങ്ങേറ്റംകുറിച്ച ഫാബിയോ 2012നുശേഷം ആദ്യമായാണ് ദേശീയ ടീമിൽ കളത്തിലിറങ്ങുന്നത്. ഇതിനിടെ പലതവണ ടീമിൽ ഉൾപ്പെെട്ടങ്കിലും പന്തുതട്ടിയില്ല. ഇക്കുറി സീരി ‘എ’യിൽ സാംദോറിയക്കുവേണ്ടി നടത്തിയ പ്രകടനമാണ് ദേശീയ ടീമിൽ ഇടം നൽകിയത്.
2000ത്തിൽ ഫാബിയോ ഇറ്റലി അണ്ടർ 18 ടീമിൽ അരങ്ങേറുേമ്പാൾ മോയ്സ് കീനിന് രണ്ടു മാസം മാത്രമായിരുന്നു പ്രായം. 18 വർഷത്തിനുശേഷം ഒരു മത്സരത്തിൽ ഗോളടിച്ച് ഇരുവരും റെക്കോഡ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story