Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോപ്യൻ...

യൂറോപ്യൻ ലീഗുകളിൽ ഉഗ്ര പോരാട്ടം

text_fields
bookmark_border
messi
cancel

ലീഗ് ഫുട്ബാളിെൻറ മൂന്നിൽ ഒരു ഭാഗം പിന്നിട്ടുകഴിഞ്ഞു. യുവേഫ നേഷൻസ് ലീഗും ഫിഫ സൗഹൃദമത്സരങ്ങളുടെ ഇടവേളക്കു പിരിഞ്ഞിരിക്കുകയാണ് ക്ലബുകൾ. യൂറോപ്പിലെ ഫൈവ് സ്റ്റാർ എന്ന വിളിപ്പേരിലുള്ള അഞ്ചിലും ഇത് ഗിയർമാറ്റിപ്പിടിക്കാനുള്ള ഇടവേളയാണ്. 12 ദിവസത്തിനുശേഷം നവംബർ 24ന് വീണ്ടും കളമുണരും. ക്രിസ്മസ്-പുതുവർഷ സമ്മാനം തേടി ബൂട്ടുകെട്ടുന്നവർക്ക് എൻജിന് ഇരട്ടി വേഗം കൈവരിക്കാനുള്ള ഇടവേളകൂടിയാണിത്.

ഇഞ്ചോടിഞ്ച്
ഗോൾ
സെർജിയോ അഗ്യൂറോ
(മാഞ്ചസ്റ്റർ സിറ്റി) 8 (12 കളി)
12 കളി കഴിഞ്ഞപ്പോൾ പ്രവചനാതീതമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ അവസ്ഥ. ഒാരോ പോരാട്ടദിനം പിന്നിടുേമ്പാഴും ആദ്യ സ്ഥാനങ്ങൾ മാറിമറിയുന്നു. മുൻ സീസണിലേതുപോലെ ഏകപക്ഷീയമായി ആർക്കും ഇംഗ്ലണ്ടിൽ കിരീടമുറപ്പിക്കാനാവില്ലെന്ന് വ്യക്തം. ഒരു തോൽവിപോലുമില്ലാതെയാണ് സിറ്റി, ലിവർപൂൾ, ചെൽസി ടീമുകളുടെ ജൈത്രയാത്ര. പത്തും ജയിച്ച സിറ്റി തന്നെ ഏറ്റവും മുന്നിൽ. തുടർതോൽവികളുടെ ക്ഷീണത്തിൽനിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ തിരിച്ചുവരവും ശുഭസൂചനയാണ്. മാഞ്ചസ്റ്റർ ഡർബിയിൽ വീണെങ്കിലും ഫോമിലേക്ക് തിരിച്ചെത്തിയ യുനൈറ്റഡ് പ്രതീക്ഷേയാടെയാണ് പിരിഞ്ഞത്. നിലവിൽ എട്ടാം സ്ഥാനത്തുള്ള മൗറീന്യോയുടെ പട ഡിസംബറിൽ ആദ്യ അഞ്ചിലെത്തിയാൽ അത്ഭുതപ്പെടേണ്ട.

ക്രിസ്റ്റ്യാനോ എഫക്ട്
ഗോൾ
ക്രിസ്റ്റഫ് പിയാറ്റെക്
(ജിനോവ) 9 (12 കളി)

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ ഒരു ലീഗിെൻറ നക്ഷത്രത്തിളക്കത്തിലാണ് സീരി ‘എ’. യുവൻറസിെൻറ ഒാരോ കളിയും ആരാധകലോകം ആഘോഷമാക്കുന്നു. അതേപോലെ ടീമിെൻറ കുതിപ്പും. 12 കളിയിൽ 11 ജയവും ഒരു സമനിലയുമായാണ് യുവെയുടെ ജൈത്രയാത്ര. എട്ടു ഗോളുമായി ക്രിസ്റ്റ്യാനോയും മുന്നിലുണ്ട്. ആറു പോയൻറ് വ്യത്യാസത്തിൽ യുവെ മുന്നേറുേമ്പാൾ രണ്ടും മൂന്നും സ്ഥാനത്തിനാവും ഇറ്റലിയിലെ വീറുറ്റ പോരാട്ടം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ കരുത്തരായ എ.സി മിലാനെ 2-0ത്തിന് തോൽപിച്ചാണ് യുവൻറസ് വിജയയാത്ര പൂർത്തിയാക്കിയത്. അപ്പോഴും ക്രിസ്റ്റ്യാനോ ഗോൾ നേടി.

ഒരേയൊരു പി.എസ്.ജി
ഗോൾ
കെയ്ലിയൻ എംബാപ്പെ
(പി.എസ്.ജി) 11 (9 കളി)

താരപ്പടയടങ്ങിയ പി.എസ്.ജിയുടെ അർമാദമാണ് ഫ്രാൻസിൽ. കളിച്ച കളി മുഴുവൻ ജയിക്കുക മാത്രമല്ല, എതിർ വലയിൽ ഗോൾ ഉത്സവം നടത്തലും അവർ ഹോബിയാക്കിമാറ്റി. 45 ഗോളടിച്ചപ്പോൾ ഏഴു ഗോൾ മാത്രമാണ് നെയ്മറും സംഘവും വഴങ്ങിയത്. രണ്ടാം സ്ഥാനക്കാരുമായി 13 പോയൻറാണ് പി.എസ്.ജിയുടെ വ്യത്യാസം. അതേസമയം, മുൻ ചാമ്പ്യന്മാരും നിലവിലെ റണ്ണർഅപ്പുമായ എ.എസ് മോണകോയുടെ സ്ഥിതിയാണ് പരിതാപകരം. 13ൽ ജയിച്ചത് ഒരു കളി മാത്രം. നാലു സമനിലയും എട്ടു തോൽവിയുമായി 19ാം സ്ഥാനത്താണ് ഇവർ. ഇങ്ങനെ തുടർന്നാൽ ഒരുവർഷം മുമ്പ് കിരീടമണിഞ്ഞവർ ഇക്കുറി തരംതാഴ്ത്തപ്പെടും. മുൻ ഫ്രഞ്ച് സൂപ്പർതാരം തിയറി ഒൻറിയെത്തിയിട്ടും മോണകോ വിജയവഴിയിലെത്തിയില്ല എന്നതാണ് സങ്കടം.

ഒപ്പത്തിനൊപ്പം
ഗോൾ
ലയണൽ മെസ്സി
(ബാഴ്സലോണ) 9 (10 കളി)
ലീഗ് പോരാട്ടങ്ങളുടെ മൂന്നിൽ ഒരുഭാഗം കഴിഞ്ഞപ്പോൾ ഒരു പോയൻറ് വ്യത്യാസത്തിൽ നാലു ക്ലബുകളുണ്ട് സ്പെയിനിൽ. കിരീടം നിലനിർത്താനൊരുങ്ങുന്ന ബാഴ്സലോണ തന്നെയാണ് ഒന്നാമതെങ്കിലും (24) തൊട്ടുപിന്നിലുള്ള മൂന്നു പേർക്കും ഒരേ പോയൻറ് (23). ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാത്ത റയൽ മഡ്രിഡ് (20) ആറാമതായപ്പോൾ സെവിയ്യ, അത്ലറ്റികോ മഡ്രിഡ്, അലാവസ് എന്നിവരാണ് ബാഴ്സക്കു പിന്നിലുള്ളത്. അവസാന മത്സരത്തിൽ റയൽ ബെറ്റിസിനോടേറ്റ തോൽവിയാണ് ബാഴ്സയുടെ ലീഡ് കുറച്ചത്. അതേസമയം, മറ്റു മൂന്ന് എതിരാളികളും ജയത്തോടെ തൊട്ടുപിന്നിലെത്തി. മെസ്സിയില്ലാതെയിറങ്ങിയ എൽക്ലാസികോയിൽ നേടിയ ജയത്തിെൻറ ഉൗർജമെല്ലാം പാഴാകുന്നതായി റയൽ ബെറ്റിസിനെതിരായ തോൽവി. റയലിെൻറ തളർച്ചയിൽ കുതിക്കുന്ന സെവിയ്യയും അത്ലറ്റികോ മഡ്രിഡുമാണ് സ്പെയിനിലെ വിസ്മയങ്ങൾ.

ബയേൺ ട്രാജഡി
ഗോൾ
ലൂക ജോവിച്
(എയ്ട്രാഷ് ഫ്രാങ്ക്ഫൂർട്ട്) 9 (9 കളി)

28 തവണ ജർമൻ ചാമ്പ്യന്മാരായി റെക്കോഡ് കുറിച്ച ബയേൺ മ്യൂണിക് കളിമറന്നതാണ് ജർമനിയിലെ വിശേഷം. മൂന്നു കളി തോറ്റവർ നിലവിൽ അഞ്ചാം സ്ഥാനത്താണ്. തുടർച്ചയായി ആറു വട്ടം കിരീടമണിഞ്ഞവർ പിന്നിലായപ്പോൾ, മുൻ ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്മുണ്ട് അവസരം മുതലെടുത്തു. ഏറ്റവും ഒടുവിലെ മത്സരത്തിലും ആദ്യം ഗോളടിച്ചിട്ടും മ്യൂണികിന് ജയിക്കാനായില്ല. ഡോർട്മുണ്ട് മൂന്നു ഗോളടിച്ച് മുന്നേറി. പാകോ അൽകാസർ, മാർകോ റ്യൂസ് എന്നിവരാണ് ഡോർട്മുണ്ടിെൻറ ഗോളടിയന്ത്രം. അതേസമയം, റോബർട്ട് ലെവൻഡോവ്സ്കി നിറംമങ്ങിയത് ബയേണിന് തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsEuropean Football League
News Summary - European Football League -Sports News
Next Story