യൂറോകപ്പ് യോഗ്യത: ക്രിസ്റ്റ്യാനോക്കും ഹാരി കെയ്നും ഹാട്രിക്
text_fieldsപാരിസ്: ഒരു കളികൂടി ബാക്കിനിൽക്കെ ലോകചാമ്പ്യൻമാരായ ഫ്രാൻസും, താരപ്പടയായ ഇംഗ്ല ണ്ടും 2020 യൂറോകപ്പിന് ടിക്കറ്റുറപ്പിച്ചു. യോഗ്യതാറൗണ്ട് ‘എ’യിൽ മോണ്ടിനെഗ്രോയെ 7-0ത്ത ിന് തരിപ്പണമാക്കിയാണ് ഇംഗ്ലണ്ട് ഗ്രൂപ് ചാമ്പ്യൻമാരായി വൻകരയുടെ അങ്കത്തിന് ഇ ടം നേടിയത്. ഗ്രൂപ് ‘ബി’യിൽ ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയ യുക്രെയ്നിന് പിന്നിലായിപ്പോയ പോർചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക്കുമായി ഉയിർത്തെഴുന്നേറ്റു. ഇനി അവസാന അങ്കത്തിൽ ലക്സംബർഗിനെതിരെ വിജയം ആവർത്തിച്ചാൽ യൂറോചാമ്പ്യൻമാരായ പറങ്കിപ്പടയ്ക്ക് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടാം. പോർചുഗലിന് 14ഉം, മൂന്നാമതുള്ള സെർബിയക്ക് 13ഉം പോയൻറാണുള്ളത്.
കെയ്ൻ ഹാട്രിക്കിൽ ഇംഗ്ലണ്ട്
‘എ’യിൽ ഒരു കളി അവശേഷിക്കെ ഇംഗ്ലണ്ടും (18), ചെക് റിപ്പബ്ലിക്കും (15) യോഗ്യത ഉറപ്പിച്ചു. കലഹത്തെ തുടർന്ന് റഹിം സ്റ്റർലിങ്ങിനെ ഒഴിവാക്കി ഇറങ്ങിയ ഇംഗ്ലണ്ടിന് ഹാരി കെയ്ൻ ഹാട്രിക്കുമായി നയിച്ചു. കളിയുടെ 18, 24, 37 മിനിറ്റിലായിരുന്നു കെയ്ൻ ട്രിക്കിെൻറ പിറവി. അലക്സ് ഷാെമ്പർലെയ്ൻ (11), മാർകസ് റാഷ്ഫോഡ് (30), ടാമി എബ്രഹാം (84) എന്നിവർക്കു പിന്നാലെ ഒരു ഗോൾ സെൽഫായും പിറന്നു. എന്നാൽ, ഇംഗ്ലീഷ് നിരയിൽ ഗോളടിച്ചവരെക്കാൾ തിളക്കം വിങ് ബാക്കായിരുന്ന 22കാരൻ ബെൻ ചിൽവെല്ലിനായിരുന്നു. മൂന്ന് ഗോളിന് വഴിയൊരുക്കിയാണ് ലെസ്റ്റർ സിറ്റി താരം തിളങ്ങിയത്. മറ്റൊരു കളിയിൽ ചെക് റിപ്പബ്ലിക് 2-1ന് കൊസോവയെ തോൽപിച്ചു.
ക്രിസ്റ്റ്യാനോ ഡാ...
കഴിഞ്ഞ യൂറോയിൽ പോർചുഗലിനെ ഒറ്റക്ക് കിരീടത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോയിലൂടെ തന്നെ പറങ്കിപ്പട 2020 യൂറോകപ്പിനും വരുന്നു. യുക്രെയ്നിന് പിന്നിലായിപ്പോയ പോർചുഗലിനായി അനിവാര്യ ഘട്ടത്തിൽ തന്നെ ക്രിസ്റ്റ്യാനോ ഉഗ്രരൂപം പൂണ്ടു. ലിേത്വനിയയെ മറുപടിയില്ലാത്ത ആറ് ഗോളിന് തകർത്തപ്പോൾ മൂന്നടിച്ച് നായകൻ ടീമിനെ നയിച്ചു.ഏഴ്, 22,65 മിനിറ്റിലായിരുന്നു സ്കോറിങ്. പിറ്റി, ഗോൺസാലോ പസിൻസിയ, ബെർണാഡോ സിൽവ എന്നിവർ ഓരോ ഗോളും നേടി. ദേശീയ ടീമിനായി ക്രിസ്റ്റ്യാനോയുടെ ഒമ്പതാം ഹാട്രിക് ഗോൾനേട്ടമായിരുന്നു ഇത്.
ഗ്രൂപ് ‘എച്ചി’ൽ മൊൾഡോവയെ 2-1ന് തകർത്ത് ഫ്രാൻസ് യോഗ്യത ഉറപ്പിച്ചു. ഒമ്പതാം മിനിറ്റിൽ പിന്നിലായെങ്കിലും റാഫേൽ വറാനെ (35), ഒലിവർ ജിറൂഡ് (79) എന്നിവരുടെ ഗോളിൽ തിരിച്ചടിച്ചാണ് ഫ്രാൻസ് ജയം ഉറപ്പിച്ചത്.
തുർക്കിയെ ഐസ്ലൻഡ് ഗോൾരഹിത സമനിലയിൽ തളച്ചെങ്കിലും രണ്ടാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.