Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 3:24 AM IST Updated On
date_range 29 Aug 2018 3:24 AM ISTടോട്ടൻഹാമിനോടും തോറ്റ് മാഞ്ചസ്റ്റർ
text_fieldsbookmark_border
ലണ്ടൻ: ഹോം ഗ്രൗണ്ടിൽ കോച്ച് ഹോസെ മോറീന്യോക്കും മാഞ്ചസ്റ്റർ യുനൈറ്റഡിനും വമ്പൻ പരാജയം. കരുത്തരായ ടോട്ടൻഹാം ഹോട്സ്പറാണ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് യുനൈറ്റഡിനെ കെട്ടുകെട്ടിച്ചത്. ഒരിക്കൽപോലും സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോൾ മാർജിനിൽ മോറീന്യോ തോറ്റിട്ടില്ല.
ബ്രസീലിയൻ താരം ലുകാസ് മോറയുടെ ഇരട്ട ഗോളുകളും സൂപ്പർതാരം ഹാരി കെയ്െൻറയും ഒരു ഗോളുമാണ് ടോട്ടൻഹാമിന് തുടർച്ചയായ മൂന്നാം ജയം സമ്മാനിച്ചത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോംഗ്രൗണ്ടില്‍ വഴങ്ങുന്ന 50ാം തോല്‍വി കൂടിയാണിത്. ആദ്യ പകുതിയിൽ യുനൈറ്റഡ് മത്സരത്തിൽ സമഗ്ര ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിങ്ങിൽ പരാജയപ്പെട്ടു.
ഇരു ടീമുകളും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞ ആദ്യപകുതിക്കുശേഷം ആക്രമണത്തിന് മൂർച്ചകൂട്ടി കളിക്കുന്ന ടോട്ടൻഹാമിനെയാണ് കളത്തിൽ കണ്ടത്. 50ാം മിനിറ്റിൽ കീരൻ ട്രിപ്പിയറെടുത്ത കോർണർ കിക്ക് ഹാരി കെയ്ൻ വലയുടെ ഇടത്തേ മൂലയിലേക്ക് ഹെഡ് ചെയ്തു കയറ്റി അക്കൗണ്ട് തുറന്നു. രണ്ട് മിനിറ്റുകൾക്കകം മൗറ 2-0െൻറ ലീഡ് നൽകി.
ക്രിസ്റ്റ്യൻ എറിക്സെൻറയായിരുന്നു അസിസ്റ്റ്. പിന്നാലെ ഹെരേരയെ വലിച്ച് സാഞ്ചസിനെ കളത്തിലിറക്കിയെങ്കിലും ഫലം കണ്ടില്ല. 84ാം മിനിറ്റിൽ മോറ വിജയഗോളും സ്വന്തമാക്കി. യുനൈറ്റഡിനെ കഴിഞ്ഞ മത്സരത്തിൽ 2-3ന് ബ്രൈറ്റൻ ഞെട്ടിച്ചിരുന്നു. മൂന്ന് കളികളിൽനിന്നു വെറും മൂന്ന് പോയൻറുമായി 13ാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാരിപ്പോൾ.
ബ്രസീലിയൻ താരം ലുകാസ് മോറയുടെ ഇരട്ട ഗോളുകളും സൂപ്പർതാരം ഹാരി കെയ്െൻറയും ഒരു ഗോളുമാണ് ടോട്ടൻഹാമിന് തുടർച്ചയായ മൂന്നാം ജയം സമ്മാനിച്ചത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോംഗ്രൗണ്ടില്‍ വഴങ്ങുന്ന 50ാം തോല്‍വി കൂടിയാണിത്. ആദ്യ പകുതിയിൽ യുനൈറ്റഡ് മത്സരത്തിൽ സമഗ്ര ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിങ്ങിൽ പരാജയപ്പെട്ടു.
ഇരു ടീമുകളും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞ ആദ്യപകുതിക്കുശേഷം ആക്രമണത്തിന് മൂർച്ചകൂട്ടി കളിക്കുന്ന ടോട്ടൻഹാമിനെയാണ് കളത്തിൽ കണ്ടത്. 50ാം മിനിറ്റിൽ കീരൻ ട്രിപ്പിയറെടുത്ത കോർണർ കിക്ക് ഹാരി കെയ്ൻ വലയുടെ ഇടത്തേ മൂലയിലേക്ക് ഹെഡ് ചെയ്തു കയറ്റി അക്കൗണ്ട് തുറന്നു. രണ്ട് മിനിറ്റുകൾക്കകം മൗറ 2-0െൻറ ലീഡ് നൽകി.
ക്രിസ്റ്റ്യൻ എറിക്സെൻറയായിരുന്നു അസിസ്റ്റ്. പിന്നാലെ ഹെരേരയെ വലിച്ച് സാഞ്ചസിനെ കളത്തിലിറക്കിയെങ്കിലും ഫലം കണ്ടില്ല. 84ാം മിനിറ്റിൽ മോറ വിജയഗോളും സ്വന്തമാക്കി. യുനൈറ്റഡിനെ കഴിഞ്ഞ മത്സരത്തിൽ 2-3ന് ബ്രൈറ്റൻ ഞെട്ടിച്ചിരുന്നു. മൂന്ന് കളികളിൽനിന്നു വെറും മൂന്ന് പോയൻറുമായി 13ാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
