Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 11:30 PM GMT Updated On
date_range 12 Aug 2017 11:30 PM GMTചെൽസി തോറ്റ് തുടങ്ങി; ലിവർപൂളിന് സമനില, എവർട്ടന് ജയം
text_fieldsbookmark_border
ലണ്ടൻ: കോെൻറയുടെ ചാമ്പ്യൻപടക്ക് ഇംഗ്ലണ്ടിൽ അടിതെറ്റി തുടക്കം. സ്വന്തം മൈതാനത്ത് ബേൺലിയോട് 3-2നാണ് ചെൽസിക്ക് തോറ്റത്. രണ്ടു ചുവപ്പുകാർഡുകൾ വാങ്ങിയിട്ടും ആദ്യം വഴങ്ങിയ ഗോളുകൾ തിരിച്ചടിക്കാൻ അവസാനംവരെ ചാമ്പ്യന്മാർ െപാരുതി നോക്കിയെങ്കിലും സമനില പിടിക്കാൻ നീലപ്പടക്ക് കഴിഞ്ഞില്ല. ഗാരി കാഹിലിന് 14ാം മിനിറ്റിലും സെസ്ക് ഫാബ്രിഗാസിന് 81ാം മിനിറ്റിലും ചുവപ്പുകാർഡ് കണ്ട് കളം വിടേണ്ടിവന്നു.
സാം വോക്സ് (24, 43 മിനിറ്റ്), സ്റ്റീഫൻ വാർഡ്(39) എന്നിവരുടെ ഗോളിലാണ് തടിച്ചുകൂടിയ നീലസാഗരത്തെ നിശ്ശബ്ദമാക്കി ബേൺലി കളിപിടിച്ചത്. രണ്ടാം പകുതിയിൽ സൂപ്പർതാരം മൊറാറ്റ 69ാം മിനിറ്റിലും ഡേവിഡ് ലൂയിസ് 88ാം മിനിറ്റിലും തിരിച്ചടിച്ച് കളിയിലേക്ക് തിരിച്ചുവരാൻ ചെൽസി ശ്രമംനടത്തിയെങ്കിലും ബേൺലി അനുവദിച്ചില്ല. പ്രീമിയർ ലീഗ് സീസണിെൻറ ഉദ്ഘാടന മത്സരം സൂപ്പർ ത്രില്ലറായി മാറി. മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്കെതിരെ അനായാ ജയം ലക്ഷ്യമിട്ട ആഴ്സനൽ വിയർത്തു കളിച്ച് 4-3ന് ജയിച്ചു കയറി.
അലക്സാണ്ടർ ലകാസെറ്റെ, ഡാനി വെൽബക്, ആരോൺ റംസി, ഒലിവർ ജിറൂഡ് എന്നിവർ ആഴ്സനലിനായി വലകുലുക്കി. ലെസ്റ്ററിനായി ജാമി വാർഡി രണ്ടും ഷിൻജി ഒകസാകി ഒരു ഗോളും നേടി. ഒരു ഗോൾ വഴങ്ങിയ ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ലെസ്റ്റർ ഞെട്ടിച്ചത്. ശനിയാഴ്ചത്തെ മറ്റു മത്സരങ്ങളിൽ വാറ്റ്ഫോർഡ് ലിവർപൂളിനെ സമനിലയിൽ പിടിച്ചുകെട്ടി (3-3). മാഞ്ചസ്റ്ററിൽനിന്ന് കൂടുമാറിയെത്തിയ വെയ്ൻ റൂണി ആദ്യ മത്സരത്തിൽതന്നെ ആരാധകരുടെ മനംനിറച്ച് ഗോളടിച്ചപ്പോൾ എവർട്ടൻ സ്റ്റോക്സ് സിറ്റിയെ 1-0ത്തിന് തോൽപിച്ചു. ക്രിസ്റ്റൽ പാലസിനെ 0^3ന് പുതുമുഖ ടീമായ ഹഡർഫീൽഡ് ടൗൺ തോൽപിച്ചു.
സാം വോക്സ് (24, 43 മിനിറ്റ്), സ്റ്റീഫൻ വാർഡ്(39) എന്നിവരുടെ ഗോളിലാണ് തടിച്ചുകൂടിയ നീലസാഗരത്തെ നിശ്ശബ്ദമാക്കി ബേൺലി കളിപിടിച്ചത്. രണ്ടാം പകുതിയിൽ സൂപ്പർതാരം മൊറാറ്റ 69ാം മിനിറ്റിലും ഡേവിഡ് ലൂയിസ് 88ാം മിനിറ്റിലും തിരിച്ചടിച്ച് കളിയിലേക്ക് തിരിച്ചുവരാൻ ചെൽസി ശ്രമംനടത്തിയെങ്കിലും ബേൺലി അനുവദിച്ചില്ല. പ്രീമിയർ ലീഗ് സീസണിെൻറ ഉദ്ഘാടന മത്സരം സൂപ്പർ ത്രില്ലറായി മാറി. മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്കെതിരെ അനായാ ജയം ലക്ഷ്യമിട്ട ആഴ്സനൽ വിയർത്തു കളിച്ച് 4-3ന് ജയിച്ചു കയറി.
അലക്സാണ്ടർ ലകാസെറ്റെ, ഡാനി വെൽബക്, ആരോൺ റംസി, ഒലിവർ ജിറൂഡ് എന്നിവർ ആഴ്സനലിനായി വലകുലുക്കി. ലെസ്റ്ററിനായി ജാമി വാർഡി രണ്ടും ഷിൻജി ഒകസാകി ഒരു ഗോളും നേടി. ഒരു ഗോൾ വഴങ്ങിയ ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ലെസ്റ്റർ ഞെട്ടിച്ചത്. ശനിയാഴ്ചത്തെ മറ്റു മത്സരങ്ങളിൽ വാറ്റ്ഫോർഡ് ലിവർപൂളിനെ സമനിലയിൽ പിടിച്ചുകെട്ടി (3-3). മാഞ്ചസ്റ്ററിൽനിന്ന് കൂടുമാറിയെത്തിയ വെയ്ൻ റൂണി ആദ്യ മത്സരത്തിൽതന്നെ ആരാധകരുടെ മനംനിറച്ച് ഗോളടിച്ചപ്പോൾ എവർട്ടൻ സ്റ്റോക്സ് സിറ്റിയെ 1-0ത്തിന് തോൽപിച്ചു. ക്രിസ്റ്റൽ പാലസിനെ 0^3ന് പുതുമുഖ ടീമായ ഹഡർഫീൽഡ് ടൗൺ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story