Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 6:17 PM GMT Updated On
date_range 19 Sep 2019 6:17 PM GMTറൊണാൾഡോ അന്വേഷിക്കുന്നു... ഏദ്നാ നീയെവിടെ?
text_fieldsടുറിൻ: വിശന്നുപൊരിഞ്ഞിരുന്ന കാലത്ത് തനിക്ക് ഭക്ഷണം നൽകി സഹായിച്ച ആ പെൺകുട്ടിക ളെവിടെ എന്നന്വേഷിക്കുകയാണ് ആധുനിക ഫുട്ബാളിലെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊ ണാൾഡോ. കുട്ടിക്കാലത്ത് ലിസ്ബണിലെ സ്റ്റേിഡത്തിൽ താമസിക്കുന്ന കാലത്താണ് രാത്രിയിൽ ഭക്ഷണം തേടി ആ വാതിലിൽ സ്ഥിരമായി മുട്ടിയ കഥ ഒരു െടലിവിഷൻ ചാനലിനോട് റൊണാൾഡോ പറഞ്ഞത്.
‘അന്ന് 11ഒാ 12ഒാ വയസ്സുണ്ടാവും. ഫുട്ബാളിൽ കരിയർ കെട്ടിപ്പടുക്കാനാണ് സ്വദേശമായ മദീരയിൽനിന്ന് ലിസ്ബണിലെത്തിയത്. മറ്റു കളിക്കാരുടെ കൂടെ സ്റ്റേഡിയത്തിലാണ് താമസം. കൈയിൽ കാശൊന്നുമില്ല. മൂന്നു മാസത്തിലൊരിക്കൽ മാത്രമാണ് വീട്ടിൽ പോവുക. രാത്രി 11ആകുന്നതോടെ വല്ലാതെ വിശക്കും. ഞങ്ങൾ താമസിക്കുന്നതിനു തൊട്ടടുത്ത് മക്ഡൊണാൾഡിെൻറ കട ഉണ്ട്. എല്ലായ്പോഴും അവിടെ ചെന്ന് പിന്നിലെ വാതിലിൽ മുട്ടി ചോദിക്കും. ‘ബർഗർ എന്തെങ്കിലും ബാക്കിയുണ്ടോ?’
ഏദ്ന എന്നു പേരുള്ള പെൺകുട്ടിയും മറ്റു രണ്ടുപേരുമാണ് ആ കടയിലെ ജോലിക്കാരായി അവിെടയുണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് ബർഗറുകൾ തരും. ആ പെൺകുട്ടികളെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല. പോർചുഗലിൽ ചിലരോടൊക്കെ ആ കുട്ടികളെ കണ്ടുപിടിക്കുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. ആ കട പിന്നീടവർ അടച്ചുപൂട്ടിയിരുന്നു.
ഇൗ അഭിമുഖം വഴി അവരെ കണ്ടെത്താൻ കഴിയുമെന്ന് റൊണാൾഡോ പ്രത്യാശ പ്രകടിപ്പിച്ചു. ഏദ്നക്കും കൂട്ടുകാർക്കും ടൂറിനിലെയോ ലിസ്ബണിലെയോ എെൻറ വീട്ടിലേക്ക് സ്വാഗതം. അവർക്കുവേണ്ടി വിരുെന്നാരുക്കാൻ സന്തോഷമേയുള്ളൂ. കാരണം, അന്നത്തെ നിമിഷങ്ങളൊന്നും ഒരിക്കലും മറക്കാൻ എനിക്കാവില്ല.’ -റൊണാൾഡോ പറഞ്ഞു.
‘അന്ന് 11ഒാ 12ഒാ വയസ്സുണ്ടാവും. ഫുട്ബാളിൽ കരിയർ കെട്ടിപ്പടുക്കാനാണ് സ്വദേശമായ മദീരയിൽനിന്ന് ലിസ്ബണിലെത്തിയത്. മറ്റു കളിക്കാരുടെ കൂടെ സ്റ്റേഡിയത്തിലാണ് താമസം. കൈയിൽ കാശൊന്നുമില്ല. മൂന്നു മാസത്തിലൊരിക്കൽ മാത്രമാണ് വീട്ടിൽ പോവുക. രാത്രി 11ആകുന്നതോടെ വല്ലാതെ വിശക്കും. ഞങ്ങൾ താമസിക്കുന്നതിനു തൊട്ടടുത്ത് മക്ഡൊണാൾഡിെൻറ കട ഉണ്ട്. എല്ലായ്പോഴും അവിടെ ചെന്ന് പിന്നിലെ വാതിലിൽ മുട്ടി ചോദിക്കും. ‘ബർഗർ എന്തെങ്കിലും ബാക്കിയുണ്ടോ?’
ഏദ്ന എന്നു പേരുള്ള പെൺകുട്ടിയും മറ്റു രണ്ടുപേരുമാണ് ആ കടയിലെ ജോലിക്കാരായി അവിെടയുണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് ബർഗറുകൾ തരും. ആ പെൺകുട്ടികളെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല. പോർചുഗലിൽ ചിലരോടൊക്കെ ആ കുട്ടികളെ കണ്ടുപിടിക്കുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. ആ കട പിന്നീടവർ അടച്ചുപൂട്ടിയിരുന്നു.
ഇൗ അഭിമുഖം വഴി അവരെ കണ്ടെത്താൻ കഴിയുമെന്ന് റൊണാൾഡോ പ്രത്യാശ പ്രകടിപ്പിച്ചു. ഏദ്നക്കും കൂട്ടുകാർക്കും ടൂറിനിലെയോ ലിസ്ബണിലെയോ എെൻറ വീട്ടിലേക്ക് സ്വാഗതം. അവർക്കുവേണ്ടി വിരുെന്നാരുക്കാൻ സന്തോഷമേയുള്ളൂ. കാരണം, അന്നത്തെ നിമിഷങ്ങളൊന്നും ഒരിക്കലും മറക്കാൻ എനിക്കാവില്ല.’ -റൊണാൾഡോ പറഞ്ഞു.
Next Story