Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോൾവേട്ട...

ഗോൾവേട്ട തുടർന്ന് ക്രിസ്റ്റ്യാനോ; സീരി എയിൽ യുവൻറസ് ഒന്നാമത്

text_fields
bookmark_border
ഗോൾവേട്ട തുടർന്ന് ക്രിസ്റ്റ്യാനോ; സീരി എയിൽ യുവൻറസ് ഒന്നാമത്
cancel
റോം: തുടർച്ചയായ ആറാം മത്സരത്തിൽ വലകുലുക്കിയ ക്രിസ്റ്റ്യനോ റൊണാൾഡോയുടെ മികവി ൽ എ.എസ്. റോമയെ 2-1ന് തോൽപിച്ച് യുവൻറസ് രണ്ട് പോയൻറ് ലീഡുമായി സീരി എയിൽ ഒന്നാം സ ്ഥാനത്തെത്തി. മൂന്നാം മിനിറ്റിൽ പൗളോ ഡിബാലയുടെ ഫ്രീകിക്ക് പോസ്റ്റിലേക്ക് വഴിതി രിച്ചുവിട്ട് തുർക്കി പ്രതിേരാധ ഭടൻ മെറിഹ് ഡെമിറാൽ സ്റ്റേഡിയോ ഒളിംബിക്കയിൽ റ ോമയെ ഞെട്ടിച്ചു.

10 മിനിറ്റിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. സീസണിൽ പോർചുഗൽ താരം നേടുന്ന 14ാമത്തെയും ആറ് മത്സരങ്ങളിൽ ഒമ്പതാമത്തെയും ഗോളായിരുന്നു ഇത്. 48 പോയൻറുമായി യുവൻറസ് ഒന്നാമതാണ്.

നെയ്മറിന് ഇരട്ട ഗോൾ; പി.എസ്.ജിക്ക് സമനില
പാരിസ്: സൂപ്പർ താരം നെയ്മർ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ലീഗ് വൺ ചാമ്പ്യന്മാരായ പി.എസ്.ജിയെ എ.എസ് മൊണാക്കോ 3-3ന് സമനിലയിൽ കുരുക്കി. പി.എസ്.ജിയുടെ സ്വന്തം മൈതാനമായ പാർക് ഡി പ്രിൻസസിൽ രണ്ടാം മിനിറ്റിൽ ഗോൾവല കുലുക്കിയ നെയ്മർ 42ാം മിനിറ്റിൽ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു.

ഗെൽസൺ മാർടിൻസ് (7) വിസാം ബെൻ യെഡർ (13) എന്നിവർ ആദ്യ പകുതിയിൽ മൊണാക്കോക്കായി സ്കോർ ചെയ്തു. ഇതിനിടെ മൊണാക്കോ താരം ഫോഡെ ബാലോ ടൂറെയുടെ സെൽഫ് ഗോളിെൻറ ആനുകൂല്യത്തിൽ ആദ്യ പകുതിയിൽ പി.എസ്.ജി 3-2ന് മുന്നിലെത്തി. 70ാം മിനിറ്റിൽ വിവാദ ഗോളിലൂടെ ഇസ്ലാം സിമാനിയാണ് പുതിയ കോച്ചായ റോബർട്ട് മെറീനയുടെ കീഴിലിറങ്ങിയ ആദ്യ മത്സരത്തിൽ മൊണാക്കോക്ക് സമനില സമ്മാനിച്ചത്. 46 പോയൻറുമായി പി.എസ്.ജി തന്നെയാണ് ഒന്നാമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoJuventus
News Summary - Cristiano Ronaldo strikes again as Juventus go top
Next Story