Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightട്രാൻസ്ഫർ വിപണിക്ക്...

ട്രാൻസ്ഫർ വിപണിക്ക് അടിതെറ്റും

text_fields
bookmark_border
ട്രാൻസ്ഫർ വിപണിക്ക് അടിതെറ്റും
cancel

പാരിസ്: യൂറോപ്യൻ ഫുട്ബാളിൽ സീസൺ അവസാനിച്ച് പുതിയ കൈമാറ്റ ജാലകം തുറക്കാൻ ആഴ് ചകൾ ശേഷിക്കെ എല്ലാം താളംതെറ്റിയതിെൻറ ആധിയിൽ മുൻനിര താരങ്ങൾ. നഷ്ടമാകുന്ന ഓരോ കളിക്കും ആനുപാതികമായി പണം ഒലിച്ചുപോകുന്നതിനു പുറമെ പുതിയ സീസണിൽ വിപണി മൂല്യവു ം നഷ്ടമാകുമെന്നതാണ് താരങ്ങളെ കെണിയിലാക്കുന്നത്.

ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ലീഗുകളാണ് യൂറോപ്പിൽ ഏറെ ശ്രദ്ധേയമായത്. ഇവയിൽ കളിക്കുന്ന പ്രമുഖർക്കു മാത്രം 28 ശതമാനം വിലയിടിയുമെന്ന് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നു. അതായത് മൊത്തം 3620 കോടി ഡോളർ (2,76,468 കോടി രൂപ) വിലയുണ്ടായിരുന്നത് 2340 കോടി ഡോളറായി (1,78,711 കോടി രൂപ) ചുരുങ്ങും.

രണ്ടു മാസത്തിലേറെ ബാക്കിയുണ്ടെങ്കിലും ഒരു കളി പോലും ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായെന്ന് മാത്രമല്ല, പ്രതിസന്ധി തുടർന്നാൽ കരാർ അവസാനിക്കുന്ന പലരുമായും ക്ലബുകൾ പുതുക്കാൻ സാധ്യതയും വിരളം. പ്രായം, കരാർ കാലാവധി, കരിയർ മികവ്, അടുത്ത കാലത്തെ പ്രകടനം എന്നിവ പരിഗണിച്ചാണ് താരങ്ങൾക്ക് തുടർന്നും മൂല്യം കണക്കാക്കുകയെന്ന് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കായിക പഠന കേന്ദ്രം തയാറാക്കിയ റിപ്പോർട്ട് പറയുന്നു.

വലിയ പേരും തുകയുമായി എത്തി പരിക്കിലും മോശം ഫോമിലും വലഞ്ഞ പോൾ പോഗ്ബ റെക്കോഡ് തുകക്കാണ് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയിരുന്നത്. പക്ഷേ, അടുത്ത സീസണിൽ അത് പകുതിയെങ്കിലുമായി കുറയുമെന്നാണ് കണക്കുകൂട്ടൽ. ഊഹ വിപണികളിൽ എന്നും സജീവ പേരുകളായ ജെയ്ഡൻ സാഞ്ചോ, നെയ്മർ, എംബാപ്പെ തുടങ്ങിയവരും കുടുങ്ങിയേക്കും.

യൂറോപ്പിൽ ഏറ്റവും മൂല്യമുള്ള ക്ലബുകളിലൊന്നായ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങൾക്ക് മാത്രം 41.2 കോടി യൂറോ വിപണി ഇടിയുമെന്നും റിപ്പോർട്ട് പറയുന്നു. ബാഴ്സലോണക്ക് 36.6 കോടിയും നഷ്ടമാകും. പ്രതിസന്ധി മുന്നിൽകണ്ട് കഴിഞ്ഞ ദിവസം പ്രമുഖ യൂറോപ്യൻ ക്ലബ് സംഘടനകൾ വിഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നിരുന്നു. പണമൊഴുക്ക് നിലച്ചതും താരങ്ങൾ വെറുതെ വീട്ടിലിരിക്കുന്നതും മുതൽ സീസൺ അടിയന്തരമായി പുനരാരംഭിക്കുന്നതു വരെ വിഷയങ്ങൾ ചർച്ച ചെയ്തെങ്കിലും ഒരു വിഷയത്തിലും തീരുമാനമെടുക്കാനായിട്ടില്ല.

പ്രീമിയർ ലീഗിൽ ജൂൺ 10നാണ് കൈമാറ്റ വിപണി തുറക്കുന്നത്. സെപ്റ്റംബർ ഒന്നുവരെ നീളും. മറ്റിടങ്ങളിൽ അത് ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ്. എന്നാൽ, ജൂൺ അവസാനമാകുേമ്പാഴേക്ക് സീസൺ അവസാനിപ്പിക്കാനായില്ലെങ്കിൽ എല്ലാം താളംതെറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsclub transfer
News Summary - covid and club transfer -sports news
Next Story