Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആവേശം നുരയും കോപക്ക്...

ആവേശം നുരയും കോപക്ക് ശനിയാഴ്ച പുലർച്ച കിക്കോഫ്

text_fields
bookmark_border
ആവേശം നുരയും കോപക്ക് ശനിയാഴ്ച പുലർച്ച കിക്കോഫ്
cancel
സാവോേപാളോ: കാൽപന്തുകളിയുടെ കാൽപനിക നാട്ടിൽ കോപ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷി പ്പിന് കിക്കോഫ് വിസിലുയരുന്നു. വ്യാഴവട്ടക്കാലത്തെ ഇടവേളക്കുശേഷം കപ്പിൽ മുത്ത മിടാൻ വെമ്പുന്ന ബ്രസീലിൽ നടക്കുന്ന ടൂർണമെൻറിൽ ലാറ്റിനമേരിക്കയിലെ 10 കളിസംഘങ്ങള ും അതിഥികളായി ഖത്തറും ജപ്പാനും അണിനിരക്കുേമ്പാൾ ആവേശക്കോപ്പ നിറയുമെന്ന പ്രതീ ക്ഷയിലാണ് ആതിഥേയർ.

ചരിത്രത്തിലെ കോപ
ലോക ഫുട്ബാളിലെ കരുത്തരാണ് ബ്രസീലും അർജൻറീനയുമെങ്കിലും കോപയിലെ കേമന്മാർ ഉറുഗ്വായ് ആണ്. 15 തവണയാണ് ഉറുഗ്വായ്ക്കാർ കപ്പുയർത്തിയത്. 1916ലെ കന്നിക്കോപ്പയിൽ ജേതാക്കളായ ഉറുഗ്വായ് 20ാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലെ മേധാവിത്വം നിലനിർത്തിയാണ് നിരവധി കിരീടങ്ങൾ നേടിയത്. അർജൻറീന 14 കിരീടങ്ങളുമായി തൊട്ടടുത്തുണ്ടെങ്കിലും ബ്രസീലിെൻറ പക്കൽ എട്ട് ട്രോഫികളേയുള്ളൂ. അർജൻറീനയുടെ കോപയിലെ കിരീടവരൾച്ചക്ക് കാൽനൂറ്റാണ്ട് പ്രായമായി. അതിനിടെ ബ്രസീൽ നാലു കിരീടം സ്വന്തമാക്കിയെങ്കിലും അവസാന ട്രോഫി 2007ലായിരുന്നു. 1993ൽ ജേതാക്കളായ ശേഷം നാലു തവണ ഫൈനലിലെത്തിയെങ്കിലും നാലു വട്ടവും തോൽവിയായിരുന്നു ഫലം. 2011ൽ ഉറുഗ്വായ് ആയിരുന്നു ജേതാക്കൾ. കഴിഞ്ഞ രണ്ടു തവണയും (2015, 16) ചിലിയായിരുന്നു ചാമ്പ്യന്മാർ. രണ്ടു തവണയും റണ്ണറപ്പായത് അർജൻറീനയും. 15ലേത് ചിലിയുടെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടമായിരുന്നു.

കരുത്തരുടെ അങ്കത്തട്ട്
ദുർബല ടീമുകളില്ലെന്നതാണ് കോപയുടെ പ്രത്യേകത. ലാറ്റിനമേരിക്കയിലെ 10 ടീമുകളും ശരാശരിക്കു മുകളിൽ നിലവാരമുള്ളവയാണെന്നത് പോരാട്ടം കടുത്തതാക്കുന്നു. ബ്രസീലും അർജൻറീനയും ഉറുഗ്വായ്യും ചിലിയും കൊളംബിയയും തന്നെയാണ് മുൻനിരക്കാരെങ്കിലും പരഗ്വേ, വെനിസ്വേല, എക്വഡോർ, ബൊളീവിയ, പെറു ടീമുകൾ ആരെയും തോൽപിക്കാൻ കെൽപുള്ളവരാണ്. അതിഥി ടീമുകളായെത്തുന്ന ഏഷ്യൻ കരുത്തരായ ജപ്പാനും ഖത്തറും മികച്ച ടീമുകളാണെന്നതും പോരാട്ടം ആവേശകരമാക്കും.

സൂപ്പർതാരനിര
പരിക്കേറ്റ നെയ്മർ ഇല്ലെങ്കിലും ലോക ഫുട്ബാളിലെ ഒരുപിടി സൂപ്പർതാരങ്ങൾ കോപയിൽ ബൂട്ടുകെട്ടുന്നുണ്ട്. ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഡാനി ആൽവസ്, ഫിലിപെ കൗടീന്യോ, അലക്സി സാഞ്ചസ്, അർതൂറോ വിദാൽ, ലൂയി സുവാരസ്, എഡിൻസൺ കവാനി, ഡീഗോ ഗോഡിൻ, അലിസൺ ബെക്കർ, ഹാമിഷ് റോഡ്രിഗ്വസ് തുടങ്ങിയ വമ്പന്മാർ വിവിധ ടീമുകളിലായി അണിനിരക്കും. ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ച ആറു മണിക്ക് ബ്രസീൽ x ബൊളീവിയ മത്സരത്തോടെയാണ് ടൂർണമെൻറിന് തുടക്കമാവുക. അർജൻറീനയുടെ ആദ്യ കളി ഞായറാഴ്ച പുലർച്ച 3.30നാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copa america 2019
News Summary - copa america 2019
Next Story