പത്തുപേരുമായി കളിച്ച കൊളംബിയയെ അട്ടിമറിച്ച് ജപ്പാൻ
text_fieldsലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാം റെഡ്കാർഡാണ് (മൂന്നാം മിനിറ്റ്) കാർലോസ് സാഞ്ചസിന് ലഭിച്ചത്. 1986ൽ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ഉറുഗ്വായിയുടെ ജോസ് ബാറ്റിസ്റ്റക്ക് 52ാം സെക്കൻഡിൽ ലഭിച്ച ചുവപ്പുകാർഡാണ് ഏറ്റവും വേഗമേറിയത്.
സറൻസ്ക്: ഒരു ഏഷ്യൻ രാജ്യം കൊതിക്കുന്ന സമ്മോഹനമായ തുടക്കം. അതും ലാറ്റിനമേരിക്കയുടെ സൗന്ദര്യവും യൂറോപ്പിെൻറ പവർഗെയിമും കൈമുതലാക്കിയ കൊളംബിയക്കെതിരെ. ഗ്രൂപ് ‘എച്ചിലെ’ മത്സരത്തിൽ ജപ്പാൻ 2-1ന് കൊളംബിയയെ അട്ടിമറിച്ച് ലോകകപ്പ് പടയോട്ടത്തിന് കിക്കോഫ് കുറിച്ചു. കളിയുടെ മൂന്നാം മിനിറ്റിൽ കൊളംബിയൻ മധ്യനിര താരം കാർലോസ സാഞ്ചസ് ഹാൻഡ്ബാളിന് ചുവപ്പുകാർഡുമായി കളംവിട്ടതോടെ ഹൊസെ പെകർമാെൻറ ഗെയിംപ്ലാൻ തുടക്കത്തിലേ പാളി. പിന്നെ, പത്തുപേരുമായി കളിച്ച കൊളംബിയയെ നിലംതൊടാൻ അനുവദിക്കാതെ ആക്രമിച്ച ജാപ്പാെൻറ ബൂട്ടിനു കീഴിലായിരുന്നു മൊർഡോവിയ അറീനയിലെ കളിമുറ്റം.
മൂന്നാം മിനിറ്റിൽ പിറന്ന പെനാൽറ്റി ഉന്നം തെറ്റാതെ ഷിൻജി കഗാവ, ഡേവിഡ് ഒസ്പിനയുടെ വലയിലെത്തിച്ചപ്പോൾ തുടങ്ങുന്ന ജപ്പാെൻറ പടയോട്ടം. എന്നാൽ, ആദ്യ പകുതി പിരിയും മുേമ്പ യുവാൻ ക്വിെൻററോ നിലംപറ്റിയ ഫ്രീകിക്ക് ഗോളിൽ കൊളംബിയക്ക് ഉണർവേകി. രണ്ടാം പകുതിയിൽ കൊണ്ടും കൊടുത്തും മുന്നേറിയ പോരാട്ടത്തിെൻറ 73ാം മിനിറ്റിൽ സാമുറായ് പടയുടെ വിജയമുറപ്പിച്ച ഗോളെത്തി. കെയ്സുകെ ഹോണ്ട സമ്മാനിച്ച കോർണർ കിക്ക് ഹൈജംപറുടെ മെയ്വഴക്കത്തോടെ ചാടിയ യുയ ഒസാകോ മനോഹരമായ ഹെഡ്ഡറിലൂടെ വലയിലേക്ക് കയറ്റുകയായിരുന്നു. ഫൽകാവോയെ ആക്രമണ ദൗത്യമേൽപിച്ച് ക്വഡ്രാഡോ, ക്വിെൻറരോ, ഇസിക്വിർഡോ എന്നിവരുമായാണ് കൊളംബിയ കളി തുടങ്ങിയത്.
4-2-3-1 ഫോർമേഷൻ. പരിചയ സമ്പന്നനായ ഹാമിഷ് റോഡ്രിഗസും കാർലോസ് ബാകയും പകരക്കാരുടെ ബെഞ്ചിലായിരുന്നു. എന്നാൽ, മൂന്നാം മിനിറ്റിലെ ചുവപ്പ്കാർഡോടെ കളിയുടെ താളംമുറിഞ്ഞു. ഇൗ ആഘാതത്തിൽനിന്നും തിരിച്ചുവരാൻ ഒരിക്കൽപോലും കൊളംബിയക്ക് ആയുമില്ല. രണ്ടാം പകുതിയിൽ നായകൻ ഫൽകാവോ രണ്ടു തവണ ഗോളിനരികിലെത്തിയെങ്കിലും ആറു പേരെ ബോക്സിലേക്കിറക്കി ‘ബസ് പാർക്കിങ്’ നടത്തിയ ജപ്പാൻ കൊളംബിയൻ മുന്നേറ്റത്തെ പൊളിച്ചടുക്കി. 58ാം മിനിറ്റിൽ റോഡ്രിഗസും പിന്നാലെ ബാകയും കളത്തിലെത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാൽ, കിട്ടിയ അവസരങ്ങളിലെല്ലാം അവർ പന്തുമായി കൊളംബിയൻ ഗോൾമുഖം റെയ്ഡു നടത്തി.
നഷ്ടമായശേഷം കളിയിൽ തിരിച്ചെത്തുകയെന്നത് കഠിനമാണ്. പ്രത്യേകിച്ച് പ്രധാനിയായ
ഒരു കളിക്കാരൻ നഷ്ടമായാൽ. എങ്കിലും
രണ്ടാം പകുതിയിൽ ഞങ്ങൾ തിരിച്ചുവന്നു.
പക്ഷേ, ഒരാൾ അധികമുള്ള ജപ്പാനുമായി
പൊസഷൻ നിലനിർത്തുകയെന്നത്
അതികഠിനമായിരുന്നു
-ഹൊസെ പെകർമാൻ (കൊളംബിയൻ കോച്ച്)
ജപ്പാെൻറ ആദ്യമുന്നേറ്റം തടയാനുള്ള ശ്രമം നാടകീയമായി അവസാനിച്ചു. ഒസാകയുടെ ഷോട്ട് കൊളംബിയ ഗോളി ഒസ്പിന മനോഹരമായി തട്ടിയകറ്റിയെങ്കിലും, ഇടക്ക് കാർലോസ് സാഞ്ചസിെൻറ കൈകളിൽ തട്ടി. ഏവരെയും ഞെട്ടിച്ച ഹാൻഡ്ബാൾ. സാഞ്ചസിന് ചുവപ്പ്കാർഡും ജപ്പാന് പെനാൽറ്റിയും. കിക്കെടുത്ത കഗാവ ഒസ്പിനയെ കബളിപ്പിച്ച് എതിർദിശയിൽ വലകുലുക്കി. പത്തുപേരുമായി കളിച്ച കൊളംബിയക്ക് ആശ്വാസം. ജപ്പാൻ ഗോൾമുഖത്തിന് മുന്നിൽ ലഭിച്ച ഫ്രീകിക്കെടുക്കാൻ യുവാൻ ക്വിേൻറരോ. പ്രതിരോധമതിൽ തീർത്ത് ഉയർന്നുചാടിയ ജപ്പാെൻറ കുറിയ മനുഷ്യന്മാരുടെ കാലിനടിയിലൂടെ ക്വിേൻറരോയുടെ ഡെഡ്ബാൾ കിക്ക്. നിലതെറ്റിയ ഗോളിയെയും വീഴ്ത്തി കൊളംബിയയുടെ സമനില ഗോൾ.
ജപ്പാെൻറ വിജയം പിറന്ന നിമിഷം. കെയ്സുകേ ഹോണ്ട ഉയർത്തി നൽകിയ കോർണർ കിക്ക് കൊളംബിയ പ്രതിരോധത്തിനിടയിലൂടെ ഉയർന്നുചാടിയ ഒസാക തലയിലേറ്റി. വെടിച്ചില്ല് പോലെതൊടുത്ത ഹെഡറിലൂടെ പന്ത് വലയിലേക്ക്. ഗാലറിയിൽ നീലപ്പടയുടെ ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.