Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിരീടം കാക്കാൻ സൂപ്പർ...

കിരീടം കാക്കാൻ സൂപ്പർ മച്ചാൻസ്

text_fields
bookmark_border
chennaiyin
cancel

ഇന്ത്യൻ സൂപ്പർ ലീഗിെൻറ അഞ്ചാം സീസണിന് പന്തുരുളാൻ ഇനി ദിവസങ്ങൾമാത്രം. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്.സിയെ അവരുടെ തട്ടകത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിന് മലർത്തിയടിച്ച് കപ്പുയർത്തിയതിെൻറ ത്രില്ല് ഒഴിയാതെയാണ് ചെന്നൈയിൻ എഫ്.സി പുതിയ സീസണിനായി ബൂട്ടുകെട്ടുന്നത്. സെപ്റ്റംബർ 30ന് ബംഗളൂരു എഫ്.സിയെ ചെന്നൈയിൻ എഫ്.സി ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽത്തന്നെ നേരിടുേമ്പാൾ ഇരുവരുടെയും ആദ്യ മത്സരം തന്നെ പൊടിപാറുമെന്നുറപ്പ്.

ഒരുക്കം
ജോൺ ഗ്രിഗറിക്ക് കീഴിൽ പ്രതിരോധതാരം മെയ്ൽസ് ആൽവസാണ് ഇക്കുറി ടീമിനെ നയിക്കുക. മലേഷ്യയിൽ നടന്ന പ്രീസീസൺ മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ടീമിേൻറത്. ആദ്യ മത്സരത്തിൽ മലേഷ്യയുടെ അണ്ടർ-19 സംഘവുമായി ഗോൾ രഹിത സമനില. തുടർന്ന് മലേഷ്യൻ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി നടന്ന മത്സരത്തിൽ തോൽവി. ഫെൽദ യുനൈറ്റഡ് എഫ്.സിക്കെതിരായ മത്സരത്തിൽ ഒാരോ ഗോളടിച്ച് സമനിലയും തെരംഗനു എഫ്.സിക്കെതിരെ 1-2ന് തോൽവിയുമായിരുന്നു ഫലം.

മിസോ-ഫലസ്തീൻ കൂട്ട്
ഇന്ത്യൻ താരം ജെജെ ലാൽ പെഖ്ലുവ തന്നെയാണ് ആക്രമണ മുന. െഎ.എസ്.എല്ലിെൻറ ആദ്യ സീസൺ മുതൽ ടീമിനൊപ്പമുള്ള മിസോറമുകാരൻ ജെജെക്ക് ഇത്തവണ കൂട്ടാവുന്നത് ഫലസ്തീൻ ഫോർവേഡ് കാർലോസ് അേൻറാണിയോ സാലോം സുലേമ എന്ന 31കാരനാണ്. ഫലസ്തീെൻറ ദേശീയ കുപ്പായത്തിൽ കളിച്ച കാർലോസ് അർജൻറീനൻ വംശജൻകൂടിയാണ്. മിന്നൽപിണർ ഹെഡറുതിർക്കുന്ന പരിചയ സമ്പന്നനായ മലയാളിതാരം മുഹമ്മദ് റാഫിയും ഗ്രിഗറി നെൽസണും ബോറിങ്തോ ബോഡോയും മുന്നേറ്റനിരയിലെ ആവനാഴികളായുണ്ട്.

മധ്യനിരയിൽ ഒർലാൻഡിയെത്തുന്നു
ധനപാൽ ഗണേശ്, അനിരുദ്ധ് താപ്പ, റാഫേൽ അഗസ്റ്റോ, ഗ്രിഗറി നെൽസൺ, ഫ്രാൻസിസ്കോ ഫെർണാണ്ടസ്, തോയ്സിങ്, ജെർമൻപ്രീത് സിങ്, െഎസക് വാൻമൽസ്വാമ തുടങ്ങി െഎ.എസ്.എല്ലിലെ മോഹിപ്പിക്കുന്ന മധ്യനിരയാണ് ചെന്നൈയിനിേൻറത്. കഴിഞ്ഞ സീസണിൽ ഇൗ നിരയിലുണ്ടായിരുന്ന യുവതാരം ബിക്രംജിത് സിങ്ങിെൻറ അഭാവമാണ് ശ്രദ്ധേയം. മധ്യനിരക്ക് കരുത്തുകൂട്ടാൻ 10ാം നമ്പർ ജഴ്സിയിൽ ഒരു ഇറ്റാലിയൻ എൻജിനാണ് ഇത്തവണ ചെന്നൈയിൻ ഇറക്കുമതി ചെയ്തത്. വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ ആക്രമണം മെനയാൻ ശേഷിയുള്ള 34കാരൻ ആന്ദ്രെ ഒർലാൻഡി. ചെന്നൈയിനിെൻറ റൈറ്റ് ബാക്ക് പൊസിഷനിൽ തകർത്താടുന്ന ഇനിഗോ കാൾഡറോണുമായി എളുപ്പം താളത്തിലാവാൻ ഒർലാൻഡിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടൽ. തഞ്ചാവൂരുകാരൻ ശ്രീനിവാസൻ പാണ്ഡ്യനെ ചെന്നൈ സിറ്റി എഫ്.സിയിൽനിന്ന് മധ്യനിരയിലേക്കെത്തിച്ചിട്ടുണ്ട്.

കാവൽ മെയ്ൽസൻ
കാൽഡറോണിനും മെയ്ൽസണിനും ജെറി ലാൽറിൻസുവാലക്കും കൂട്ടായി ബ്രസീലുകാരൻ എലി സാബിയ സെൻറർ ഡിഫൻസിലേക്ക് തിരിച്ചെത്തും. ഗോൾവല കാക്കാൻ കഴിഞ്ഞ സീസണിലെ ഗോളി കരൺജിതിനൊപ്പം, ജാംഷഡ്പുർ എഫ്.സിയുടെ സഞ്ജിബൻ ഘോഷും ഗോകുലം എഫ്സിയിൽനിന്നുള്ള നിഖിൽ ബർണാഡുമുണ്ട്. ഇവരെ പരിശീലിപ്പിക്കാൻ കെവിൻ ഹിച്ച്കോക്ക് എന്ന ബെർമിങ്ഹാം സിറ്റി ഗോൾകീപ്പിങ് കോച്ചുമുണ്ട്.

ടീം ചെന്നൈയിൻ
ഗോൾകീപ്പർ: കരൺജിത് സിങ്, സഞ്ജിബൻ ഘോഷ്, നിഖിൽ ബെർനാഡ്.
പ്രതിരോധനിര: ഇനിഗോ കാൽഡറോൺ, ജെറി ലാൽറിൻസുവാല, മെയ്ൽസൺ ആൽവസ്, എലി സാബിയ, എൻഗസേപാം െതാൻടൊൻപ സിങ്, സോമിങ്ലിയാന റാൽതെ, ലാൽഡിൻലിയാന റെൻതേലി.
മധ്യനിര: ധനപാൽ ഗണേശ്, അനിരുദ്ധ് ഥാപ്പ, റഫേൽ അഗസ്റ്റോ, ആന്ദ്രെ ഒർലാൻഡി, തോയ് സിങ് ശ്രീനിവാസൻ പാണ്ഡ്യൻ, ജെർമൻപ്രീത് സിങ്, ഫ്രാൻസിസ്കോ ഫെർണാണ്ടസ്, അഭിജിത് സർക്കാർ.
മുന്നേറ്റനിര: ജെജെ ലാൽ പെഖ്ലുവ, മുഹമ്മദ് റാഫി, കാർലോസ് അേൻറാണിയോ സാലോം, ഗ്രിഗറി നെൽസൺ, ബോറിങ്താവോ ബോതോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsBangaluru FcChennayian FC
News Summary - Chennayian FC - Sports News
Next Story