പ്രീമിയർ ലീഗിൽ ചെൽസിക്ക് തുടർച്ചയായ രണ്ടാം തോൽവി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചു ദിവസത്തിനിടെ ചെൽസിക്ക് രണ്ടാമത്തെ വൻ തോൽവി. പോയൻറ് പട്ടികയിൽ ആദ്യ നിരയിൽ കുതിച്ച ചാമ്പ്യന്മാരെ വാറ്റ്ഫോഡ് എഫ്.സിയാണ് 4-1ന് തരിപ്പണമാക്കി നാണക്കേടിലേക്ക് തള്ളിയിട്ടത്.
26 കളിയിൽ 50 പോയൻറുമായി നാലിലെത്തിയ നീലപ്പടക്ക് തുടരൻ തോൽവികൾ ഇരുട്ടടിയായി. എവേ മാച്ചിെൻറ 30ാം മിനിറ്റിൽ മധ്യനിര താരം ടിമു ബകയോകോ ചുവപ്പുകാർഡുമായി പുറത്തായതോടെയാണ് കളിയുടെ വഴിത്തിരിവ് പിറക്കുന്നത്. ദുർബലമായ ഫൗളിന് റഫറി തിടുക്കപ്പെട്ട് നൽകിയ കാർഡ് തിരിച്ചടിയായി. തൊട്ടുപിന്നാലെ 42ാം മിനിറ്റിൽ പെനാൽറ്റിയും വഴങ്ങി. ഗോളി തിബോ കർടുവയുടെ ഫൗളിന് ലഭിച്ച പെനാൽറ്റി ട്രോയ് ഡീനെ ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം പകുതിയിൽ പത്തുപേരുമായി പൊരുതിക്കളിച്ച ചെൽസി ഗോൾ വഴങ്ങാതെ ഏറെനേരം പിടിച്ചുനിന്നു. 82ാം മിനിറ്റിൽ എഡൻ ഹസാഡിെൻറ ഉജ്ജ്വല ഗോളിൽ തിരിച്ചെത്തി പ്രതീക്ഷ നൽകിയെങ്കിലും അടുത്ത ആറു മിനിറ്റിനുള്ളിൽ കളി വീണ്ടും കൈവിട്ടു. ഡാരിൽ യാൻമാറ്റ് (84), ജെറാഡ് ഡിലോഫു (88), റോബർഡോ പെരീര (93) എന്നിവർ വാറ്റ്ഫോഡിനായി അവസാന മിനിറ്റിൽ വല കുലുക്കി വിജയമൊരുക്കി. ബാഴ്സലോണയിൽനിന്ന് ലോണിൽ ഒരാഴ്ചമുമ്പ് മാത്രം വാറ്റ്ഫോഡിലെത്തിയ ഡിലോഫു രണ്ടാം മത്സരത്തിൽ തന്നെ സ്കോർ ബോർഡിൽ ഇടംപിടിച്ച് ശ്രദ്ധേയനായി. അവസാന അഞ്ചു കളികൾക്ക് ശേഷം വാറ്റ്ഫോഡിെൻറ ആദ്യ ജയമായിരുന്നു ഇത്. 30 പോയൻറുമായി 11ാം സ്ഥാനത്താണ് ഇവർ.
അതേസമയം, തുടർച്ചയായ മത്സരങ്ങളും പരിക്കും തോൽവിയുംകൊണ്ട് തളർന്ന ചെൽസി തിരിച്ചുവരവിനുള്ള പരിഹാരക്രിയകളും തുടങ്ങി. 13ന് വെസ്ബ്രോം ആൽബിയോണിനെതിരായ മത്സരത്തിനു മുമ്പ് കളിക്കാർക്ക് മൂന്നു ദിനം പൂർണ വിശ്രമം നൽകാൻ കോച്ച് അേൻറാണിയോ കോെൻറ തീരുമാനിച്ചു. കോച്ചിനെ പുറത്താക്കുമെന്ന ഗോസിപ്പുകൾക്കിടെയാണ് കളിക്കാർക്ക് വിശ്രമവും അവധിയും നൽകി ഫിറ്റ്നസ് വീണ്ടെടുത്തിറങ്ങാനുള്ള നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.