Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘രക്തം ചിന്തി...

‘രക്തം ചിന്തി നേടിയ മണ്ണിന് കടലാസ് പകരമാവില്ല’ സാൾട്ട്ലേക്കിലും പ്രതിഷേധക്കടൽ

text_fields
bookmark_border
‘രക്തം ചിന്തി നേടിയ മണ്ണിന് കടലാസ് പകരമാവില്ല’ സാൾട്ട്ലേക്കിലും പ്രതിഷേധക്കടൽ
cancel
കൊൽക്കത്ത: രാജ്യമാകെ അലയടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഫു ട്ബാൾ മൈതാനത്തേക്കും പടരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബാൾ പോരാട്ടമായ കൊൽ ക്കത്ത ഡെർബിയിൽ ഈസ്റ്റ്ബംഗാളും മോഹൻ ബഗാനും ഐ ലീഗിൽ ഏറ്റുമുട്ടിയപ്പോഴായിരുന്നു സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ പ്രതിഷേധ ബാനറുകളുമായി ആരാധകരെത്തിയത്. 66,000ത്തിലേറെ കാണികളെത്തിയ ഗാലറിയിൽ ബംഗാളി ഭാഷയിലായിരുന്നു ബാനറുകൾ ഉയർന്നത്.

‘ചോര കൊടുത്ത് നേടിയതാണ് ഈ മണ്ണ്. കടലാസ് രേഖയിലൂടെയല്ല’ എന്നായിരുന്നു ഒരു ബാനറിലെ വാക്കുകൾ. ബംഗാളി കോമിക്കിലെ സൂപ്പർ ഹീറോകളെ ചിത്രീകരിച്ചും സി.എ.എ-എൻ.ആർ.സി വിരുദ്ധ പ്രതിഷേധം തീർത്തു. കഴിഞ്ഞയാഴ്ച ഇന്ത്യ-ആസ്ട്രേലിയ ഏകദിന മത്സരത്തിനിടെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലും ആരാധക പ്രതിഷേധമുയർന്നിരുന്നു. മത്സരത്തിൽ മോഹൻ ബഗാൻ 2-1ന് ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA protest
News Summary - caa protest
Next Story