Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2018 10:43 PM GMT Updated On
date_range 13 Oct 2018 10:43 PM GMTജീസസിനും അലക്സ് സാൻഡ്രോക്കും ഗോൾ; വിയർത്തു ജയിച്ച് ബ്രസീൽ
text_fieldsbookmark_border
റിയാദ്: സൗദിെക്കതിരെ സൗഹൃദ മത്സരത്തിൽ വിയർത്തു ജയിച്ച് കരുത്തരായ ബ്രസീൽ. ഇരുപകുതിയുടെയും അവസാന നിമിഷം നേടിയ ഗോളിൽ 2-0ത്തിനാണ് 71ാം റാങ്കുകാരായ സൗദിക്കെതിരെ കാനറികളുടെ വിജയം. ഗബ്രിയേൽ ജീസസും അലക്സ് സാൻഡ്രോയുമാണ് സ്കോറർമാർ.
ലോക മൂന്നാം റാങ്കുകാരോട് നന്നായി ഗൃഹപാഠം ചെയ്താണ് സൗദി അറേബ്യ കിങ് സഉൗദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളിക്കിറങ്ങിയത്. വനിതകളുൾപ്പെടെയുള്ള സ്വന്തം കാണികൾക്കു മുന്നിൽ ലോകോത്തര മത്സരം ആതിഥേയർ കാഴ്ചവെച്ചു. നെയ്മറായിരുന്നു ബ്രസീലിെൻറ നീക്കങ്ങൾക്ക് ചരടുവലിച്ചത്. കുട്ടീന്യോയുമായി ചേർന്ന് ആദ്യ പകുതിയിൽതന്നെ താരം നിരവധി അവസരങ്ങൾ ഒരുക്കി. ഒരു തവണ പന്ത് വലയിലെത്തിച്ചെങ്കിലും ഒാഫ്സൈഡിൽ കുരുങ്ങി.
ജീസസിെൻറ ഗോളെന്നുറപ്പിച്ച തകർപ്പൻ ഹെഡറുൾപ്പെടെ തട്ടിത്തെറിപ്പിച്ച ഗോളി മുഹമ്മദ് അൽഉവൈസി ഏറെനേരം സൗദിയുടെ രക്ഷകനായി. ഒടുവിൽ നഷ്ടപ്പെടുത്തിയ അനവധി അവസരങ്ങൾക്ക് പ്രായശ്ചിത്തമായി ജീസസ് (43) തന്നെ ഗോൾ നേടി. ക്യാപ്റ്റൻ നെയ്മറിെൻറ ത്രൂപാസാണ് മാഞ്ചസ്റ്റർ സിറ്റി താരം ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയിലും സൗദി മനോഹരമായി പന്തുതട്ടിയതോടെ ബ്രസീലിെൻറ മികച്ച മുന്നേറ്റങ്ങളൊക്കെ ഫലമില്ലാതായി.
85ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള സേവിങ്ങിന് സൗദി ഗോളിക്ക് ചുവപ്പുകാർഡ് ലഭിച്ചതും ബ്രസീലിന് മുതലാക്കാനായില്ല. ഒടുവിൽ ഇഞ്ചുറി സമയത്ത് (97) ഹെഡറിൽ വിങ്ങർ അലക്സ് സാൻഡ്രോയാണ് ബ്രസീലിെൻറ രണ്ടാം ഗോൾ നേടുന്നത്. മറ്റു സൗഹൃദ മത്സരങ്ങളിൽ ഖത്തർ 4-3ന് ലാറ്റിനമേരിക്കൻ കരുത്തരായ എക്വേഡാറിനെ അട്ടിമറിച്ചപ്പോൾ െപറു 3-0ത്തിന് ചിലിയെയും തോൽപിച്ചു.
ലോക മൂന്നാം റാങ്കുകാരോട് നന്നായി ഗൃഹപാഠം ചെയ്താണ് സൗദി അറേബ്യ കിങ് സഉൗദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളിക്കിറങ്ങിയത്. വനിതകളുൾപ്പെടെയുള്ള സ്വന്തം കാണികൾക്കു മുന്നിൽ ലോകോത്തര മത്സരം ആതിഥേയർ കാഴ്ചവെച്ചു. നെയ്മറായിരുന്നു ബ്രസീലിെൻറ നീക്കങ്ങൾക്ക് ചരടുവലിച്ചത്. കുട്ടീന്യോയുമായി ചേർന്ന് ആദ്യ പകുതിയിൽതന്നെ താരം നിരവധി അവസരങ്ങൾ ഒരുക്കി. ഒരു തവണ പന്ത് വലയിലെത്തിച്ചെങ്കിലും ഒാഫ്സൈഡിൽ കുരുങ്ങി.
ജീസസിെൻറ ഗോളെന്നുറപ്പിച്ച തകർപ്പൻ ഹെഡറുൾപ്പെടെ തട്ടിത്തെറിപ്പിച്ച ഗോളി മുഹമ്മദ് അൽഉവൈസി ഏറെനേരം സൗദിയുടെ രക്ഷകനായി. ഒടുവിൽ നഷ്ടപ്പെടുത്തിയ അനവധി അവസരങ്ങൾക്ക് പ്രായശ്ചിത്തമായി ജീസസ് (43) തന്നെ ഗോൾ നേടി. ക്യാപ്റ്റൻ നെയ്മറിെൻറ ത്രൂപാസാണ് മാഞ്ചസ്റ്റർ സിറ്റി താരം ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയിലും സൗദി മനോഹരമായി പന്തുതട്ടിയതോടെ ബ്രസീലിെൻറ മികച്ച മുന്നേറ്റങ്ങളൊക്കെ ഫലമില്ലാതായി.
85ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള സേവിങ്ങിന് സൗദി ഗോളിക്ക് ചുവപ്പുകാർഡ് ലഭിച്ചതും ബ്രസീലിന് മുതലാക്കാനായില്ല. ഒടുവിൽ ഇഞ്ചുറി സമയത്ത് (97) ഹെഡറിൽ വിങ്ങർ അലക്സ് സാൻഡ്രോയാണ് ബ്രസീലിെൻറ രണ്ടാം ഗോൾ നേടുന്നത്. മറ്റു സൗഹൃദ മത്സരങ്ങളിൽ ഖത്തർ 4-3ന് ലാറ്റിനമേരിക്കൻ കരുത്തരായ എക്വേഡാറിനെ അട്ടിമറിച്ചപ്പോൾ െപറു 3-0ത്തിന് ചിലിയെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story