ആരാധിക എട്ടുമാസം ഗർഭിണി; ഒാണേഴ്സ് ബോക്സ് നൽകി ബംഗളൂരു എഫ്.സി
text_fieldsബംഗളൂരു: കളത്തിനകത്തും പുറത്തും ഒരുപോലെ വാശിയേറുന്ന മത്സരമാണ് െഎ.എസ്.എല്ലിെ ൻറ ആദ്യ ഇടവേളക്കൊടുവിൽ ശനിയാഴ്ച നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്. സി മത്സരം. ഇരു ടീമുകളുടെയും ആരാധകർ തമ്മിലെ പോരിന് ഇപ്പോഴേ വിസിലൂതിക്കഴിഞ്ഞു. ഇ തിനിടെ ബംഗളൂരു ആരാധികയായ മേഘ്ന നായർ എന്ന യുവതി ട്വിറ്ററിലിട്ട ചോദ്യവും അതിന് ക ്ലബ് അധികൃതർ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താനിപ്പോൾ എട്ടുമാസം ഗർഭിണിയാണെന്നും കുടിക്കാനാവശ്യമായ ചൂടുവെള്ളം കുപ്പിയിലാക്കി വീട്ടിൽനിന്നുകൊണ്ടുവന്നാൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുമോ എന്നതായിരുന്നു ബംഗളൂരു എഫ്.സി അധികൃതരോടുള്ള ചോദ്യം.
ഗർഭിണിയായതിനാൽ മരുന്നുകഴിക്കേണ്ടതുണ്ടെന്നും ഏറെ പ്രയാസപ്പെട്ടാണ് കഴിഞ്ഞ മത്സരങ്ങൾ ഗാലറിയിലിരുന്ന് വീക്ഷിച്ചതെന്നും യുവതി സൂചിപ്പിച്ചു. പിന്നാലെ ബി.എഫ്.സിയുെട മറുപടിയുമെത്തി. ബംഗളൂരുവിെൻറ ആരാധകക്കൂട്ടത്തിലേക്ക് മേഘ്നയുടെ കുഞ്ഞിനെകൂടി ചേർത്തതിൽ സന്തോഷം പ്രകടിപ്പിച്ച ക്ലബ് അധികൃതർ, ശനിയാഴ്ചത്തെ മത്സരത്തിൽ ഒാണേഴ്സ് ബോക്സിൽ സീറ്റ് നൽകാമെന്നും ആവശ്യമായതെല്ലാം അവിടെ ഏർപ്പാട് ചെയ്യാമെന്നും റീട്വീറ്റ് ചെയ്തു.
ഏറെ സന്തോഷവതിയായെന്നും ക്ലബ് അധികൃതരിൽനിന്നുള്ള ഇത്തരമൊരു മറുപടി അപ്രതീക്ഷിതമാണെന്നും മേഘ്ന പ്രതികരിച്ചു. ഭർത്താവും മലയാളിയുമായ സൂരജ് നായർക്കൊപ്പം ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിലെ ഡർബി കാണാനുള്ള ആവേശത്തിലാണ് ബംഗളൂരുവിൽ അധ്യാപികയായ മേഘ്ന.
സ്റ്റേഡിയത്തിൽ ലിഫ്റ്റ് സംവിധാനങ്ങളില്ലാത്തത് തന്നെപോലെയുള്ളവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി മേഘ്ന പറഞ്ഞു. സാധാരണ ഫാൻ ബോക്സായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിലാണ് ഇരിക്കാറുള്ളതെന്നും ബ്ലാസ്റ്റേറഴ്സിെനതിരായ മത്സരത്തിൽ ആരാധകർ കൂടുമെന്നതിനാൽ ഗാലറിയിൽ വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നത് തടസ്സപ്പെടുമെന്നതിനാലാണ് ഇൗ ആവശ്യം ഉന്നയിച്ചതെന്നും അവർ പറഞ്ഞു. മാത്രവുമല്ല ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സ്റ്റേഡിയത്തിൽ വിലക്കുമുണ്ട്. ബ്ലാസ്റ്റേഴ്സുമായുള്ള മത്സരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭർത്താവ് മലയാളിയാണെങ്കിലും തങ്ങൾ ബി.എഫ്.സിയുടെ കട്ട ഫാൻസാണ്. ഇൗ മത്സരത്തിൽ ബംഗളൂരു ജയിക്കും. അല്ലെങ്കിൽ സമനിലയെങ്കിലും പിടിക്കും. എന്നാലും, ബ്ലാസ്റ്റേഴ്സിനോട് തോൽക്കില്ല- മേഘ്ന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.