‘ഫ്രാൻസ് കളിച്ചത് ഫുട്ബാളല്ല’, ബെൽജിയത്തിന് കലി
text_fields
മോസ്കോ: കളി 64 ശതമാനവും സ്വന്തം നിയന്ത്രണത്തിൽ നിർത്തുകയും നിരന്തരം ആക്രമണവുമായി എതിർനിരയിൽ പറന്നുനടക്കുകയും ചെയ്തിട്ടും സ്കോർ െചയ്യാൻ മറന്ന് വീണുപോയ ബെൽജിയത്തിെൻറ കലി ഫ്രഞ്ച് കേളീൈശലിയോട്. ലോകകപ്പ് സെമിയിൽ തങ്ങളോട് ഏറ്റുമുട്ടിയത് ഫുട്ബാൾ വിരുദ്ധതയുടെ സംഘമാണെന്നും ജയം മാത്രമായിരുന്നു അവർക്ക് ലക്ഷ്യമെന്നുമാണ് ബെൽജിയം താരങ്ങളുടെ വിമർശനം. ഒരു കോർണർ ഹെഡ് ചെയ്ത് ഗോളാക്കി ലീഡുറപ്പിച്ചാൽ പിന്നെ പ്രതിരോധം മാത്രമാണ് ഫ്രഞ്ച് രീതിയെന്നും ഇതിലും ഭേദം ക്വാർട്ടറിൽ ബ്രസീലിനോട് തോൽക്കലായിരുന്നുവെന്നും ഗോളി തിബോ കർട്ടുവ കുറ്റപ്പെടുത്തി.
‘‘ബ്രസീൽ കളിക്കാനാണ് മൈതാനത്തിറങ്ങിയത്. എന്നാൽ, ഫ്രഞ്ച് സംഘം പന്തുതട്ടിയത് ഫുട്ബാളിെൻറ സത്തക്കെതിരായാണ്’’ -ഇൗ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിലൊരാളായ കർട്ടുവ പറഞ്ഞു. ഇൗ ഫ്രാൻസിനെതിരെ ജയിക്കുന്നതിലും ഭേദം ഇൗ ബെൽജിയത്തിനൊപ്പംനിന്ന് തോൽക്കുന്നതാണ് എനിക്കിഷ്ടമെന്ന് ക്യാപ്റ്റൻ എഡൻ ഹസാർഡ് പറഞ്ഞു. ‘‘പ്രതിരോധമാണ് അവരുടെ കരുത്ത്, അതിൽ അവരെ തോൽപിക്കാനാവില്ല. അവരുടെ പ്രതിരോധം പാളുന്ന ഇടം കണ്ടെത്തുന്നതിലും ഞങ്ങൾ പരാജയപ്പെട്ടു. ഒരിക്കലെങ്കിലും സ്കോർ ചെയ്ത് അദ്ഭുതം കാട്ടാൻ അതോടെ പരാജയപ്പെട്ടു’’ -ഹസാർഡ് വിശദീകരിച്ചു. എന്നാൽ, ഇത്തവണ ബെൽജിയം ഏറ്റവും മികച്ച ടീമുകളിലൊന്നായിരുന്നുവെന്നും അതിലും മികച്ചവർക്കു മുന്നിലാണ് തോൽവി രുചിക്കേണ്ടിവന്നതെന്നും ചെൽസി താരം കൂടിയായ ബെൽജിയം ടീമംഗം ഹെറ്റ് ന്യൂസ്ബാൾഡ് പറഞ്ഞു.
ബെൽജിയത്തെ കളിക്കാൻ വിട്ട് കൗണ്ടർ അറ്റാക്കിങ്ങിലൂടെ അവസരങ്ങൾ തുറന്നെടുത്തായിരുന്നു ഫ്രഞ്ച് ടീം പട ജയിച്ചത്. പിൻനിരയും മധ്യനിരയും കളിയും എതിർ ടീമിനെയും നിയന്ത്രിച്ച് മൈതാനത്ത് പാഞ്ഞുനടന്നപ്പോൾ കിട്ടുന്ന അവസരങ്ങളുമായി എംബാപെയും ഗ്രീസ്മാനും ജിറൗഡും ബെൽജിയം ഗോൾമുഖത്ത് പ്രകമ്പനങ്ങൾ തീർത്തു. ഫ്രാൻസ് 10 തവണ ഗോൾമുഖത്തേക്ക് പന്തു പായിച്ചപ്പോൾ കളി കൂടുതൽ നിയന്ത്രിച്ചിട്ടും ബെൽജിയം മുന്നേറ്റത്തിന് നാലുതവണയേ എതിർഗോളിയെ പരീക്ഷിക്കാനായുള്ളൂ. ഫൗൾ വളരെ കുറഞ്ഞ ആദ്യാവസാനം മനോഹര ഫുട്ബാൾ കണ്ട മത്സരത്തിൽ ബെൽജിയം ആദ്യ ഫൈനൽ സ്വപ്നം കണ്ടിരുന്നുവെങ്കിലും സഫലമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.