Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബയേണോ

ബയേണോ ഡോർട്മുണ്ടോ?

text_fields
bookmark_border
Bayern
cancel

ബെർലിൻ: ജയപരാജയങ്ങൾ മാറിമറിഞ്ഞ് അനിശ്ചിതത്വം തുടർക്കഥയായ ബുണ്ടസ് ലിഗയിൽ അ വസാന ചിരി ആരുടെത്? സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഉദ്വേഗവും അനിശ്ചിതത്വവും ഒാരോ കളിയിലും തുടർന്ന ലീഗിൽ അവസാന പോരാട്ടങ്ങൾക്ക് ഇന്നുരാത്രി ഏഴുമണിയോടെ തു ടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് പട്ടികയിൽ രണ്ടു പോയൻറ് മുന്നിലാണ്. ശക്തരായ എയിൻട്രാഷ് ഫ്രാങ്ക്ഫുർട്ടാണ് അവസാന മത്സരത്തിൽ എതിരാളി. അവർക്കെതിരെ സമനില പിടിച്ചാൽ ബയേൺതന്നെ വീണ്ടും ചാമ്പ്യന്മാരാകും. അതേസമയം, തൊട്ടുപിറകിലുള്ള ഡോർട്മുണ്ടിന് ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാകാണ് എതിരാളി. ബയേൺ തോൽക്കുകയും ഡോർട്മുണ്ട് ജയിക്കുകയും ചെയ്താൽ ആറുവർഷത്തെ ഇടവേളക്കുശേഷം കിരീടം സ്വന്തമാക്കാൻ അവർക്ക് അവസരമാകും.

ചാമ്പ്യൻപട്ടം കൊതിച്ചാണ് ബയേണും ഡോർട്മുണ്ടും അവസാന അങ്കത്തിന് ഇറങ്ങുന്നതെങ്കിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത തേടിയാണ് എതിരാളികളായ ഫ്രാങ്ക്ഫുർട്ടും ഗ്ലാഡ്ബാക്കും ഇറങ്ങുന്നത്. ബയേണും ഡോർട്മുണ്ടും മൂന്നാം സ്ഥാനക്കാരായ ലീപ്സിഗും നേരേത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. നാലാം സ്ഥാനത്തുള്ള ഗ്ലാഡ്ബാക്കും ആറാമതുള്ള ഫ്രാങ്ക്ഫുർട്ടും തമ്മിൽ ഒരു പോയൻറ് അകലം മാത്രമാണുള്ളത്. ജയിക്കുന്ന ടീമിന് യോഗ്യതക്ക് സാധ്യതയേറെ. അഞ്ചാമതുള്ള ബയേർ ലവർകൂസണും സാധ്യതപ്പട്ടികയിലുള്ളതിനാൽ ലീഗിലെ എല്ലാ മത്സരങ്ങളും കസറും.

കഴിഞ്ഞ ഡിസംബറിൽ ഒമ്പതു പോയൻറിെൻറ ലീഡുമായി ബഹുദൂരം മുന്നിൽനിന്ന് ഡോർട്മുണ്ട് പിന്നീട് തുടരെ വീഴ്ചകളുമായി പിറകിൽ പോകുകയായിരുന്നു. അവസരം മുതലെടുത്ത് ഉണർന്നു കളിച്ച ബയേൺ തുടരെ ജയങ്ങളുമായി വീണ്ടും മുന്നിലെത്തിയെന്നു മാത്രമല്ല, കിരീടപോരാട്ടം അവസാന ലാപ്പിലേക്ക് നീട്ടുകയും ചെയ്തു. 2000ത്തിനുശേഷം സ്വന്തം കാണികൾക്കുമുന്നിൽ കിരീടമുയർത്താനുള്ള അവസരം കൂടിയാണ് ബയേണിന് ഇത്തവണ. വെറ്ററൻ താരങ്ങളായ ആര്യൻ റോബൻ, ഫ്രാങ്ക് റിബറി എന്നിവർ ഇൗ സീസണോടെ പടിയിറങ്ങാനൊരുങ്ങുന്നതിനാൽ യാത്രയയപ്പ് രാജകീയമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.

ഇൗയാഴ്ച ബുണ്ടസ് ലിഗ കിരീടവും അടുത്തയാഴ്ച ജർമൻ കപ്പും സ്വന്തമാക്കി പുതിയ നേട്ടങ്ങളിലേക്ക് ടീമിനെ വഴിനടത്താനായാൽ കോച്ച് കൊവാക്കിനും അഭിമാനമുഹൂർത്തമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports news
News Summary - Bayern - Sports News
Next Story