Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയലിന്...

റയലിന് സമനിലക്കുരുക്ക്; വൻ ജയത്തോടെ ബാഴ്സലോണ മുന്നിൽ

text_fields
bookmark_border
റയലിന് സമനിലക്കുരുക്ക്; വൻ ജയത്തോടെ ബാഴ്സലോണ മുന്നിൽ
cancel

മഡ്രിഡ്: ജയപരാജയങ്ങളും ഭാഗ്യനിർഭാഗ്യങ്ങളും മാറിമറിയുന്ന സ് പാനിഷ് ഫുട്ബാൾ ലീഗിൽ (ലാ ലിഗ) കിരീടപ്പോരാട്ടം ആവേശകരമായ  അവസാന ലാപ്പിലേക്ക്. കുറച്ചുമത്സരങ്ങളായി ഒന്നാം സ്ഥാനത്ത്  തുടരുകയായിരുന്ന റയൽ മഡ്രിഡിനെ മറികടന്ന് ബാഴ്സലോണ മുന്നിൽ  കടക്കുന്ന കാഴ്ചയായിരുന്നു വ്യാഴാഴ്ച പുലർച്ചെ. ഒരു പോയൻറ്  മുന്നിലുണ്ടായിരുന്ന റയൽ, ലാസ്പാമാസിനോട് 3-3ന് സമനിലയിൽ  കുരുങ്ങിയപ്പോൾ സ്പോർട്ടിങ് ഗിയോണിനെ 1-6ന് തകർത്താണ് ബാഴ്സ  ഒരു പോയൻറിെൻറ മുൻതൂക്കം നേടിയത്. ബാഴ്സയെക്കാൾ ഒരു മത്സരം  കുറച്ചേ കളിച്ചിട്ടുള്ളൂ എന്നത് മാത്രമാണ് റയലിന് ആശ്വാസം പകരുന്നത്. 


റയൽ സമനിലയിൽപ്പെട്ടതോടെ ജയം ഒന്നാം സ്ഥാനം സമ്മാനിക്കുമെന്ന  തിരിച്ചറിവിൽ ആവേശത്തോടെ പന്തുതട്ടിയ ബാഴ്സ  സ്വന്തംതട്ടകമായ  കാംപ്നൂവിൽ സ്പോർട്ടിങ് ഗിയോണിനെ  നിലം തൊടീച്ചില്ല.  ഇരുപകുതികളിലുമായി മൂന്നു വീതം ഗോളുകളാണ് ബാഴ്സ  എതിർവലയിൽ അടിച്ചുകയറ്റിയത്. എം.എസ്.എൻ അരങ്ങുവാണ  മത്സരത്തിൽ ലൂയി സുവാരസ്, ലയണൽ മെസ്സി, നെയ്മർ, പാകോ അൽകാസർ, ഇവാൻ റാകിടിച് എന്നിവരും ലക്ഷ്യം കണ്ടപ്പോൾ ഒരു ഗോൾ  സ്പോർട്ടിങ് ഗിയോണിെൻറ യുവാൻ റോഡ്രിഗ്വസിെൻറ വക  ദാനമായിരുന്നു. കാർലോസ് കാസ്ട്രോ ഗിയോണിെൻറ ആശ്വാസഗോൾ  കണ്ടെത്തി. ഒമ്പതാം മിനിറ്റിൽ ഹാവിയർ മഷറാനോയുടെ തകർപ്പൻ  പാസ് ലൂപിങ് ഹെഡറിലൂടെ വലയിലെത്തിച്ച മെസിയാണ് ഗോൾവേട്ടക്ക്  തുടക്കമിട്ടത്. രണ്ടു മിനിറ്റിനകം സുവാരസിെൻറ ഷോട്ട് സ്വന്തം  വലയിലേക്ക് തിരിച്ചുവിട്ട് യുവാൻ റോഡ്രിഗ്വസ് ബാഴ്സയുടെ ലീഡ്  ഇരട്ടിയാക്കിക്കൊടുത്തു. എന്നാൽ, ലൂയിസ് എൻറിക്വെ കഴിഞ്ഞ കളി  മുതൽ അവലംബിച്ച 3-4-3 ഫോർമേഷനിൽ പ്രതിരോധ ദൗർബല്യം  വെളിവാക്കി കാർലോസ് കാസ്ട്രോ ഗിയോണിനായി ഒരു ഗോൾ മടക്കി.  എന്നാൽ, ആറു മിനിറ്റിനുശേഷം ബുള്ളറ്റ് ഷോട്ടിലൂടെ സുവാരസ് ബാഴ് സലോണയുടെ രണ്ടു ഗോൾ ലീഡ് തിരിച്ചുപിടിച്ചതോടെ ചിത്രത്തിൽ  ഹോം ടീം മാത്രമായിരുന്നു. 


രണ്ടാം പകുതിയിൽ തികഞ്ഞ സ്വാതന്ത്ര്യത്തോടെ സ്വതസിദ്ധമായ  ശൈലിയിൽ പന്തുതട്ടിയ ബാഴ്സ 49, 65, 87 മിനിറ്റുകളിൽ അൽകാസർ,  നെയ്മർ, റാകിടിച് എന്നിവരിലൂടെ ഗോൾനേട്ടം ആറിലെത്തിച്ചു. തോൽവി  തുറിച്ചുനോക്കിയ ഘട്ടത്തിൽ രക്ഷകനായി അവതരിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലാസ്പാമാസിനെതിരെ റയലിന് സമനില നൽകിയത്. അവസാന അഞ്ചുമിനിറ്റ് വരെ 1-3ന് പിറകിലായിരുന്ന റയൽ  86, 89 മിനിറ്റുകളിൽ ലോക ഫുട്ബാളർ നേടിയ ഗോളുകളിൽ ഒരു  പോയൻറുറപ്പിക്കുകയായിരുന്നു. എട്ടാം മിനിറ്റിൽ ഇസ്കോയുടെ ഗോളിൽ  മുന്നിൽ കടന്ന റയലിനെതിരെ പിന്നീട് തുടർച്ചയായ മൂന്നു ഗോളുകൾ  അടിച്ചുകയറ്റി ലാസ്പാമാസ് മുൻതൂക്കം നേടുകയായിരുന്നു. തൗനൗസു  (10), ജൊനാഥൻ വിയേര (56), കെവിൻ പ്രിൻസ് ബോട്ടാങ് (59)  എന്നിവരാണ് ലാസ്പാമാസിനായി ലക്ഷ്യംകണ്ടത്. സ്കോർ 1-1ൽ  നിൽക്കെ 47ാം മിനിറ്റിൽ വിയേരയെ ഫൗൾ ചെയ്തതിന് ചുവപ്പുകാർഡ്  കണ്ട് ഗാരെത് ബെയ്ൽ പുറത്തുപോയതാണ് റയലിന് വിനയായത്. പത്ത്  പേരായി ചുരുങ്ങിയ റയലിനെതിരെ ഇരമ്പിക്കയറിയ ലാസ്പാമാസ് നാലു  മിനിറ്റിനിടെ രണ്ടു ഗോളുകൾ സ്കോർ ചെയ്ത് മേധാവിത്വം കാട്ടി.  പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന റയലിനെ ഒടുവിൽ ക്രിസ്റ്റ്യാനോ  കരകയറ്റുകയായിരുന്നു. ആദ്യം പെനാൽറ്റിയിലൂടെ ലാസ്പാമാസിെൻറ  ലീഡ് കുറച്ച പോർചുഗീസ് താരം ഒരു മിനിറ്റ് ശേഷിക്കെ തകർപ്പൻ  ഹെഡറിലൂടെ ടീമിന് സമനില സമ്മാനിച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridFC Barcelona
News Summary - Barcelona run riot before coach bombshell, Real Madrid falter
Next Story