കിങ്സ് കപ്പ്: എൽ ക്ലാസിക്കോ സമനിലയിൽ
text_fieldsബാഴ്സലോണ: സ്പാനിഷ് കപ്പ് സെമി ഫൈനൽ ആദ്യ പാദത്തിലെ കരുത്തരുടെ പോരിൽ സമനിലപ് പൂട്ട്. ഫുട്ബാൾ ലോകം കാത്തിരുന്ന എൽക്ലാസികോയിൽ ബാഴ്സലോണയും റയൽ മഡ്രിഡും ഒാരോ ഗോൾ വീതമടിച്ച് തുല്യതയിൽ പിരിയുകയായിരുന്നു. ബാഴ്സയുടെ തട്ടകമായ നൂകാംപിൽ സ് കോറിങ് സമനില നേടാനായത് റയലിന് നേരിയ മുൻതൂക്കം നൽകി. രണ്ടാംപാദ സെമി ഇൗമാസം 27ന് റയലിെൻറ മൈതാനമായ സാൻറിയാഗോ ബെർണബ്യൂവിൽ നടക്കും.
ആറാം മിനിറ്റിൽ ലൂകാസ് വാസ്ക്വസിലൂടെ മുന്നിലെത്തിയത് റയലാണ്. കളി ചൂടുപിടിക്കുംമുമ്പ് കരീം ബെൻസേമയുടെ പാസ് മനോഹരമായി ബാഴ്സ വലയിലേക്ക് തിരിച്ചുവിട്ടായിരുന്നു വസ്ക്വസിെൻറ ഗോൾ. 57ാം മിനിറ്റിൽ മാൽകത്തിെൻറ ബൂട്ടിൽനിന്നായിരുന്നു ബാഴ്സയുടെ സമനില ഗോൾ. ലൂയി സുവാറസിെൻറ ഷോട്ട് സെർജിയോ റാമോസ് ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തിയെങ്കിലും മാൽകം കൃത്യമായ ഇടപെടലിലൂടെ സ്കോർ ചെയ്യുകയായിരുന്നു.
സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയായിരുന്നു ബാഴ്സ ഇറങ്ങിയത്. റയൽ നിരയിൽ മോശം ഫോമിലുള്ള ഗാരത് ബെയ്ലിനും തുടക്കത്തിൽ അവസരം ലഭിച്ചില്ല. രണ്ടാം പകുതിയിൽ അവസാന ഘട്ടത്തിൽ കളത്തിലെത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നായിക്കാൻ ഇരുവർക്കുമായില്ല. ഇവരുടെ അഭാവത്തിൽ രണ്ട് ബ്രസീൽ താരങ്ങളാണ് ഇരുനിരയിലും തിളങ്ങിയത്. 18കാരനായ വിനീഷ്യസ് റയലിനായും 21കാരനായ മാൽകം ബാഴ്സക്കായും മികച്ച കളി കെട്ടഴിച്ചു.
എൽക്ലാസികോയിലെ തുടർച്ചയായ 15ാം എവേ മത്സരത്തിലും ഗോൾ നേടുകയെന്ന നേട്ടം കൈവരിക്കാൻ റയലിനായി. 40ാം മത്സരത്തോടെ കൂടുതൽ എൽക്ലാസികോ കളിച്ച താരമെന്ന റെക്കോഡിൽ റാമോസ് ബാഴ്സ ഇതിഹാസതാരം സാവിക്ക് ഒപ്പമെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.