Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലിവർപൂളിനെ തകർത്ത്...

ലിവർപൂളിനെ തകർത്ത് ബാഴ്സ; മെസിക്ക് 600 ഗോൾ നേട്ടം

text_fields
bookmark_border
lionel-messi
cancel

ബാഴ്സലോണ-ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ സെമി ഫൈനൽ പോരാട്ടങ്ങളിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കും ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനും മുൻതൂക്കം. ആദ്യപാദത്തിൽ ബാഴ്സ 3-0ത്തിന് ഇംഗ്ലീഷ് പ്രതിനിധികളായ ലിവർപൂളിനെ തകർത്തുവിട്ടപ്പോൾ അയാക്സ് 1-0ത്തിന് മറ്റൊരു ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്സ്പറിനെ കീഴടക്കി. രണ്ടാംപാദ മത്സരങ്ങൾ അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും.

മാജിക്കൽ മെസ്സി, ബ്യൂട്ടിഫുൾ ബാഴ്സ
ഫൈനലിനുമുമ്പുള്ള ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരമായിരുന്നു ബാഴ്സ-ലിവർപൂൾ പോരാട്ടം. എന്നാൽ, സൂപ്പർ താരം ലയണൽ മെസ്സി സൂപ്പർ ഫോമിലാണെങ്കിൽ എതിർ ടീം എത്ര കരുത്തരായിട്ടും കാര്യമില്ല എന്ന സമകാലിക ഫുട്ബാളിലെ യാഥാർഥ്യം ഒരിക്കൽകൂടി അടിവരയിട്ട രാത്രിയായി നൂകാംപിലേത്. ഇരട്ട ഗോളുമായി മെസ്സി (75, 82) മുന്നിൽനിന്ന് നയിച്ചപ്പോൾ ലൂയി സുവാറസും (26) അവസരത്തിനൊത്തുയർന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടുന്ന മുഹമ്മദ് സലാഹ്-സാദിയോ മാനെ സഖ്യം ബാഴ്സ പ്രതിരോധത്തിനു മുന്നിൽ തളർന്നപ്പോൾ പ്രീമിയർ ലീഗിലെ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതിന് തൊട്ടടുത്ത കളിയിൽ മെസ്സിയുടെ ബ്രില്യൻസിനു മുന്നിൽ കാഴ്ചക്കാരനാവാനേ ലിവർപൂൾ പ്രതിരോധ നായകൻ വിർജിൻ വാൻഡൈകിനും സംഘത്തിനും കഴിഞ്ഞുള്ളൂ.

സ്കോർനില ഏകപക്ഷീയമായിരുന്നുവെങ്കിലും പോരാട്ടം തുല്യശക്തികളുെടതായിരുന്നു. സാധാരണ കൂടുതൽ നേരം പന്ത് നിയന്ത്രിക്കുന്ന ബാഴ്സ ഇത്തവണ അക്കാര്യത്തിൽ പിന്നിലായിരുന്നു. ബാഴ്സയുടെ പൊസഷൻ 47 ശതമാനമായിരുന്നുവെങ്കിൽ ലിവർപൂളിേൻറത് 53 ശതമാനമായിരുന്നു. ഗോൾതേടിയുള്ള ഷോട്ടുകളിലും മുൻതൂക്കം ലിവർപൂളിനായിരുന്നു (15-12). എന്നാൽ ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിൽ (5-4) പുലർത്തിയ കൃത്യത സ്കോറിങ്ങിലും തുടർന്ന ബാഴ്സ മത്സരഫലം തങ്ങളുെടതാക്കി മാറ്റുകയായിരുന്നു.


1-0 (26ാം മിനിറ്റ്) ലൂയി സുവാറസ്, ബാഴ്സലോണ
തുടക്കത്തിെല പരസ്പരം അളന്നുള്ള നീക്കങ്ങൾക്കുശേഷം സുവാറസിെൻറ ചടുലതയിലൂടെയാണ് ബാഴ്സ ലീഡെടുത്തത്. അർതുറോ വിദാൽ, ഫിലിപെ കൗടീന്യോ എന്നിവർ വഴിയെത്തിയ പന്തിൽ ഇടതുവിങ്ങിലൂടെ മുന്നേറിയ ജോർഡി ആൽബ ബോക്സിലേക്ക് പാസ് തൊടുക്കുേമ്പാൾ സുവാറസിെൻറ ഇരുഭാഗത്തുമായി ലിവർപൂളിെൻറ സെൻട്രൽ ഡിഫൻഡർമാരായ വാൻഡൈകും ജോയൽ മാറ്റിപുമുണ്ടായിരുന്നു. സുവാറസ് ഞൊടിയിടയിൽ പന്തിനടുത്തേക്ക് കുതിച്ചപ്പോൾ മാറ്റിപ് ഒരു നിമിഷം അമാന്തിച്ചുനിന്നു. അതുമതിയായിരുന്നു ഉറുഗ്വായ് സ്ട്രൈക്കർക്ക്. ഗോളി അലിസണിന് പിടികൊടുക്കാതെ പന്ത് വലയിൽ. പിന്നാലെ സമാനമായ അവസരം മറുവശത്ത് ലഭിച്ചെങ്കിലും മാനെ പന്ത് ബാറിനുമുകളിലൂടെ പറത്തിക്കളഞ്ഞു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ലിവർപൂളാണ് മുന്നേറിക്കളിച്ചത്. സലാഹിെൻറയും ജെയിംസ് മിൽനറുടെയും ഷോട്ടുകൾ തടുത്ത് മാർക് ആന്ദ്രെ ടെർ സ്റ്റെഗൻ ബാഴ്സയുടെ രക്ഷക്കെത്തിയതിനുപിന്നാലെ മെസ്സി കളിയുടെ കടിഞ്ഞാണേറ്റെടുത്തു.

2-0 (75ാം മിനിറ്റ്) ലയണൽ മെസ്സി, ബാഴ്സലോണ
കളി തീരാൻ കാൽ മണിക്കൂർ മാത്രം ശേഷിക്കെ മെസ്സിയുടെ ആദ്യ ഗോളെത്തി. മെസ്സി തുടക്കമിട്ട നീക്കത്തിൽ സെർജി റോബർേട്ടായുടെ പാസ് സുവാറസ് ഗോളിലേക്ക് തിരിച്ചുവിട്ടത് ബാറിൽ തട്ടി തിരിച്ചെത്തിയപ്പോൾ റീബൗണ്ടിൽ അർജൻറീന താരത്തിെൻറ അനായാസ ഫിനിഷിങ്. രണ്ട് ഗോൾ വീണതോടെ ലിവർപൂൾ തളർന്നു. പിറകെ മൂന്നാം ഗോളുമെത്തി.

3-0 (82ാം മിനിറ്റ്)
ലയണൽ മെസ്സി, ബാഴ്സലോണ

ബോക്സിനുപുറത്ത് ബാഴ്സക്ക് ഫ്രീകിക്ക് കിട്ടിയപ്പോൾതന്നെ ലിവർപൂൾ ആരാധകരുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു. 30 വാര അകലെനിന്ന് മെസ്സിയുടെ മാന്ത്രിക ഇടതുകാലിൽനിന്ന് പുറപ്പെട്ട പന്ത് പ്രതിരോധ മതിലിനെ ചുറ്റി അലിസണിെൻറ നീട്ടിയ കരങ്ങൾക്ക് പിടികൊടുക്കാതെ വലയുടെ വലതുമോന്തായത്തിൽ തുളഞ്ഞുകയറിയത് മനോഹര കാഴ്ചയായിരുന്നു. സമീപകാലത്തായി ഫ്രീകിക്കുകൾ ഗോളാക്കി മാറ്റുന്നതിൽ അനിതരസാധാരണമായ മികവ് കാണിക്കുന്ന മെസ്സിയുടെ കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു ഗോൾ കൂടി. പിന്നാലെ വിലപ്പെട്ട എവേ ഗോൾ കണ്ടെത്താൻ ലിവർപൂളിന് അവസരമൊരുങ്ങിയെങ്കിലും റോബർേട്ടാ ഫെർമീന്യോയുടെ ഷോട്ട് ഗോൾലൈൻ സേവിലൂടെയും സലാഹിെൻറ ശ്രമം പോസ്റ്റിൽ തട്ടിയും മടങ്ങിയതോടെ ഇത് ലിവർപൂളിെൻറ രാത്രിയല്ലെന്ന് വ്യക്തമായി.


അഡ്വേൻറജ് അയാക്സ്
മുൻനിര താരങ്ങളായ ഹാരി കെയ്നിെൻറയും ഹോങ് മിൻ സണിെൻറയും അഭാവത്തിൽ ഇറങ്ങിയ ടോട്ടൻഹാമിനെതിരെ 15ാം മിനിറ്റിൽ മിഡ്ഫീൽഡർ ഡോണി വാൻ ഡെ ബീക് നേടിയ ഗോളിലാണ് അയാക്സ് ജയം നേടിയത്. മുൻനിര ദുർബലമായത് ടോട്ടൻഹാമിന് തിരിച്ചടിയായപ്പോൾ വമ്പന്മാരായ റയൽ മഡ്രിഡിനെയും യുവൻറസിനെയും മലർത്തിയടിച്ചത് ഫ്ലൂക്കായിരുന്നില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഡച്ച് സംഘത്തിെൻറത്.

1-0 (15ാം മിനിറ്റ്)
ഡോണി വാൻ ഡെ ബീക്, അയാക്സ്
തുടക്കത്തിലെ അലസതയാണ് ടോട്ടൻഹാമിന് വിനയായത്. പ്രത്യാക്രമണത്തിന് അവസരം കാത്ത് എതിരാളികളെ മേയാൻവിട്ടത് മുതലെടുത്ത് അയാക്സ് സ്കോർ ചെയ്തു. മെേറാക്കോ പ്ലേമേക്കർ ഹകീം സിയെക് നൽകിയ ത്രൂപാസിൽ സമയമെടുത്ത് നിറയൊഴിച്ച വാൻ ഡെ ബീക് അനായാസം ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറിസിനെ കീഴ്പ്പെടുത്തി.
ഇടവേളക്കുശേഷം ടോട്ടൻഹാമിെൻറ കളി മെച്ചപ്പെെട്ടങ്കിലും സ്കോർ ചെയ്യാനായില്ല. അവസാനഘട്ടത്തിൽ ഡേവിഡ് നെറസിെൻറ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ ലീഡ് ഇരട്ടിയാക്കാനുള്ള അവസരം അയാക്സിനും നഷ്ടമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messimalayalam newssports newsChampions League 2019FC Barcelona
News Summary - Barcelona hit Liverpool; Lionel Messi marked 600th goal -Sports News
Next Story