ബാഴ്സയിൽ പൊട്ടിത്തെറി; വൈസ് പ്രസിഡൻറുമാർ ഉൾപ്പെടെ കൂട്ട രാജി
text_fieldsബാഴ്സലോണ: കോവിഡ് 19 സ്പെയിൻ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ മരണപരമ്പര തീർക് കുന്നതിനിടെ ബാഴ്സലോണയിൽ പൊട്ടിത്തെറി. കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ പ്രസിഡ ൻറ് ജോസഫ് മരിയ ബർതോമിയോ പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് രണ്ട് വൈസ് പ്രസിഡൻറുമാർ ഉൾപ്പെടെ ഡയറക്ടർ ബോർഡിലെ ആറു പേർ രാജിവെച്ചു. ക്ലബ് വൈസ് പ്രസിഡൻറുമാരായ എമിലി റൗസൗദ്, എൻറിക് തോംബസ് ഡയറക്ടർമാരായ സിൽവിയോ എലിയാസ്, ജേസഫ് പോൻറ്, ജോർഡി കാൽസമിഗ്ലിയ, മരിയ ടെക്സിഡോർ എന്നിവരാണ് രാജിവെച്ചത്. ആരാധകർക്കായി എഴുതിയ കത്തിൽ നിലവിലെ ബോർഡിന് കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള കരുത്തില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. പ്രസിഡൻറ് ബർതോമിയോ സ്വീകരിച്ച നടപടികൾ ഏകപക്ഷീയവും പരാജയവുമായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.
ക്ലബ് നേതൃത്വത്തിൽ അടിയന്തര മാറ്റം ആവശ്യമാണെന്നും, ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ രാജിക്കത്തിൽ ആവശ്യപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ നടന്ന പ്രചാരണങ്ങളെ കൈകാര്യം ചെയ്തതിലെ വീഴ്ചയിലും അമർഷവും സൂചിപ്പിച്ചിട്ടുണ്ട്.
മെസ്സി, ജെറാഡ് പിക്വെ, മുൻ കോച്ചും താരവുമായ പെപ് ഗ്വാർഡിയോള എന്നിവർക്കെതിരായ സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെയും മാനേജ്മെൻറിന് ഒന്നും ചെയ്യാനായില്ലെന്നും ആരോപണമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ പ്രതിഫലത്തിെൻറ 70 ശതമാനം വെട്ടിക്കുറക്കാൻ അനുമതി നൽകി ക്ലബിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. ബർതോമിയോക്കെതിരെ മെസ്സി പരസ്യമായി പ്രതികരിക്കുകയും ചെയ്തു. 2014മുതൽ ബർതോമിയോ ആണ് ബാഴ്സലോണയുടെ പ്രസിഡൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.