Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുവാരസിന് ഡബ്ൾ; റയലിനെ...

സുവാരസിന് ഡബ്ൾ; റയലിനെ തരിപ്പണമാക്കി ബാഴ്സ

text_fields
bookmark_border
Barce
cancel

മഡ്രിഡ്: എതിർ ഗോൾമുഖത്ത് റയൽ മഡ്രിഡ് ഉതിർത്തത് 14 ഷോട്ടുകൾ. അതിൽ നാലെണ്ണം ഗോൾ വല ലക്ഷ്യമിട്ട്. എന്നാൽ, ഒന്നുപോലും വലയിലെത്തിയില്ല. മറുഭാഗത്ത് ബാഴ്സലോണയുടെ ഗോൾശ്രമം നാലെണ്ണം മാത്രം. അതിൽതന്നെ ഗോൾപോസ്റ്റിനുനേരെ രണ്ടെണ്ണം. അത് രണ്ടും വല യിൽ കയറി. ഒപ്പം ഒരു പെനാൽറ്റിയും കൂട്ടി മടക്കമില്ലാത്ത മൂന്നു ഗോളുകൾക്ക് റയലിനെ ത കർത്ത് തുടർച്ചയായ അഞ്ചാം സ്പാനിഷ് കപ്പ് കിരീടത്തിലേക്ക് ബാഴ്സ ഒരു പടി കൂടി അ ടുത്തു. 2014ൽ ഫൈനലിൽ റയലിനോട് തോറ്റശേഷം തുടർച്ചയായ നാലു വർഷമായി ബാഴ്സലോണയുട െ ഷോകേസിലാണ് സ്പാനിഷ് കപ്പ്.

ഇരുപാദങ്ങളിലുമായി 4-1നാണ് ബാഴ്സലോണയുടെ ഫൈനൽ പ്രവേശനം. ഇരട്ട ഗോൾ (50, 73) നേടിയ സ്ട്രൈക്കർ ലൂയി സുവാറസായിരുന്നു വിജയശിൽപി. ഒരു ഗോൾ (69) റയലിെൻറ ദാനമായിരുന്നു. ഇൗ തോൽവിയോടെ എൽക്ലാസികോയിൽ റയലിെൻറ വിജയമില്ലായാത്ര അഞ്ചാം മത്സരത്തിലേക്കും നീണ്ടു. 2017 സൂപ്പർ കപ്പിലായിരുന്നു ബാഴ്സക്കെതിരെ റയലിെൻറ അവസാന ജയം. അടുത്തുതന്നെ ഇരുടീമുകളും ലാലിഗയിൽ കൊമ്പുകോർക്കുന്നുണ്ട്. സാൻറിയാഗോ ബെർണബ്യൂവിൽ തിങ്കളാഴ്ച പുലർച്ചെ 1.30നാണ് പോരാട്ടം.

റയലിെൻറ ആദ്യ പകുതി

ആദ്യ പാദത്തിൽ ബാഴ്സയുടെ നൂകാംപിൽ 1-1ന് സമനില പിടിച്ചതിെൻറ ആവേശത്തിൽ സ്വന്തം തട്ടകമായ ബെർണബ്യൂവിൽ പന്തുതട്ടാനിറങ്ങിയ റയലിനായിരുന്നു ആദ്യ പകുതിയിൽ വ്യക്തമായ മുൻതൂക്കം. മികച്ച ഫോമിൽ കളിക്കുന്ന 18കാരൻ വിനീഷ്യസ് ജൂനിയറിെൻറ നേതൃത്വത്തിൽ തുടർച്ചയായി ബാഴ്സ ഗോൾമുഖത്തേക്ക് ഇരമ്പിക്കയറിയ റയലിന് പക്ഷേ എതിർ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് സൂപ്പർ താരം ലയണൽ മെസ്സി പതിവില്ലാത്തവിധം നിറംമങ്ങിയതോടെ ബാഴ്സയുടെ കളിയുടെ ഒഴുക്ക് നഷ്ടമാവുകയും ചെയ്തു. പന്ത് കൈവശംവെക്കുന്നതിൽ നേരിയ മേധാവിത്വം നിലനിർത്തിയെങ്കിലും ബാഴ്സയുടെ മുന്നേറ്റങ്ങൾക്ക് പതിവ് ശൗര്യം ഇല്ലായിരുന്നു.

‘എൽ പിസ്റ്റലെറോ’യുടെ രണ്ടാം പകുതി

എന്നാൽ ഇടവേളക്കുശേഷം കളി മാറി. ഷാർപ് ഷൂട്ടർ എന്ന അർഥത്തിൽ ‘എൽ പിസ്റ്റലെറോ’എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൂയി സുവാറസ് എന്തുകൊണ്ടാണ് താൻ ആ വിളിപ്പേരിന് അർഹനാവുന്നതെന്ന് അടിവരയിട്ടു.
സമീപകാലത്തായി മികച്ച ഫോമിലല്ലാതിരുന്നിട്ടും ഉറുഗ്വായ്ക്കാരൻ നിർണായക സമയത്ത് ടീമിെൻറ തുണക്കെത്തിയപ്പോൾ റയൽ വല തുടരെ ചലിച്ചു. ആദ്യ പകുതിയിൽ അഞ്ച് ഷോട്ടുകൾ തൊടുത്തിട്ടും വല കുലുക്കാനാവാതിരുന്ന വിനീഷ്യസിന് അതെങ്ങനെ വേണമെന്ന് 50ാം മിനിറ്റിൽ സുവാറസ് കാണിച്ചുകൊടുത്തു.

ഇടതുവിങ്ങിലൂടെ ഡാനി കർവഹാലിെന മറികടന്ന് മുന്നേറിയ ഉസ്മാനെ ഡെംബലെ നൽകിയ പാസിൽ സെർജിയോ റാമോസിന് മുന്നിൽനിന്ന് സുവാറസിെൻറ അനായാസ ഫിനിഷിങ്. 69ാം മിനിറ്റിൽ സുവാറസ് കൂടെയുള്ളതിെൻറ സമ്മർദത്തിൽ ഗോൾമുഖത്ത് പന്തിനായി സ്ലൈഡ് ചെയ്ത റഫാൽ വരാനെയുടെ ശ്രമം അവസാനിച്ചത് സെൽഫ് ഗോളിൽ. 73ാം മിനിറ്റിൽ തന്നെ കാസെമിറോ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സുവാറസ് തന്നെ റയലിെൻറ കഥ കഴിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports newsFC Barcelona
News Summary - Barce Wins - Sports News
Next Story