Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅേൻറാണിയോ ജർമൻ...

അേൻറാണിയോ ജർമൻ ഗോകുലം വിട്ടു

text_fields
bookmark_border
Antonio German
cancel
camera_alt???????? ?????? ????.??? ????? ??????????????? ??????? ??????????? ?????????????? ????????????? ????????????? ???????????????????? ?????????????????????????????????

കോഴിക്കോട്: മുന്നേറ്റനിരയിൽ തപ്പിതടഞ്ഞ അേൻറാണിയോ ജർമൻ െഎ ലീഗ് ടീമായ ഗോകു ലം കേരള എഫ്.സി വിട്ടു. കൈകൊടുത്ത് പിരിഞ്ഞതാണെന്നാണ് പറയുന്നതെങ്കിലും ജർമെൻറ ക ളിയിൽ ഗോകുലം മാനേജ്മെൻറ് തൃപ്തരായിരുന്നില്ല. വ്യക്തിപരമായ കാരണത്താൽ കരാർ റ ദ്ദാക്കാൻ താരം ആവശ്യപ്പെടുകയായിരുന്നെന്നാണ് ക്ലബിെൻറ വിശദീകരണം. പരഗ്വയിൽനി ന്ന് പുതിയ സ്ട്രൈക്കർ ഗോകുലത്തിൽ ചേരും. ചൊവ്വാഴ്ച വൈകീട്ട് വരെ ടീമിനൊപ്പം കോർപറേഷൻ സ്റ്റഡിയത്തിൽ ജർമൻ പരിശീലനത്തിനുണ്ടായിരുന്നു. എന്നാൽ, ഇൗസ്റ്റ് ബംഗാളിനെ നേരിടാനായി ബുധനാഴ്ച െകാൽക്കത്തക്ക് പറന്ന ടീമിൽ ജർമനുണ്ടായിരുന്നില്ല. ഗോൾ സ്കോർ ചെയ്യുന്ന സ്ട്രൈക്കർമാരെ ടീം മാനേജ്മെൻറ് തേടുകയാണെന്ന് കഴിഞ്ഞദിവസം കോച്ച് വ്യക്തമാക്കിയിരുന്നു.

തെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജർമൻതന്നെയാണ് ഇന്ത്യയിൽ നിന്ന് മടങ്ങുന്നത് അറിയിച്ചത്. ചിലകാര്യങ്ങളിൽ സന്തോഷവാനല്ലായിരുന്നെന്നും സ്വയം ആസ്വദിക്കാനായില്ലെന്നും ജർമൻ പറഞ്ഞു. ‘ക്ലബിനെക്കുറിച്ച് മോശമായൊന്നും പറയുന്നില്ല. പക്ഷേ, ഫുട്ബാളർ എന്ന നിലയിൽ എവിടെയായിരുന്നാലും ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്താലേ മികച്ച പ്രകടനം നടത്താനാവൂ. മൂന്ന് വർഷത്തോളം ഇന്ത്യയിലുണ്ടായിരുന്നപ്പോൾ ആരാധകർ തന്ന പിന്തുണയും സ്നേഹവും അത്ഭുതകരമായിരുന്നു. എല്ലാ ആരാധകരോടും സ്നേഹമുെണ്ടന്നും ആരെയും മറക്കില്ലെന്നും വ്യക്തമാക്കിയ ജർമൻ, ഗോകുലത്തിന് എല്ലാ ഭാവുകങ്ങളും ആശംസിച്ചു. ഗോകുലത്തിൽ ജർമനൊപ്പമുണ്ടായിരുന്ന ഭാര്യ നേരത്തേ നാട്ടിേലക്ക് തിരിച്ചിരുന്നു. മികച്ചൊരു ‘ടീം പ്ലെയർ’ ആയിരുന്നു ജർമനെന്നും യൂറോപ്യൻ ലീഗുകളിലെ അദ്ദേഹത്തിെൻറ പരിചയം ഇൗ സീസണിൽ തിളങ്ങാൻ സഹായമായിട്ടുണ്ടെന്നും ഗോകുലം കോച്ച് ബിനോ ജോർജ് പറഞ്ഞു. 

ഇംഗ്ലണ്ടിലെ ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിനും മറ്റ് പ്രമുഖ ടീമുകൾക്കും വേണ്ടി കളിച്ച ജർമൻ ഗ്രനഡ ദേശീയ ടീമംഗമാണ്. 2015ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴസിനായി കളിച്ച് ആരാധകഹൃദയം കവർന്ന താരമാണ് ഇൗ മുന്നേറ്റനിരക്കാരൻ. അക്കൊല്ലം ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ ജർമൻ അടിച്ചുകൂട്ടി.

എന്നാൽ 2016-17 സീസണിൽ 11 കളികളിൽ ബ്ലാസ്റ്റേഴ്സിെൻറ മഞ്ഞക്കുപ്പായമണിഞ്ഞെങ്കിലും ഗോളുകൾ നേടാനായില്ല. പിന്നീട് ഇംഗ്ലണിലെ വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ച ശേഷമാണ് ഗോകുലത്തിലെത്തിയത്. ആറു മത്സരങ്ങളിൽനിന്ന് രണ്ട് ഗോളുകളാണ് ഗോകുലത്തിലെ സമ്പാദ്യം. ൈമതാനത്ത് അലസമായി കളിക്കുന്നെന്ന് ആരാധകർക്കും ഇദ്ദേഹത്തെക്കുറിച്ച് ആേക്ഷപമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballantonio germani leaguegokulam fcmalayalam newssports news
News Summary - Antonio German Left Gokulam - Sports News
Next Story