Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാഴ്സലോണയുടെ പ്രായം കുറഞ്ഞ ഗോൾ സ്കോറർ; റെക്കോഡ് കുറിച്ച് 16കാരൻ
text_fieldsbookmark_border
ബാഴ്സലോണ: ക്ലബ് ചരിത്രത്തിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോഡുമായി ബാഴ്സലോണയുടെ കൗമാര താരം അൻസു ഫാറ്റി. ലാ ലിഗയിൽ ഒസാസുനക്കെതിരെ 2-2ന് സമനില വഴങ്ങിയ കളിയിൽ ഗോൾ നേടിയ ഫാറ്റിക്ക് 16 വയസ്സും 304 ദിവസവുമാണ് പ്രായം. 2007ൽ വിയ്യാറയലിനെതിരെ 17 വയസ്സും 53 ദിവസവും പ്രായമുള്ളപ്പോൾ സ്കോർ ചെയ്ത ബൊയാൻ ക്രികിചിെൻറ റെക്കോഡാണ് ഗിനിയ ബിസൗ താരമായ ഫാറ്റി മാറ്റിയെഴുതിയത്.
ലാ ലിഗയിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ സ്കോററാണ് ഫാറ്റി. മലാഗയുടെ ഫാബ്രിസ് ഒലിൻഗ (16 വയസ്സും 98 ദിവസവും), അത്ലറ്റിക് ബിൽബാവോയുടെ െഎകർ മുനിയൻ (16 വയസ്സും 289 ദിവസവും) എന്നിവരാണ് ഫാറ്റിക്ക് മുന്നിൽ. കഴിഞ്ഞയാഴ്ച റയൽ ബെറ്റിസിനെതിരെ 5-2ന് ജയിച്ച കളിയിൽ പകരക്കാരനായി ഇറങ്ങിയ ഫാറ്റി ബാഴ്സക്കായി കളിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരുന്നു. അതിനുപിറകെയാണ് ഒസാസുനക്കെതിരെയും പകരക്കാരനായി അവസരം ലഭിച്ചത്. ഇടവേളക്കുപിന്നാലെ നെൽസൺ സെമീഡോക്ക് പകരമെത്തിയ താരം ആറുമിനിറ്റിനകംതന്നെ ഹെഡറിലൂടെ സ്കോർ ചെയ്യുകയും ചെയ്തു.
ഗിനിയ ബിസൗവിൽ ജനിച്ച് ആറാം വയസ്സിൽ സ്പെയിനിലെത്തിയ ഫാറ്റി സെവിയ്യ യൂത്ത് ടീം വഴിയാണ് കളി തുടങ്ങിയത്. 2012ൽ ബാഴ്സയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിലെത്തിയ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ലാ ലിഗയിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ സ്കോററാണ് ഫാറ്റി. മലാഗയുടെ ഫാബ്രിസ് ഒലിൻഗ (16 വയസ്സും 98 ദിവസവും), അത്ലറ്റിക് ബിൽബാവോയുടെ െഎകർ മുനിയൻ (16 വയസ്സും 289 ദിവസവും) എന്നിവരാണ് ഫാറ്റിക്ക് മുന്നിൽ. കഴിഞ്ഞയാഴ്ച റയൽ ബെറ്റിസിനെതിരെ 5-2ന് ജയിച്ച കളിയിൽ പകരക്കാരനായി ഇറങ്ങിയ ഫാറ്റി ബാഴ്സക്കായി കളിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരുന്നു. അതിനുപിറകെയാണ് ഒസാസുനക്കെതിരെയും പകരക്കാരനായി അവസരം ലഭിച്ചത്. ഇടവേളക്കുപിന്നാലെ നെൽസൺ സെമീഡോക്ക് പകരമെത്തിയ താരം ആറുമിനിറ്റിനകംതന്നെ ഹെഡറിലൂടെ സ്കോർ ചെയ്യുകയും ചെയ്തു.
ഗിനിയ ബിസൗവിൽ ജനിച്ച് ആറാം വയസ്സിൽ സ്പെയിനിലെത്തിയ ഫാറ്റി സെവിയ്യ യൂത്ത് ടീം വഴിയാണ് കളി തുടങ്ങിയത്. 2012ൽ ബാഴ്സയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിലെത്തിയ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
