ത്രില്ലർ പോരാട്ടത്തിൽ യുവൻറസിനെ തകർത്ത് എ.സി മിലാൻ
text_fieldsടൂറിൻ: പത്തു കളിയിൽ തോറ്റ എ.സി മിലാനെതിരെ ഇറ്റാലിയൻ വമ്പന്മാരായ യുവൻറസ് കളിക്കിറങ്ങുേമ്പാൾ അൽപമൊന്ന് അഹങ്കരിച്ചിരുന്നു എന്നു വേണം കരുതാൻ. അല്ലെങ്കിൽ കാൽപന്തു കളിയിൽ 90 മിനിറ്റ് കഴിയും വരെ ഒരു ടീമിനെയും എഴുതിതള്ളാൻ പറ്റില്ലെന്ന അടിസ്ഥാന പാഠം നിലവിലെ ചാമ്പ്യന്മാരായ യുവൻറസ് അൽപമൊന്ന് മറന്നു കാണും.
സീരി എയിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന യുവൻറസിന് കിരീടത്തിലേക്ക് അടുക്കുേമ്പാഴാണ് പഴയ പ്രതാപകാരികളായ എ.സി മിലാൻ 4-2ന് തോൽപിച്ച് ഷോക്കേൽപിച്ചത്. സ്ലാറ്റൻ ഇബ്രഹിമോവിച്ച് പെനാൽറ്റി ഗോളിൽ തുടങ്ങിവെച്ച വെടിക്കെട്ടാണ് സഹതാരങ്ങൾ ഏറ്റെടുത്ത് ചാമ്പ്യന്മാരുടെ കഥ കഴിച്ചത്.
അപ്രതീക്ഷിതമായി തിരിച്ചടിയേറ്റങ്കിലും യുവൻറസിെൻറ ഒന്നാം സ്ഥാനത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാൾ (68) ഏഴു പോയൻറ് ലീഡുമായി യുവൻറസ്(75) ഒന്നാം സ്ഥാനത്തുണ്ട്. മിലാൻ 49 പോയൻറുമായി അഞ്ചാം സ്ഥാനത്താണ്.
ഗോൾ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷമായിരുന്നു യുവൻറസിെൻറ അടിയും മിലാെൻറ തിരിച്ചയുമെല്ലാം. 47ാം മിനിറ്റിൽ അഡ്രിയൻ റാബിയോട്ടിെൻറ സോളോ ഗോളിലാണ് യുവൻറസ് മുന്നിലെത്തുന്നത്. മിലാെൻറ മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിമാറ്റിയായിരുന്നു ഫ്രഞ്ചു കാരെൻറ കിടിലൻ ഗോൾ.
ആറു മിനിറ്റ് വ്യത്യാസത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും(53) ഗോൾ നേടിയതോടെ യുൻറസ് ട്രാക്കിലായെന്ന് പലരും കരുതി.
എന്നാൽ, അഞ്ചു മിനിറ്റിനിടയിൽ സംഭവിച്ചത് മറ്റൊന്നാണ്. എണ്ണംപറഞ്ഞ മൂന്ന് ഗോളുമായി മിലാെൻറ അപ്രതീക്ഷിത തിരിച്ചടി. 38 കാരൻ സ്ലാട്ടൻ ഇബ്രഹിമോവിച് (പെനാൽറ്റി-62), ഫ്രാങ്ക് കീസി(66), റാഫേൽ ലിയോ(67) എന്നിവരാണ് മിനിറ്റുകൾ മാത്രം ഇടവിട്ട് യുവൻറസിെൻറ വലകുലുക്കിയത്. അവസാനം ആെൻറ റബിച്ചും(80) ഗോൾ നേടിയതോടെ യുവൻറസിെൻറ കഥകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.