Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ സെക്രട്ടറി ജനറല്‍...

ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കിന് സസ്പെന്‍ഷന്‍

text_fields
bookmark_border
ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കിന് സസ്പെന്‍ഷന്‍
cancel

സൂറിച്ച്: തുടര്‍ച്ചയായി അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കിനെ ഫിഫ സസ്പെന്‍ഡ് ചെയ്തു. ചുമതലകളില്‍ നിന്നും ഒഴിവാക്കി അദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഫിഫ നിര്‍ദേശിച്ചു. സെക്രട്ടറി ജനറലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അതുവരെ അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നതായും ഫിഫ പ്രസ്താവനയില്‍ അറിയിച്ചു. ലോകകപ്പ് ടിക്കറ്റ് അഴിമതിയിലും ജെറോം വാല്‍ക്കിന് ബന്ധമുണ്ടെന്ന് വ്യാഴാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

പുതിയ പ്രസിഡന്‍റാവാനുള്ള പരിഗണനാ ലിസ്റ്റിലുള്ള ആളാണ് ജെറോംവാല്‍ക്ക്. നിലവില്‍ സെപ് ബ്ളാറ്റര്‍ക്കു തൊട്ടുതാഴെ ഫിഫയിലെ രണ്ടാമനാണ് അദ്ദേഹം. എന്നാല്‍ ഗുരുതര ആരോപണങ്ങളുയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍  ജെറോം വാല്‍ക്ക് ഫിഫ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം നേരിടുകയാണ്. വാല്‍ക്കിനെതിരെ 10 മില്യണ്‍ ഡോളറിന്‍്റെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 2010 ലോകകപ്പ് ദക്ഷിണാഫ്രിക്കക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം പണം കൈപറ്റി എന്നാണ് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. 2010 ലോകകപ്പ് അനുവദിക്കുന്നതിനായി വോട്ടുറപ്പിക്കാന്‍ ജെറോം വാല്‍ക്ക് കരീബിയന്‍ രാജ്യങ്ങള്‍ക്ക് ഒരു കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.

2007 മുതല്‍ ഫിഫ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ വലം കൈ ആയാണ് അറിയപ്പെടുന്നത്. 1984ല്‍  കനാല്‍ പ്ളസില്‍ ഒരു സ്പോര്‍ട്സ് പത്രപ്രവര്‍ത്തകനായി തന്‍െറ ഒൗദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2003 ല്‍ ഫിഫയുടെ ടിവി -വിപണന വിഭാഗത്തില്‍ ഡയറക്ടറായാണ് ജോലിക്ക് കയറിയത്. പിന്നീട് ബ്ളാറ്ററിന്‍െറ ഇഷ്ടം പിടിച്ചുപറ്റിയതോടെ ഫിഫയിലെ ഉന്നത സ്ഥാനത്തത്തെുകയായിരുന്നു.

സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണം ഉയര്‍ന്നത് മുതല്‍ കര്‍ശന നിലപാടുകളുമായാണ് ഫിഫ മുന്നോട്ട് പേകുന്നത്. ഇതിന്‍െറ ഭാഗമായി സ്വിസ് പോലീസ് സൂറിച്ചിലെ ഹോട്ടല്‍ റെയ്ഡ് ചെയ്ത് ഫിഫയുടെ ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഫിഫ വൈസ് പ്രസിഡന്‍റുമാരായ ജെഫ്രി വെബ്, യൂജിനിയോ ഫിഗ്വരേദോ, കോസ്റ്ററീക ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എഡ്വേര്‍ഡോ ലി, വെനിസ്വേല ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് റാഫേല്‍ എസിക്വേല്‍, ബ്രസീല്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ജോസ് മരിയ മാറിന്‍, മുന്‍ ഫിഫ വൈസ് പ്രസിഡന്‍റും മുന്‍ കോണ്‍കാഫ് പ്രസിഡന്‍റുമായ ജാക് വാര്‍ണര്‍, തെക്കനമേരിക്കന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് നികളസ് ലിയോസ് എന്നിവരാണ് സൂറിച്ചിലെ ആഡംബര ഹോട്ടലില്‍ അറസ്റ്റിലായത്.
അമേരിക്കയും ഈ കേസില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്ത ശേഷം ജൂണില്‍ താന്‍ പടിയിറങ്ങുമെന്ന് പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.






 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story