Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപെനാല്‍റ്റി നിഷേധിച്ച...

പെനാല്‍റ്റി നിഷേധിച്ച റഫറിയെ നാലുമണിക്കൂര്‍ ബന്ദിയാക്കി

text_fields
bookmark_border
പെനാല്‍റ്റി നിഷേധിച്ച റഫറിയെ നാലുമണിക്കൂര്‍ ബന്ദിയാക്കി
cancel

അങ്കാറ: പെനാല്‍റ്റി നിഷേധിച്ചതിന് റഫറിയെയും സഹറഫറിമാരെയും നാലുമണിക്കൂര്‍ തടങ്കലിലാക്കി തുര്‍ക്കി ഒന്നാം ഡിവിഷന്‍ ലീഗ് മത്സരത്തില്‍ ബന്ദിനാടകം. ക്ളബ് പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരം കളിക്കാരും ആരാധകരും നടത്തിയ ബന്ദിനാടകം അവസാനിച്ചത് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ ഇടപെടലോടെ. തുര്‍ക്കി ഒന്നാം ഡിവിഷന്‍ ലീഗായ സൂപ്പര്‍ ലീഗില്‍ ട്രബ്സോണ്‍സ്പറും ഗസിയാനെസ്പറും ഏറ്റുമുട്ടിയപ്പോഴായിരുന്നു ബന്ദിനാടകം അരങ്ങേറിയത്.

ട്രബ്സോണ്‍സ്പറിന്‍െറ മൈതാനത്ത് നടന്ന മത്സരത്തിന്‍െറ അവസാനത്തില്‍ ആതിഥേയ ടീമിന്‍െറ പെനാല്‍റ്റി അപ്പീല്‍ റഫറി നിരസിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 2-2ന് സമനിലയില്‍ നില്‍ക്കെ തങ്ങള്‍ക്ക് അനുകൂലമായി ലഭിക്കേണ്ട പെനാല്‍റ്റി നിഷേധിച്ചതു കാരണം പോയന്‍റ് നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചാണ് ഒഫിഷ്യല്‍സിനെതിരെ കളിക്കാരും ആരാധകരും തിരിഞ്ഞത്. ഇതിനിടെ, റഫറിയെയും സംഘത്തെയും ഡ്രസിങ് റൂമില്‍ അടച്ചിടാന്‍ ക്ളബ് പ്രസിഡന്‍റ് നിര്‍ദേശിക്കുകയും ചെയ്തു. നാലുമണിക്കൂറിനുശേഷം പ്രസിഡന്‍റ് ഉര്‍ദുഗാന്‍ വിളിച്ചതോടെയാണ് ബന്ദിനാടകം അവസാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refereehostagepenalty
Next Story