Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ്: ഇന്ത്യൻ...

ലോകകപ്പ്: ഇന്ത്യൻ ടീമിനെ ഇന്നറിയാം

text_fields
bookmark_border
indian team - sports news
cancel

മുംബൈ: ക്രിക്കറ്റ് ലോകകിരീടം തിരിച്ചുപിടിക്കാൻ കോപ്പുകൂട്ടുന്ന ഇന്ത്യൻ സംഘത്തി ൽ ആരൊക്കെയുണ്ടാവും? സുപ്രധാനമായ നാലാം നമ്പറിലേക്ക് സെലക്ടർമാർ ആരെയാണ് കണ്ടു വെച്ചിരിക്കുക? അപ്രതീക്ഷിതമായി ആരെങ്കിലും ടീമിൽ ഇടംപിടിക്കുമോ? ഇൗ ചോദ്യങ്ങൾക് കെല്ലാം ഇന്ന് വൈകീട്ട് മൂന്നു മണിയോടെ ഉത്തരം ലഭിക്കും. മുംബൈയിലാണ് സെലക്ടർമാർ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കുക.

world-cup-squad

11 പേർ ഉറപ്പ്

15 അംഗ സംഘത്തിൽ 11 പേരുടെ സ്ഥാനം ഉ റപ്പാണ്. ക്യാപ്റ്റൻ വിരാട് േകാഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, മഹേന്ദ്ര സിങ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവ നേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണവർ.

നാലു സ്ഥാനത്തേക്ക് ആറു പേർ

ശേ ഷിക്കുന്ന നാലു സ്ഥാനങ്ങളിലേക്ക് ആറു പേരാണ് നിലവിൽ സാധ്യതാപട്ടികയിലുള്ളത്. അമ്പാട്ടി റായുഡു, ലോകേഷ് രാഹുൽ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, വിജയ് ശങ്കർ, രവീന്ദ്ര ജദേജ.

നാലാം നമ്പറിൽ ആര്?

കഴിഞ്ഞ ഒക്ടോബർ വരെ ഇക്കാര്യത്തിൽ സംശയമൊന്നുമുണ്ടായിരുന്നില്ല. കുറച്ചുകാലമായി നാലാം നമ്പറിൽ കളിക്കുന്ന റായുഡു ഏറക്കുറെ ആ സ്ഥാനമുറപ്പിച്ചിരിക്കുകയായിരുന്നു. ആ കാലത്ത് ഇന്ത്യ കളിച്ച 24 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് റായുഡുവിന് മിസ്സായത്. കഴിഞ്ഞ ഏഷ്യ കപ്പോടെ ടീമിലേക്ക് തിരിച്ചെത്തിയശേഷമുള്ള 21 ഇന്നിങ്സുകളിൽ 14 തവണയാണ് റായുഡു നാലാം നമ്പറിൽ കളിച്ചത്.

ഇതിൽ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയുമടക്കം 42.18 ശരാശരിയിൽ 85.60 സ്ട്രൈക്ക് േററ്റിൽ 464 റൺസാണ് സ്കോർ ചെയ്തത്. എന്നാൽ, ഇൗ വർഷത്തെ ആസ്ട്രേലിയ, ന്യൂസിലൻഡ് പര്യടനത്തോടെ റായുഡുവിെൻറ തിളക്കം മങ്ങിയതാണ് നാലാം നമ്പർ പൊസിഷൻ സംബന്ധിച്ച സംവാദത്തിന് തുടക്കംകുറിച്ചത്. ഒാസീസിലെ ആദ്യ ഏകദിനത്തിൽ അർധ സെഞ്ച്വറിയടിച്ചതിനുപിന്നാലെ ധോണിയാണ് നാലാം നമ്പറിൽ അനുയോജ്യൻ എന്ന് രോഹിത് ശർമ അഭിപ്രായപ്പെട്ടതിനു പിന്നാലെ ന്യൂസിലൻഡ് പര്യടനത്തിനിടയിൽ നാലാം നമ്പർ പൊസിഷന് സ്ഥിരത വരുത്തണമെന്ന് കോഹ്ലിയും എടുത്തുപറഞ്ഞു.

റായുഡു അല്ലെങ്കിൽ നാലാം നമ്പറിൽ സാധ്യതയുള്ള രണ്ടു പേർ രാഹുലും കാർത്തികുമാണ്. 14 ഏകദിനങ്ങളിൽ മൂന്നു തവണയാണ് രാഹുൽ നാലാം നമ്പറിൽ കളിച്ചിട്ടുള്ളത്. 17, 9, 0 എന്നിങ്ങനെയാണ് അവയിലെ സ്കോർ. കൂടാതെ സ്റ്റാൻഡ്ബൈ ഒാപണർ പൊസിഷനാണ് രാഹുലിന് കൂടുതൽ യോജിച്ചത് എന്ന അഭിപ്രായവുമുണ്ട്. ഏെറക്കാലമായി ടീമിലും പരിസരത്തുമുണ്ടെങ്കിലും സ്ഥാനമുറപ്പില്ലാത്ത കാർത്തിക് 2015 ലോകകപ്പിനുശേഷം ഒമ്പതു കളികളിലാണ് നാലാം നമ്പറിൽ പാഡണിഞ്ഞിട്ടുള്ളത്. 52.80 ശരാശരിയിലും 71.35 സ്ട്രൈക്ക് റേറ്റിലും രണ്ട് ഫിഫ്റ്റിയടക്കം 264 റൺസാണ് സമ്പാദ്യം.

പന്തും ശങ്കറും

ഇന്ത്യയുടെ ഭാവിതാരമാണ് പന്ത് എന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും നിർണായകമായ നാലാം നമ്പറിന് അനുയോജ്യനാണോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. ആക്രമണവും പ്രതിരോധവും സമന്വയിപ്പിക്കേണ്ട പൊസിഷനിൽ ലോകകപ്പുപോലൊരു ടൂർണമെൻറിൽ പന്തിനെ പരീക്ഷിക്കുന്നത് തിരിച്ചടിയായേക്കും എന്ന് വാദമുണ്ട്. സമീപകാലത്ത് ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശങ്കർ നാലാം നമ്പറിലേക്ക് യോജിച്ച കളിക്കാരനാണ് എന്ന അഭിപ്രായമുണ്ട്. അതേസമയം, രണ്ടാം ഒാൾറൗണ്ടറായാണ് ശങ്കറിന് തിളങ്ങാനാവുക എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ ആ പൊസിഷനിലേക്ക് രവീന്ദ്ര ജദേജയുമായി ശങ്കറിന് മത്സരിക്കേണ്ടിവരും.

നാലാം പേസർക്ക് സാധ്യതയുണ്ടോ?

രണ്ടു വീതം പേസർമാരും സ്പിന്നർമാരും ഒരു പേസ് ഒാൾറൗണ്ടറുമടങ്ങുന്നതായിരിക്കും പ്ലെയിങ് ഇലവനിലെ കോഹ്ലിയുടെ ഇഷ്ട കോമ്പിനേഷൻ എന്നതിനാൽ നാലാമതൊരു പേസർക്ക് 15 അംഗ ടീമിൽ ഇടമുണ്ടാകാൻ സാധ്യത കുറവാണ്.

കറുത്ത കുതിരകൾ

അപ്രതീക്ഷിതമായി ടീമിൽ ആരെങ്കിലും ഇടംപിടിക്കുേമാ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഒാപണർ പൃഥ്വി ഷാ, മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ, പേസർമാരായ നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, ഖലീൽ അഹ്മദ് തുടങ്ങിയവരിൽ ആരെങ്കിലും ടീമിലെത്തിയാൽ അത്ഭുതപ്പെടേണ്ട.

തെരഞ്ഞെടുപ്പ് സംഘം

ചെയർമാൻ എം.എസ്.കെ. പ്രസാദിെൻറ നേതൃത്വത്തിൽ ശരൺദീപ് സിങ്, ദേബാങ് ഗാന്ധി, ജതിൻ പരഞ്ജ്പെ, ഗഗൻ ഘോഡ എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamWorld Cup squad2019 World Cup
News Summary - world cup squad today-sports news
Next Story