ജയം തേടി ദക്ഷിണാഫ്രിക്ക ഇന്ന് ബംഗ്ലാദേശിനെതിരെ
text_fieldsലണ്ടൻ: കിരീടപ്രതീക്ഷയോടെ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയ പ്രോട്ടീസുകാർക്ക് ആതിഥേയരിൽനിന്ന് ആദ്യപ്രഹരമേറ്റതിെൻറ ക്ഷീണം മറക്കാൻ ഞായറാഴ്ച ബംഗ്ലാദേശിനോട് കൊമ്പുകോർക്കും. ലണ്ടനിലെ തോൽവിക്ക് ലണ്ടനിൽവെച്ചുതന്നെ വിജയവഴിയിലേക്ക് തിരിച്ചെത്താൻ ഡുപ്ലിസിസും കൂട്ടരും ശ്രമം തുടങ്ങി. 104 റണ്ണിെൻറ കനത്ത തോൽവി ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങിയെങ്കിലും ഈ തുടക്കം അത്ര മോശമല്ലെന്നുതന്നെയാണ് ക്യാപ്റ്റൻ ഡുപ്ലിസിസിെൻറ വാദം.
ആദ്യമത്സരത്തിൽ മൂന്നുവിക്കറ്റെടുത്ത എൻഗിഡിയും റബാദയും ഇമ്രാൻ താഹിറും ഉൾപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ബൗളിങ് നിര ശക്തമാണ്. ഡീക്കോക്കിനൊപ്പം ആദ്യമത്സരത്തിൽ പരിക്കേറ്റ ഹാഷിം അംലയും ഫോമിലേക്കുയർന്നാൽ പ്രോട്ടീസിന് കളിയിലേക്ക് തിരിച്ചുവരാം. അതേസമയം, ലോകകപ്പിലെ ആദ്യമത്സരം അട്ടിമറിയിലൂടെ തുടങ്ങാനുള്ള തയാറെടുപ്പിലാണ് ബംഗ്ലാദേശ്. സന്നാഹ മത്സരത്തിൽ ഇന്ത്യയോടേറ്റ കനത്ത തോൽവി ബംഗ്ലാദേശ് ടീമിെൻറ ബൗളിങ് ദൗർബല്യം ചൂണ്ടിക്കാണിക്കുന്നുവെങ്കിലും ക്യാപ്റ്റൻ മുഷറഫെ മുർത്തസ പ്രതീക്ഷ കൈവിടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.