Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആഞ്ഞടിക്കുമോ...

ആഞ്ഞടിക്കുമോ കരീബിയൻ കൊടുങ്കാറ്റ്

text_fields
bookmark_border
Sports
cancel
camera_alt???????????? ???????, ???????? ????????, ?????? ?????????, ?????? ??????

ഒരു വശത്ത് ക്രിസ് ഗെയ്ൽ. മറുവശത്ത് ആന്ദ്രേ റസ്സൽ. അതിനിടയിൽ പെട്ടുപോകുന്ന ബൗള റുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ... ഇക്കഴിഞ്ഞ ഐ.പി.എൽ ഓർമയുള്ള ഒരു ബൗളറുടെ ഹൃദയം ന ിലച്ചുപോകാൻ അതു മതി. ചറപറ ഗാലറി ലക്ഷ്യമിട്ട് പറക്കുന്ന പന്ത് നോക്കി കഴുത്തുളുക ്കി പോയിട്ടുണ്ടാവും പാവം ബൗളറുടേത്. പക്ഷേ, സംഗതി ഐ.പി.എൽ അല്ല, അങ്ങനെ പന്ത് പരക്കംപായ ാൻ; ലോകകപ്പാണ്. എന്നാലും, മറുവശത്ത് ഗെയ്ലിലും റസ്സലിലും മാത്രം ഒതുങ്ങിയാൽ സമാധാ നമുണ്ടായിരുന്നു. ഷായ് ഹോപ്പും ജാസൻ ഹോൾഡറും ഡാരൻ ബ്രാവോയും കാർലോസ് ബ്രാത്വെയ് റ്റുമൊക്കെ ചേരുമ്പോൾ ഏതൊരു ടീമിെൻറയും മനസ്സമാധാനം കെടും. അത്രയും പ്രഹരശേഷി ഇപ്പോഴുമുണ്ട് വെസ്റ്റിൻഡീസിെൻറ ആവനാഴിയിൽ.

ഈ ലോകകപ്പിലെ ഫേവറിറ്റുകളുടെ പരിസരത്തെങ്ങും വിൻഡീസില്ല. പക്ഷേ, അങ്ങനെ എഴുതിത്തള്ളാനൊന്നും കളിയറിയുന്നവർ തയാറാകുമെന്നു തോന്നുന്നില്ല. അപ്രവചനീയത ക്രിക്കറ്റിെൻറ സൗന്ദര്യമാണെങ്കിൽ, അതിെൻറ ഏറ്റവും സുന്ദരമായ ഭാവമാണ് കരീബിയൻ ടീം. അസാധ്യമെന്നു തോന്നുന്ന ടാർഗറ്റുകൾ അനായാസം എത്തിപ്പിടിച്ചുകളയും അവർ. അതേസമയം, അനായാസമായ ലക്ഷ്യത്തിനുമുന്നിൽ അവിശ്വസനീയമായി ഇടറിവീഴുകയും ചെയ്യും.

ലോകകപ്പിെൻറ ആദ്യ രണ്ട് എഡിഷനുകളിലും കരീബിയക്കാരായിരുന്നു ചാമ്പ്യന്മാർ. എതിരാളികളെ അടിച്ചും എറിഞ്ഞും ഒതുക്കിയ തേരോട്ടം. പക്ഷേ, ഹാട്രിക് മോഹവുമായി ലോഡ്സ് മൈതാനത്ത് കപ്പടിക്കാനിറങ്ങിയ ക്ലൈവ് ലോയ്ഡും സംഘത്തിനും കപിൽദേവിെൻറ ചെകുത്താന്മാരിൽനിന്നേറ്റ തിരിച്ചടിയും ഇന്ത്യ ലോക ചാമ്പ്യന്മാരായതും ചരിത്രമാണ്. അതിനുശേഷം ലോകകപ്പിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ കരീബിയൻ കരുത്തിനായിട്ടില്ല. 1983നുശേഷം ഒരിക്കൽപോലും ഫൈനലിലെത്താൻ കഴിയാതെപോയ ടീമാണിത്. അതിനിടയിൽ സെമിഫൈനലിൽ കടന്നത് 1996ൽ മാത്രം.

ഒരുകാലത്തും പ്രതിഭകൾക്ക് പഞ്ഞമുണ്ടായിട്ടില്ലാത്ത ടീമാണിത്. ക്ലൈവ് ലോയ്ഡ് യുഗത്തിനുശേഷം വിവ് റിച്ചാർഡ്സ് ഏറ്റെടുത്ത ടീമിെൻറ പിൽക്കാലത്ത് പ്രതിഭാശാലികളുടെ കുത്തൊഴുക്കായിരുന്നു. ഗോർഡൻ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ൻസ്, റിച്ചി റിച്ചാർഡ്സൺ, മാൽകം മാർഷൽ, ബ്രയാൻ ലാറ, കാൾ ഹൂപ്പർ, കോട്നി വാൽഷ്, കർട്ലി ആംബ്രോസ്, ക്രിസ് ഗെയ്ൽ...

എണ്ണിയാൽ തീരില്ല ഈ നിര. എന്നിട്ടും ഒരു ടീമെന്ന നിലയിൽ ഒത്തൊരുമയോടെ പ്രതിഭക്കിണങ്ങിയ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് 83നുശേഷം വെസ്റ്റിൻഡീസിന് സംഭവിച്ച അപചയം. ആഭ്യന്തരമായ പടലപ്പിണക്കങ്ങളും ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിലുള്ള അടിയും പ്രതിഫലത്തെ ചൊല്ലിയുള്ള വിവാദങ്ങളും ഒക്കെ ചേർന്ന് കരീബിയൻ ദ്വീപിലെ ക്രിക്കറ്റിനെ പിടിച്ചുലക്കുകയായിരുന്നു. അതേസമയത്ത്, വിദേശ ലീഗ് ക്രിക്കറ്റുകളിൽ വിൻഡീസ് താരങ്ങൾ തിളങ്ങിവിളങ്ങുകയും ചെയ്തു.
കരുത്ത്

ബാറ്റിങ്ങിൽതന്നെയാണ് കരീബിയൻ കരുത്ത് ഇപ്പോഴും കുടികൊള്ളുന്നത്. ഒറ്റ ഓവറിൽ കളി തിരിക്കാൻ പോന്നവരാണ് ഗെയ്ലും ആന്ദ്രേ റസ്സലും ഷായ് ഹോപ്പുമൊക്കെ. ക്യാപ്റ്റൻ ജാസൻ ഹോൾഡർ, ഡാരൻ ബ്രാവോ, ഷിംറോൺ ഹെറ്റ്മയർ എന്നിവരൊക്കെ കളിയുടെ ഗതി തിരിക്കാൻ പോന്നവരാണ്. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലും മികച്ച പ്രകടനമാണ് കരീബിയൻ ബാറ്റിങ് കാഴ്ചവെച്ചത്. ഗെയ്ലും റസ്സലും ഇല്ലാതിരുന്നിട്ടും ബംഗ്ലാദേശിനെതിരെ ഷായ് ഹോപ്പും കാംപ്ബെല്ലും നടത്തിയ പ്രകടനങ്ങൾ ഒാർക്കുക..

ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച മികവുറ്റ പേസ് ബൗളർമാരുണ്ടായിരുന്ന വിൻഡീസിെൻറ ദൗർബല്യം ബൗളിങ് തന്നെയാണ്. കെമർ റോഷ് മാത്രമാണ് അടുത്തിടെ ലോക നിലവാരമുള്ള പ്രകടനം നടത്തിയ ബൗളർ. മികച്ച ഫീൽഡർമാരും ഒാൾറൗണ്ടർമാരുമായ കീറോൺ പൊള്ളാർഡ്, ഡ്വൈൻ ബ്രാവോ, മികച്ച ടോപ് സ്പിന്നറും ആക്രമണ ബാറ്റിങ്ങിലെ അപ്രതീക്ഷിത താരോദയവുമായ സുനിൽ നരെയ്ൻ എന്നിവരുടെ അസാന്നിധ്യം വിൻഡീസിന് തിരിച്ചടിയാണ്. ഏറ്റവുമൊടുവിൽ റിസർവ് ടീമിലേക്ക് പൊള്ളാർഡിനെയും ഡ്വൈൻ ബ്രാവോയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോഴും സുനിൽ നരെയ്ൻ പുറത്തുതന്നെയാണ്. ഇതൊക്കെ കണക്കിലെ കാര്യമാണ്. 2016ലെ ട്വൻറി20 ലോകകപ്പ് ജേതാക്കളാണ് വെസ്റ്റിൻഡീസ് എന്ന് മറക്കരുത്. പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ചായിരുന്നു ഫൈനലിൽ ഏറെ സാധ്യത കൽപിച്ചിരുന്ന ഇംഗ്ലണ്ടിനെയും മറികടന്ന് കരീബിയൻ കൊടുങ്കാറ്റടിച്ചത്. ഒരിക്കൽകൂടി ആ കൊടുങ്കാറ്റ് വീശിയാൽ ലോഡ്സിൽ ജാസൻ ഹോൾഡർ കപ്പുയർത്തിക്കൂടായ്കയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Indiesmalayalam newssports newsICC World Cup 2019world cup cricket 2019
News Summary - World Cup Cricket -West Indies - Sports News
Next Story