ഐ.പി.എൽ ഉപേക്ഷിക്കപ്പെടുമോ? കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നു
text_fieldsമുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതും ലോക്ഡൗൺ നീട്ടാനുള്ള സാധ്യതയും മൂലം ഈ വർഷത്തെ ഐ.പി.എൽ പ്രതിസന്ധിയിലാകുമെന്ന് സൂചന. ലോക്ഡൗൺ പൂർണമായും ഒഴിവാ കില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ ഐ.പി.എല്ലിെൻറ 13ാം എഡിഷൻ ഉപേക്ഷിക്കേണ്ടിവരുമെ ന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മത്സരങ്ങളുടെ എണ്ണമെല്ലാം കുറച്ച് ഐ.പി. എൽ നടത്താമെന്ന ബി.സി.സി.ഐയുടെ പ്രതീക്ഷ അസ്ഥാനത്താകുമെന്നുള്ള സൂചനയാണ് ഇപ്പോഴുള്ളത്. മാർച്ച് 29 മുതൽ മേയ് 24 വരെയാണ് നേരത്തേ ഐ.പി.എൽ നടത്താൻ തീരുമാനിച്ചിരുന്നത്. കോവിഡ് പകർന്നതോടെ തുടങ്ങുന്നത് ഏപ്രിൽ 15ലേക്ക് നീട്ടിവെച്ചു. നിലവിലെ സാഹചര്യത്തിൽ ഏപ്രിലിലും മത്സരങ്ങൾ നടത്താനാകില്ല.
മേയ് ആദ്യത്തിലും ആരംഭിക്കാനാകാത്ത സാഹചര്യമാണുള്ളത്. രാജ്യത്ത് പൊതുപരിപാടികളും ഒത്തുകൂടലുകളും ആഴ്ചകളോളം നിരോധിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവരും. ജൂണിൽ മഴ തുടങ്ങുന്നതും അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിൽ മറ്റു മത്സരങ്ങൾ ഉള്ളതും ഐ.പി.എൽ റദ്ദാക്കാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്. അതേസമയം, ബി.സി.സി.ഐക്കും ക്ലബുകൾക്കും കളിക്കാർക്കും വലിയ സാമ്പത്തികനഷ്ടം
ഉണ്ടാകുമെന്നതിനാൽ ചെറിയ രീതിയിലെങ്കിലും നടത്തണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താമെന്ന അഭിപ്രായം ഹർഭജൻ സിങ് അടക്കം താരങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
ധോണിക്ക് തിരിച്ചടി
ഐ.പി.എൽ ഉപേക്ഷിച്ചാൽ ഏറ്റവും വലിയ തിരിച്ചടി നേരിടുക മുൻ നായകൻ എം.എസ്. ധോണിയാകും. കഴിഞ്ഞവർഷത്തെ ഏകദിന ലോകകപ്പിനുശേഷം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കുന്ന ധോണിക്ക് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരമായിരുന്നു ഐ.പി.എൽ. ചെന്നൈ സൂപ്പർകിങ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച് ട്വൻറി20 ലോകകപ്പിനുള്ള ടീമിൽ ഇടം നേടാമെന്നായിരുന്നു ധോണിയുടെ പ്രതീക്ഷ.
ഐ.പി.എൽ നടന്നില്ലെങ്കിൽ ഇന്ത്യക്ക് ട്വൻറി20, ഏകദിന ലോകകപ്പുകൾ നേടിത്തന്ന ധോണിയുടെ കരിയർ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.