Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 5:19 PM GMT Updated On
date_range 2 July 2020 5:19 PM GMTഎവർടൺ വീക്സ്; ഓർമയായത് വിൻഡീസിെൻറ ഇതിഹാസ താരങ്ങളിൽ ഒരാൾ
text_fieldsbookmark_border
ലണ്ടൻ: വിൻഡീസ്, ലോക ക്രിക്കറ്റ് അടക്കിവാണ കഴിഞ്ഞ നൂറ്റാണ്ടിെൻറ പകുതിയിൽ ബാറ്റുകൊണ്ട് കവിത രചിച്ച ഇതിഹാസങ്ങളിലൊരാളായ സർ എവർടൺ വീക്സ് ഇനി ഓർമ. വിൻഡീസ് ക്രിക്കറ്റിലെ നെടുംതൂണുകളായി മാറിയ ‘ഡബ്ല്യു ത്രയ’ങ്ങളിൽ ഒന്നാമനായിരുന്ന അദ്ദേഹത്തിന് 95 വയസ്സായിരുന്നു.
1948ൽ അരങ്ങേറി സർ ൈക്ലഡ് വാൽകോട്ട്, സർ ഫ്രാങ്ക് വോറൽ എന്നിവർക്കൊപ്പം എണ്ണമറ്റ റെക്കോഡുകൾ സ്വന്തം പേരിലാക്കിയ താരം തുടർച്ചയായ അഞ്ചു സെഞ്ചുറികൾ കുറിച്ചാണ് ക്രിക്കറ്റ് കണക്കു പുസ്തകങ്ങളിൽ ഇരിപ്പിടമുറപ്പിച്ചത്. 12 ഇന്നിങ്സിൽ ആയിരം റൺസ് തികച്ച് അദ്ഭുതമായപ്പോൾ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ പോലും ഈ നേട്ടത്തിൽ പിറകിലായി. ആയിരം തികക്കാൻ ബ്രാഡ്മാന് 13 ഇന്നിങ്സ് വേണ്ടിവന്നിടത്തായിരുന്നു വീക്സിെൻറ ബാറ്റിങ് വെടിക്കെട്ട്. കരിയറിൽ നിഴലായി കൂടെ കളിച്ച വോറെൽ ടീമിെൻറ ക്യാപ്റ്റനും പിന്നീട് സെനറ്ററുമൊക്കെയായപ്പോൾ വാൽകോട്ട് ഐ.സി.സി അധ്യക്ഷനായി. വീക്സ് പക്ഷേ, ഒരു പടി കൂടി കടന്ന് കോച്ചും കമേൻററ്ററും അമ്പയറും പിന്നെ ക്രിക്കറ്റ് ഭരണം കൈയാളുന്ന ആൾ വരെയായി.
കൗമാരക്കാരനായിരിക്കെ വിൻഡീസ് ജഴ്സിയിൽ ഫുട്ബാൾ കളിച്ച ശേഷമാണ് ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്നത്. കൊടിയ ദാരിദ്ര്യത്തിലേക്ക് പിറന്നുവീണിട്ടും മിടുക്കും പ്രതിഭയും സമം ചേർത്ത് ഉയരങ്ങൾ വെട്ടിപ്പിടിച്ച സർ വീക്സിെൻറ പേരിൽ എവർടൺ എഫ്.സി എന്ന ക്ലബ് പോലും പിറന്നു. തുടക്കത്തിൽ ഫീൽഡിങ് സബ് ആയും ഗ്രൗണ്ട് സ്റ്റാഫായും മൈതാനത്തുനിന്ന കുട്ടി 19ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെത്തി. 22ാം വയസ്സിൽ ആദ്യ ടെസ്റ്റും കളിച്ചു. നാലാം ടെസ്റ്റിൽ കന്നി സെഞ്ച്വറി കുറിച്ച താരം പിന്നീട് അടുത്ത 13 ഇന്നിങ്സുകളിൽ ആറ് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും നേടി. 1951ൽ വിസ്ഡൻ താരമായി ആദരിക്കപ്പെടുേമ്പാൾ പ്രായം 33 മാത്രം. വിരമിച്ച ശേഷവും മൈതാനത്തോട് അഭിനിവേശം നിലനിർത്തിയ വീക്സ് കനഡ ഉൾപ്പെടെ ടീമുകളുടെ പരിശീലക വേഷമണിഞ്ഞു. 1994ൽ ഐ.സി.സി മാച്ച് റഫറിയായി. പ്രായമേറെ ചെന്നതോടെ കളിവിട്ടെങ്കിലും മകൻ ഡേവിഡ് മറെ വിൻഡീസ് ടീമിെൻറ ജഴ്സിയണിഞ്ഞു.
2015ൽ നൽകിയ അഭിമുഖത്തിൽ ജീവിതത്തിലും താൻ സെഞ്ച്വറി പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അഞ്ചു വർഷം ബാക്കിനിൽക്കെയാണ് വിടവാങ്ങൽ.
1948ൽ അരങ്ങേറി സർ ൈക്ലഡ് വാൽകോട്ട്, സർ ഫ്രാങ്ക് വോറൽ എന്നിവർക്കൊപ്പം എണ്ണമറ്റ റെക്കോഡുകൾ സ്വന്തം പേരിലാക്കിയ താരം തുടർച്ചയായ അഞ്ചു സെഞ്ചുറികൾ കുറിച്ചാണ് ക്രിക്കറ്റ് കണക്കു പുസ്തകങ്ങളിൽ ഇരിപ്പിടമുറപ്പിച്ചത്. 12 ഇന്നിങ്സിൽ ആയിരം റൺസ് തികച്ച് അദ്ഭുതമായപ്പോൾ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ പോലും ഈ നേട്ടത്തിൽ പിറകിലായി. ആയിരം തികക്കാൻ ബ്രാഡ്മാന് 13 ഇന്നിങ്സ് വേണ്ടിവന്നിടത്തായിരുന്നു വീക്സിെൻറ ബാറ്റിങ് വെടിക്കെട്ട്. കരിയറിൽ നിഴലായി കൂടെ കളിച്ച വോറെൽ ടീമിെൻറ ക്യാപ്റ്റനും പിന്നീട് സെനറ്ററുമൊക്കെയായപ്പോൾ വാൽകോട്ട് ഐ.സി.സി അധ്യക്ഷനായി. വീക്സ് പക്ഷേ, ഒരു പടി കൂടി കടന്ന് കോച്ചും കമേൻററ്ററും അമ്പയറും പിന്നെ ക്രിക്കറ്റ് ഭരണം കൈയാളുന്ന ആൾ വരെയായി.
കൗമാരക്കാരനായിരിക്കെ വിൻഡീസ് ജഴ്സിയിൽ ഫുട്ബാൾ കളിച്ച ശേഷമാണ് ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്നത്. കൊടിയ ദാരിദ്ര്യത്തിലേക്ക് പിറന്നുവീണിട്ടും മിടുക്കും പ്രതിഭയും സമം ചേർത്ത് ഉയരങ്ങൾ വെട്ടിപ്പിടിച്ച സർ വീക്സിെൻറ പേരിൽ എവർടൺ എഫ്.സി എന്ന ക്ലബ് പോലും പിറന്നു. തുടക്കത്തിൽ ഫീൽഡിങ് സബ് ആയും ഗ്രൗണ്ട് സ്റ്റാഫായും മൈതാനത്തുനിന്ന കുട്ടി 19ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെത്തി. 22ാം വയസ്സിൽ ആദ്യ ടെസ്റ്റും കളിച്ചു. നാലാം ടെസ്റ്റിൽ കന്നി സെഞ്ച്വറി കുറിച്ച താരം പിന്നീട് അടുത്ത 13 ഇന്നിങ്സുകളിൽ ആറ് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും നേടി. 1951ൽ വിസ്ഡൻ താരമായി ആദരിക്കപ്പെടുേമ്പാൾ പ്രായം 33 മാത്രം. വിരമിച്ച ശേഷവും മൈതാനത്തോട് അഭിനിവേശം നിലനിർത്തിയ വീക്സ് കനഡ ഉൾപ്പെടെ ടീമുകളുടെ പരിശീലക വേഷമണിഞ്ഞു. 1994ൽ ഐ.സി.സി മാച്ച് റഫറിയായി. പ്രായമേറെ ചെന്നതോടെ കളിവിട്ടെങ്കിലും മകൻ ഡേവിഡ് മറെ വിൻഡീസ് ടീമിെൻറ ജഴ്സിയണിഞ്ഞു.
2015ൽ നൽകിയ അഭിമുഖത്തിൽ ജീവിതത്തിലും താൻ സെഞ്ച്വറി പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അഞ്ചു വർഷം ബാക്കിനിൽക്കെയാണ് വിടവാങ്ങൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story