ചെന്നൈ ഫൈനൽ
text_fieldsമുംൈബ: കൈവിെട്ടന്നുറപ്പിച്ച കളി ഫാഫ് ഡുെപ്ലസിസിെൻറ ഒറ്റയാൻ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച് ചെന്നൈ സൂപ്പർ കിങ്സ് െഎ.പി.എൽ 11ാം സീസണിെൻറ കലാശപ്പോരാട്ടത്തിന്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ക്വാളിഫർ ഒന്നിൽ കരുത്തരായ ഹൈദരാബാദിനെതിരെ രണ്ടു വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിനെ 139 റൺസിൽ തളച്ചെങ്കിലും മറുപടി ബാറ്റിങ്ങിൽ ചെന്നൈ തകർന്നടിഞ്ഞു.
ഒരറ്റത്തെ വിക്കറ്റ് വീഴ്ചക്കിടയിലും ഒാപണറായിറങ്ങിയ ഫാഫ് ഡുെപ്ലസിസ് ഇടറാതെ നിലയുറപ്പിച്ചപ്പോൾ (42പന്തിൽ 67) ചെന്നൈ രണ്ടു വിക്കറ്റും അഞ്ച് പന്തും ബാക്കിനിൽക്കെ വിജയം കണ്ടു. സുരേഷ് റെയ്ന (22), ദീപക് ചഹർ (10), ഷർദുൽ ഠാകുർ (15 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ചെന്നൈ നിരയിൽ രണ്ടക്കം കടന്നത്. ഷെയ്ൻ വാട്സൻ (0), അമ്പാട്ടി രായുഡു (0), എം.എസ്. ധോണി (9), ഡ്വെയ്ൻ ബ്രാവോ (7), രവീന്ദ്ര ജദേജ (3), ഹർഭജൻ സിങ് (2) എന്നിവർ വന്നപോലെ മടങ്ങി. 18ാം ഒാവറിെൻറ അവസാന പന്തിൽ ഹർഭജൻ മടങ്ങിയശേഷം (എട്ടിന് 113) ക്രീസിലെത്തിയ ഷർദുൽ ഠാക്കൂറിെൻറ (അഞ്ച് പന്തിൽ 15) മാസ്മരിക പിന്തുണയാണ് ചെന്നൈക്ക് തുണയായത്. സിദ്ധാർഥ് കൗൾ എറിഞ്ഞ 19ാം ഒാവറിൽ നേടിയ 17 റൺസാണ് ഡുെപ്ലസിസും ഷർദുലും ചേർന്ന് അടിച്ചെടുത്തത്. അവസാന ഒാവർ എറിയാനെത്തിയ ഭുവനേശ്വറിെൻറ ആദ്യ പന്തുതന്നെ ഡുെപ്ലസിസ് സിക്സർ പറത്തി ചെന്നൈക്ക് ഫൈനൽ ബർത്ത് സമ്മാനിച്ചു.
ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിെൻറ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഡ്വെയ്ൻ ബ്രാവോയും ജദേജയും റൺസ് വിട്ടുകൊടുക്കാതെ പന്തെറിഞ്ഞപ്പോൾ ഹൈദരാബാദ് മുൻനിര മൂക്കുകുത്തി. ഒാപണർ ശിഖർ ധവാൻ (0) ആദ്യപന്തിൽ തന്നെ ചഹറിന് വിക്കറ്റ് നൽകി മടങ്ങി. ശ്രീവത്സ് ഗോസാമി (12), കെയ്ൻ വില്യംസൺ (24), മനീഷ് പാണ്ഡെ (8), ഷാകിബുൽ ഹസൻ (12), യൂസുഫ് പത്താൻ (24), ഭുവനേശ്വർ കുമാർ (7) എന്നിങ്ങനെയായിരുന്നു ഹൈദരബാദ് ബാറ്റിങ് നിരയുടെ സംഭാവന. ആറിന് 88 എന്ന നിലയിൽ തരിപ്പണമായ ടീമിനെ വാലറ്റത്തെ ചെറുത്തുനിൽപ്പുമായി കാർലോസ് ബ്രെത്ത്വെയറ്റാണ് (43 നോട്ടൗട്ട്) 139ലെത്തിച്ചത്. തോറ്റെങ്കിലും ഹൈദരാബാദിന് ഫൈനലിൽ കടക്കാൻ ഇനിയും വഴിയുണ്ട്.
ഇന്നത്തെ രാജസ്ഥാൻ^കൊൽക്കത്ത മത്സരത്തിലെ വിജയികളെ ക്വാളിഫയർ രണ്ടിൽ തോൽപിച്ച് ഫൈനലിൽ ഇടംപിടിക്കാം. 27ന് മുംബൈയിലാണ് കിരീടപ്പോരാട്ടം. 2015ലായിരുന്നു ചെന്നൈ അവസാനമായി ഫൈനൽ കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.