Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും...

വീണ്ടും കുത്തിത്തിരിയുന്ന വിവാദ പന്ത്; കോഹ്ലിക്കെതിരെ ഓസീസ് അസി. കോച്ച്

text_fields
bookmark_border
വീണ്ടും കുത്തിത്തിരിയുന്ന വിവാദ പന്ത്; കോഹ്ലിക്കെതിരെ ഓസീസ് അസി. കോച്ച്
cancel

ബംഗളൂരു: മൂന്നാം നാൾ അവസാനിച്ച ഇന്ത്യ ആസ്േട്രലിയ രണ്ടാം ടെസ്റ്റിെൻറ കളത്തിനുപുറത്തെ കളി ഇനിയും അവസാനിക്കുന്ന ലക്ഷണമില്ല. ഉമേഷ് യാദവിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഡി.ആർ.എസ് റിവ്യൂവിന് ഡ്രസിങ് റൂമിെൻറ സഹായത്തിനായി നോക്കിയതിനെതിരെ കോഹ്ലി നടത്തിയ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് ഓസീസ് അസി. കോച്ച് ഡേവിഡ് സാക്കർ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. കോഹ്ലിയുടെ പരാമർശങ്ങൾ അസംബന്ധവും പ്രതിഷേധാർഹവുമാണെന്ന് സാക്കർ പറഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെയാണ് സ്റ്റീവ് സ്മിത്ത് ഡ്രസിങ് റൂമിെൻറ സഹായം തേടിയതെന്നായിരുന്നു കോഹ്ലിയുടെ വിമർശനം. എന്നാൽ, ഈ ആരോപണം വിലകുറഞ്ഞതാണെന്നാണ് ഡേവിഡ് സാക്കർ പറയുന്നത്. ‘സ്മിത്ത് ഡ്രസിങ് റൂമിലേക്ക് നോക്കിയപ്പോൾ ഞങ്ങൾ അദ്ഭുതപ്പെട്ടുപോയി. മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. ആംഗ്യത്തിലൂടെ ആശയം കൈമാറുന്ന ഒരു വിദ്യയും ഞങ്ങൾ ഇതുവരെ ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ ഡേവിഡ് വാർണറും ഷോൺ മാർഷും തെറ്റായ തീരുമാനത്തിലൂടെ പുറത്തായപ്പോൾ ഞങ്ങൾക്ക് പ്രയോഗിക്കാൻ കഴിയുമായിരുന്നു. എന്നിട്ടും കോഹ്ലി അനാവശ്യ ആരോപണം ഉന്നയിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു’  ഡേവിഡ് സാക്കർ പറഞ്ഞു.

ഡ്രസിങ് റൂമിെൻറ ബാൽക്കണിയിൽ എന്താണ് കണ്ടതെന്ന് കോഹ്ലി പറയട്ടെ എന്നും ആസ്േട്രലിയൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സാക്കർ പറഞ്ഞു. രണ്ടു തവണ ഡി.ആർ.എസ് സഹായത്തിനായി ഓസീസ് താരങ്ങൾ ഡ്രസിങ് റൂമിലേക്ക് നോക്കിയെന്ന് കോഹ്ലി പറഞ്ഞിരുന്നു. ‘കോഹ്ലി അതിശയിപ്പിക്കുന്ന കളിക്കാരനാണ് എന്നതിൽ തർക്കമില്ല. പക്ഷേ, എന്തിനാണ് ഇങ്ങനെ അദ്ദേഹം പറയുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല. എന്തെങ്കിലും തെറ്റായി സംഭവിച്ചിട്ടുണ്ടെങ്കിൽ ഐ.സി.സി രണ്ടുപേർക്കുമെതിരെ നടപടിയെടുക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohli
News Summary - Virat Kohli
Next Story