സചിനെ മറികടന്ന് കോഹ്ലി; 10,000 റൺസ് തികക്കുന്ന വേഗമേറിയ താരം
text_fieldsവിശാഖപട്ടണം: ‘ഏതോ അന്യഗ്രഹത്തിൽ നിന്നും വന്ന് ക്രിക്കറ്റ് കളിക്കുകയാണ് വിരാട് കോഹ്ലി. മറ്റൊരു കളിക്കാരനിലും കണാത്ത നിലവാരമാണ് അദ്ദേഹത്തിൽ കാണുന്നത്’ -െറക്കോഡുകൾ ചവിട്ടുപടികളാക്കിമാറ്റി കുതിക്കുന്ന വിരാട് കോഹ്ലിയെ കുറിച്ച് മുൻ ഇംഗ്ലീഷ് നായകൻ മൈക്കൽ വോണിെൻറ വാക്കുകളാണിത്.
വോൺ മാത്രമല്ല, ക്രിക്കറ്റ് പണ്ഡിറ്റുകളായ നാസർ ഹുസൈൻ, ഇയാൻ ചാപ്പൽ, വസിം അക്രം തുടങ്ങിയ ഇതിഹാസതാരങ്ങളുടെ അഭിപ്രായവും ഇതുതന്നെ. ഒാരോ ഇന്നിങ്സിനു പിന്നാലെയും പ്രശംസകളെ അടിവരയിടുകയാണ് വിരാട് കോഹ്ലി. അതിൽ ഏറ്റവും ഒടുവിലത്തെ നാഴിക്കല്ല് ബുധനാഴ്ച വിശാഖപട്ടണത്തെ വൈ.എസ്.ആർ സ്റ്റേഡിയത്തിൽ പിറന്നു.
സചിനോ കോഹ്ലിയോ?, ആരാണ് കേമൻ എന്ന അറ്റമില്ലാത്ത ചർച്ചകൾക്കിടെ ക്രീസിലെ മാസ്റ്റർ ബ്ലാസ്റ്ററെ പിന്തുടരുകയാണ് വിരാട് കോഹ്ലി. ക്രീസിൽ സചിൻ കുറിച്ചിട്ട ഒാരോ റെക്കോഡും കീഴടക്കുന്ന വിരാട് മറ്റൊരു ചരിത്രം കൂടി സചിനിൽ നിന്നും സ്വന്തംപേരിേലക്ക് മാറ്റിയെഴുതി. ഏകദിനത്തിലെ അതിവേഗത്തിലെ 10,000 റൺസിനൊപ്പം വിൻഡീസിനെതിരായ ഏറ്റവും ഉയർന്ന ഇന്ത്യൻ റൺവേട്ടക്കാരനെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി.
വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ്ചെയ്തപ്പോൾ രോഹിത് ശർമയും ശിഖർധവാനും പുറത്തായതോടെ 40ന് രണ്ട് എന്ന നിലയിൽ പ്രതിസന്ധിയിലായപ്പോഴാണ് കോഹ്ലിയെത്തിയത്. 9919 റൺസുമായി ക്രീസിലെത്തിയ നായകൻ 37ാം ഏകദിന സെഞ്ച്വറിയോടെ ആരാധക കാത്തിരിപ്പ് അനായാസം സാക്ഷാത്കരിച്ചു. പുറത്താവാതെ ഇന്നിങ്സ് അവസാനിപ്പിച്ചപ്പോൾ ടോട്ടൽ 10,076.
ഏറ്റവും ചുരുങ്ങിയ മത്സരത്തിലും ചുരുങ്ങിയ വർഷത്തിലുമായി കോഹ്ലി തന്നെയാണ് പതിനായിരം ക്ലബിലെത്തുന്നത്. ഏകദിന ചരിത്രത്തിലെ 13ാമനും അഞ്ചാമത്തെ ഇന്ത്യക്കാരനുമായി ഇദ്ദേഹം. ഇതിനുപുറമെ വിൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരനുമായി കോഹ്ലി. സചിെൻറ പേരിലുള്ള 1573 റൺസാണ് (39 ഇന്നിങ്സ്) കോഹ്ലി തിരുത്തിയെഴുതിയത്.
അതിവേഗം 1000 കലണ്ടർ വർഷത്തെ റൺസിലും റെക്കോഡ്
ബുധനാഴ്ചയിലെ കൊടുങ്കാറ്റിൽ കോഹ്ലി മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി. ഒരു കലണ്ടർ വർഷം ഏറ്റവും വേഗത്തിൽ 1000 റൺസ് തികക്കുന്ന താരം. വെറും 11 ഇന്നിങ്സിലാണ് ഇൗ നേട്ടം.
ഹാഷിം ആംലയും കോഹ്ലിയും പങ്കിട്ട റെക്കോഡാണ് ഇക്കുറി സ്വന്തംപേരിലാക്കിയത്. 2010ൽ 27 വർഷം പഴക്കമുള്ള റെക്കോഡ് 15 ഇന്നിങ്സിലാണ് ആംല മറികടന്നത്. 2012ൽ കോഹ്ലിയും 15 ഇന്നിങ്സിൽ ആയിരം കടന്നു.
കോഹ്ലി 2018: 112, 46*, 160*, 75, 36, 129*, 75, 45, 71, 140, 157*.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.