Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ് ഹസാരെ:...

വിജയ് ഹസാരെ: ഹിമാചൽ പ്രദേശിനോട് കേരളത്തിന് ഒരു വിക്കറ്റ് തോൽവി

text_fields
bookmark_border
വിജയ് ഹസാരെ: ഹിമാചൽ പ്രദേശിനോട്  കേരളത്തിന് ഒരു വിക്കറ്റ് തോൽവി
cancel
നദൗൻ: വിജയ് ഹസാെര ട്രോഫി ഏകദിന ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ബംഗാളിനെ സമനിലയിൽ കുരുക്കിയ കേരളത്തിന് രണ്ടാം അങ്കത്തിൽ അവസാന പന്തിൽ തോൽവി. ഹിമാചൽ പ്രദേശിനു മുന്നിൽ ഒരു വിക്കറ്റിനാണ് കേരളം കീഴടങ്ങിയത്. ടോസ് നേടിയ ഹിമാചൽ കേരളത്തെ ബാറ്റിങ്ങിനയച്ചപ്പോൾ വിഷ്ണു വിനോദിെൻറയും (66), ക്യാപ്റ്റൻ സചിൻ ബേബിയുടെയും (95) മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. 

കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ ജലജ് സക്സേന (0) നിരാശപ്പെടുത്തിയപ്പോൾ രോഹൻ പ്രേം (36), അരുൺ കാർത്തിക് (22), മുഹമ്മദ് അസ്ഹറുദ്ദീൻ (23) എന്നിവർ ഭേദപ്പെട്ട സംഭാവന നൽകി. 
മറുപടി ബാറ്റിങ്ങിൽ ഹിമാചലിെൻറ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. എന്നാൽ, മധ്യനിരയിൽ നിഖിൽ ഗങ്തയും (62), അങ്കിത് കൗശികും (83 നോട്ടൗട്ട്) പിടിച്ചുനിന്നതോടെ കളി മാറി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നയിച്ച കൗശിക് അവാന പന്തിൽ ബൗണ്ടറി നേടിയാണ് വിജയമൊരുക്കിയത്. കേരളത്തിനായി കെ.സി. അക്ഷയ് നാലും, കെ.എം. ആസിഫ് മൂന്നും, സന്ദീപ് വാര്യർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. നാളെ ത്രിപുരക്കെതിരെയാണ് അടുത്ത മത്സരം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay hazare trophymalayalam newssports newsCricket News
News Summary - vijay hazare trophy 2018 -Sports news
Next Story