യു.എ.ഇ ദേശീയ ടീമിൽ പകുതിയും ഇന്ത്യക്കാർ
text_fieldsദുബൈ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ശനിയാഴ്ച കളത്തിലിറങ്ങുന്ന യു.എ.ഇ ക്രിക്കറ്റ് ടീ മിെൻറ ഒാരോ േനട്ടത്തിലും ഇന്ത്യക്കും സന്തോഷിക്കാനുണ്ട്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ യു.എ. ഇ ടീമിെൻറ ദേശീയ ജഴ്സിയണിയുന്ന 15 പേരിൽ ഏഴും ഇന്ത്യക്കാരാണ്. ടീം നായകൻ ആര്യൻ ലക്റ മുതൽ കണ്ണൂരുകാരൻ അലിഷാൻ ഷറഫുദ്ദീൻ വരെ യു.എ.ഇ ജഴ്സിയിൽ ലോകകപ്പ് കളിക്കും.
ആദ്യമായാ ണ് യു.എ.ഇ ദേശീയ ടീമിൽ ഇത്രയധികം ഇന്ത്യക്കാർ ഇടംപിടിക്കുന്നത്. ദേശീയ ടീമുകളിൽ കളിക്കാൻ വിദേശികൾക്കും അനുമതി നൽകി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ പുറത്തിറക്കിയ നിയമമാണ് ഇവരുടെ കായിക സ്വപ്നങ്ങൾക്ക് നിറം പകർന്നത്. മൂന്നര വർഷം യു.എ.ഇയിൽ താമസിച്ചവർക്ക് പൗരത്വം നോക്കാതെ ദേശീയ ടീമുകളിൽ കളിക്കാമെന്നാണ് നിയമം. നേരത്തേ ഇക്കാര്യങ്ങളിൽ ചില നിയന്ത്രണമുണ്ടായിരുന്നു.
ഹരിയാനയിലെ സോൻപതിൽ ജനിച്ച ആര്യൻ ലക്റയാണ് അണ്ടർ 19 ടീമിെൻറ നായകനും നെടുന്തൂണും. ഒാൾറൗണ്ടറായ ആര്യൻ സന്നാഹമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീെൻറ മകൻ അലിഷാൻ ദുബൈ അൽവർഖ അവർ ഒാൺ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
ഏഷ്യാകപ്പിലും ഇമറാത്തി ജഴ്സിയണിഞ്ഞ അലിഷാൻ സന്നാഹമത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അർധസെഞ്ച്വറി നേടിയിരുന്നു. ചെന്നൈ സ്വദേശിയായ ലെഗ് ബ്രേക്ക് ബൗളർ പളനിയപ്പൻ മെയ്യപ്പനിൽ യു.എ.ഇ ചെറുതല്ലാത്ത പ്രതീക്ഷ പുലർത്തുന്നുണ്ട്. വിക്കറ്റ് കീപ്പർ വ്രിത്യ അരവിന്ദും തമിഴ്നാടിെൻറ സംഭാവനയാണ്. പരീക്ഷ ഒഴിവാക്കിയാണ് അരവിന്ദ് ദക്ഷിണാഫ്രിക്കയിലേക്കു വണ്ടി കയറിയിരിക്കുന്നത്.
ഇരുവരും യു.എ.ഇ സീനിയർ ടീമിലും അംഗമാണ്. ന്യൂഡൽഹിയിൽനിന്നുള്ള അൻഷ് ടാൻഡൻ, കൊൽക്കത്തക്കാരൻ ഋഷഭ് മുഖർജി, സഞ്ജിത് മോഹൻ ശർമ എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യക്കാർ. ഇവർക്കു പുറമെ ശ്രീലങ്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള ഒാരോ താരങ്ങളും ടീമിൽ അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.