രാഹുൽ ബ്രിഗേഡ്
text_fieldsമൗണ്ട് മൗൻഗുനിയിലെ ബേ ഒാവൽ മൈതാനം ഇന്ത്യക്ക് ഹോം ഗ്രൗണ്ട് പോലെയാണ്. 20,000ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഇവിടെ നാലായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇവർക്ക് നടുവിലാണ് മൂന്നാഴ്ച മുമ്പ് പൊടിമീശക്കാരായ 15 കൗമാരതാരങ്ങൾ ലോകകിരീടം തേടി പ്രയാണം തുടങ്ങിയത്. തന്ത്രങ്ങളുടെ വലവിരിച്ച്, ഉപദേശങ്ങളുടെ കെട്ടഴിച്ച്, സംരക്ഷണത്തിെൻറ വന്മതിൽ തീർത്ത് കൗമാരക്കാരെ നേർവഴിക്കു നടത്താൻ രാഹുൽ ദ്രാവിഡെന്ന പരിശീലകനും ഒപ്പമുണ്ടായിരുന്നു. മൂന്നാഴ്ചക്കപ്പുറം അതേ മൈതാനത്ത് കങ്കാരുക്കുഞ്ഞുങ്ങളുടെ കണ്ണീർ വീഴ്ത്തി ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ നക്ഷത്രങ്ങൾ പിറവിയെടുത്തിരിക്കുന്നു. കൗമാര ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത റെക്കോഡ് കുറിച്ച് നാലാം തവണയും ലോകകിരീടം െനഞ്ചോടുചേർക്കുേമ്പാൾ ഒരു കാര്യം ഉറപ്പാണ്. നൂറ് കോടി ഇന്ത്യൻജനതയുടെ ക്രിക്കറ്റ് സ്വപ്നങ്ങൾ ഇവരുടെ കൈയിൽ സുരക്ഷിതം. വരാനിരിക്കുന്നത് ഇവരുടെ കാലമാണ്. നാളത്തെ കോഹ്ലിയും ധോണിയും ഭുവനേശ്വറുമെല്ലാം ഇവിടെയുണ്ട്. പൃഥ്വി ഷായും ശുഭ്മാൻ ഗില്ലും മഞ്ജത് കൾറയും കമലേഷ് നാഗർകോട്ടിയും അനുകൂൽ റോയിയുമെല്ലാം നാളെയുടെ കരുതലുകളാണെന്ന് വിളിച്ചോതിയാണ് നാലാം കിരീടം ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്.
ഏകപക്ഷീയം ഇൗ പ്രയാണം
10,000 പേർക്ക് മാത്രമിരിക്കാവുന്ന ബേ ഒാവൽ ഗാലറിയുടെ പകുതിയും ഒഴിഞ്ഞുകിടന്ന ശനിയാഴ്ച കലാശപ്പോര് കാണാനെത്തിയവരിൽ ഏറെയും ഇന്ത്യക്കാരായിരുന്നു. ഇവരുടെ പ്രതീക്ഷകൾക്ക് ഒരു നിമിഷംപോലും മങ്ങലേൽപിക്കാതെയാണ് ഇന്ത്യൻ കൗമാരം കപ്പടിച്ചത്. ആരെയും കൊതിപ്പിക്കുന്ന ഏകപക്ഷീയ പ്രയാണത്തിലൂടെയാണ് ഇന്ത്യ കലാശപ്പോരിന് ഒാസീസിനെ നേരിടാനെത്തിയത്. ഫൈനലിലെങ്കിലും ഒരു മാറ്റം പ്രതീക്ഷിച്ചിറങ്ങിയ കങ്കാരുക്കളെ നിരാശയിലേക്ക് വീഴ്ത്തി ഇന്ത്യ എറിഞ്ഞുതുടങ്ങി. കങ്കാരുക്കളുടെ പ്രതീക്ഷകൾക്കുമേൽ പോറൽ വീഴ്ത്തി പേസ് ബൗളർ ഇഷാൻ പോറൽ ഒാസീസ് ഒാപണർമാരായ എഡ്വേർഡിനെയും (28) ബ്രയാൻറിനെയും (14) ആദ്യമേ പറഞ്ഞയച്ചു. അതിവേഗ ബൗളിങ്ങിെൻറ പുതിയ ഭാവമായ നാഗർകോട്ടിയുടെ മുന്നിൽ നായകൻ ജേസൺ സംഗയും (13) വീണതോടെ മൂന്നിന് 59 എന്ന നിലയിൽ ഒാസീസ് പതറിത്തുടങ്ങി. മത്സരത്തിൽ ഒാസീസിന് എപ്പോഴെങ്കിലും പ്രതീക്ഷയുണ്ടായിട്ടുണ്ടെങ്കിൽ അത് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ മാത്രമാണ്. ജോനാഥൻ മെൽേറായും (76) പരം ഉപ്പലും (23) ചേർന്നൊരുക്കിയ 75 റൺസിെൻറ കൂട്ടുകെട്ടിൽ പിടിച്ചുകയറാമെന്ന ആസ്ട്രേലിയൻ മോഹങ്ങളെ 28ാം ഒാവറിൽ അനുകൂൽ റോയ് തച്ചുടച്ചു കളഞ്ഞു. മധ്യനിരയെ കൂട്ടുപിടിച്ച് മെൽറോ സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും അവസാന നാലു വിക്കറ്റുകൾക്ക് നാലു റൺസിെൻറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ബാൾ കൈയിലെടുത്തവരിൽ അഭിഷേക് ശർമ ഒഴികെയുള്ള എല്ലാവരും വിക്കറ്റുമായാണ് മടങ്ങിയത്.
കരളാണ് കൽറ
ഇൗ ടൂർണമെൻറിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാൽ 217 എന്നത് അനായാസ ലക്ഷ്യം തന്നെയാണ്. ഇൗ വിലയിരുത്തൽ ഒരിക്കൽക്കൂടി ഉൗട്ടിയുറപ്പിച്ച് നായകൻ പൃഥ്വി ഷായും (41 പന്തിൽ 29) മൻജത് കൽറയും (102 പന്തിൽ 101) ധിറുതിയില്ലാതെയാണ് തുടങ്ങിയത്. ഇന്ത്യൻ ഇന്നിങ്സ് മൂന്ന് ഒാവർ പിന്നിട്ടപ്പോൾ മഴയെത്തി. റിസർവ് ദിനത്തിലേക്ക് മത്സരം മാറുമോ എന്ന ആശങ്കകൾക്ക് അറുതിവരുത്തി അധികം വൈകാതെ മഴ മാഞ്ഞു. പിന്നീട് കണ്ടത് ഇന്ത്യയുടെ റൺമഴ. ടീം സ്കോർ 71ലെത്തി നിൽക്കെ നായകൻ മടങ്ങിയെങ്കിലും കൾറയുടെ നല്ലകൂട്ടുകാരനായി ശുഭ്മാൻ ഗിൽ (31) ചേർന്നു. ടൂർണമെൻറിൽ അർധസെഞ്ച്വറി നേടാതെ ശുഭ്മാൻ ഗിൽ പുറത്താകുന്ന ആദ്യ മത്സരമാണിത്. അപരാജിതമായ അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ കൾറയോടൊപ്പം 89 റൺസ് ചേർത്താണ് ഹർവിക് ദേശായ് (47) ഇന്ത്യയുടെ വിജയറൺസും ചരിത്ര മുഹൂർത്തവും കുറിച്ചത്. മൂന്ന് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു കൾറയുടെ കരളുറപ്പൻ ഇന്നിങ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.