Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഝാർഖണ്ഡിനോട്...

ഝാർഖണ്ഡിനോട് തോറ്റു; സയ്യിദ് മുഷ്താഖ് അലി േട്രാഫിയിൽ നിന്നും കേരളം പുറത്ത്

text_fields
bookmark_border
cricket
cancel
camera_altRepresentational Image
വിജയവാഡ: ദേശീയ ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറായ സയ്യിദ് മുഷ്താഖ് അലി േട്രാഫിയിൽ കേരളം രണ്ടാം റൗണ്ട് കാണാതെ പുറത്ത്. അവസാന കളിയിൽ ഝാർഖണ്ഡിനോട് തോറ്റ് ഗ്രൂപ് ‘എ’യിൽ മൂന്നാം സ്ഥാനക്കാരായതാണ് കേരളത്തിെൻറ വഴിയടച്ചത്. ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക. ഝാർഖണ്ഡിനും നാഗാലാൻഡിനെ തോൽപിച്ച ഡൽഹിക്കും 20 പോയൻറായപ്പോൾ കേരളത്തിെൻറ നേട്ടം 16 പോയൻറിലൊതുങ്ങി.

മുന്നേറാൻ വിജയം അനിവാര്യമായ കളിയിൽ അഞ്ചു വിക്കറ്റിനാണ് കേരളം മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം ആറിന് 176 എന്ന മികച്ച സ് കോറുയർത്തിയെങ്കിലും ഝാർഖണ്ഡ് അഞ്ചുപന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. അപകടകാരിയായ ക്യാപ്റ്റൻ ഇശാൻ കിഷെന (ഒന്ന്) തുടക്കത്തിൽ തന്നെ മടക്കി സന്ദീപ് വാരിയർ കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും ആനന്ദ് സിങ് (47 പന്തിൽ 72), സൗരഭ് തിവാരി (24 പന്തിൽ പുറത്താവാതെ 50), വിരാട് സിങ് (29 പന്തിൽ 46) എന്നിവർ ചേർന്ന് ഝാർഖണ്ഡിന് ജയം സമ്മാനിക്കുകയായിരുന്നു.

കേരളത്തിനായി ക്യാപ്റ്റൻ സചിൻ ബേബി (23 പന്തിൽ 36), രോഹൻ എസ്. കുന്നുമ്മൽ (25 പന്തിൽ 34), വിനൂപ് മനോഹരൻ (28 പന്തിൽ 31), വിഷ്ണു വിനോദ് (20 പന്തിൽ 27), സൽമാൻ നിസാർ (എട്ട് പന്തിൽ പുറത്താവാതെ 21) എന്നിവരാണ് തിളങ്ങിയത്.ഡൽഹി ഏഴു വിക്കറ്റിനാണ് നാഗാലാൻഡിനെ തോൽപിച്ചത്. നാഗാലാൻഡ് 118 റൺസിന് ഒാൾഒൗട്ടായപ്പോൾ ഡൽഹി 12.3 ഒാവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. എല്ലാ കളികളും തോറ്റ നാഗാലാൻഡ് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newssyed mushtaq ali trophy 2019
News Summary - syed mushtaq ali trophy 2019- Sports news
Next Story