ലണ്ടൻ: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിന് കടമ്പയായി സ്റ്റീവൻ സ് മിത്തെന്ന വൻമതിൽ. തുടർച്ചയായ പത്താം ആഷസ് ഇന്നിങ്സിലും സ്റ്റീവൻ സ്മിത്ത് (66 നോ ട്ടൗട്ട്) അർധശതകം കണ്ടെത്തിയതോടെ രണ്ടാം ദിനം 50 ഒാവർ പൂർത്തിയായപ്പോൾ ആസ്ട്രേലിയ അഞ്ചിന് 160 റൺസെന്ന നിലയിലെത്തി. സ്മിത്തിനൊപ്പം ക്യാപ്റ്റൻ ടിം പെയ്നാണ് (0) ക്രീസി ൽ. അഞ്ചുവിക്കറ്റ് കൈയിലിരിക്കേ 134 റൺസിന് പിന്നിലാണ് സന്ദർശകർ.
രണ്ടാം ദിനം എട്ടിന് 271 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 23 റൺസ് കൂടി സ്കോർ ബോർഡിൽ ചേർത്ത് 294 റൺസിന് പുറത്തായി. ജോസ് ബട്ലറിനെ (70) പാറ്റ് കമ്മിൻസ് പുറത്താക്കിയപ്പോൾ ജാക്ക് ലീച്ചിനെ (21) പുറത്താക്കി മിച്ചൽ മാർഷ് ടെസ്റ്റിലെ ആദ്യ അഞ്ചു വിക്കറ്റ് തികച്ചു. ഒരുവർഷത്തെ ഇടവേളക്ക് ശേഷമാണ് മാർഷ് ടീമിൽ തിരിച്ചെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് നിരയിൽ ഡേവിഡ് വാർണർ പതിവുതെറ്റിച്ചില്ല. ജോഫ്ര ആർച്ചറിന് വിക്കറ്റ് സമ്മാനിച്ച് അഞ്ചു റൺസുമായി മടങ്ങി. പരമ്പരയിൽ ഒമ്പത് ഇന്നിങ്സുകളിൽ ഒരു വട്ടം മാത്രമാണ് താരം രണ്ടക്കം കടന്നത്. തൊട്ടുപിന്നാലെ മാർകസ് ഹാരിസിനെയും (3) മടക്കി ആർച്ചർ ഇരട്ട പ്രഹരമേൽപിച്ചു. മാർനസ് ലബുഷെയ്നെ (48) കൂട്ടുപിടിച്ച് സ്മിത്ത് രക്ഷാപ്രവർത്തനം നടത്തവേ വീണ്ടും ആർച്ചർ ആരാച്ചാരായി.
ലബുഷെയ്നെ വിക്കറ്റിന് മുന്നിൽ കുടുക്കി 69 റൺസ് ചേർത്ത സഖ്യം ആർച്ചർ പൊളിച്ചു. മാത്യു വെയ്ഡിനെ (19) സാം കറൻ പുറത്താക്കി. മിച്ചൽ മാർഷിനെ (17) ജാക്ക് ലീച്ചിെൻറ കൈയിലെത്തിച്ച് ആർച്ചർ നാലാം വിക്കറ്റ് പോക്കറ്റിലാക്കി. അർധ സെഞ്ച്വറി പിന്നിട്ട് കുതിക്കുന്ന സ്മിത്തിെൻറ പരമ്പരയിലെ റൺ സമ്പാദ്യം 700 പിന്നിട്ടു.
Begin typing your search above and press return to search.
താഴ്വരയിലെ അക്രമങ്ങൾക്ക് കാരണം 'കശ്മീർ ഫയൽസ്' എന്ന് മെഹ്ബൂബ മുഫ്തി
ഗ്യാൻവാപി മസ്ജിദിൽ നടന്നത് ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ...
തമിഴ് ഭാഷയെ എല്ലാ ഇന്ത്യൻ പ്രദേശങ്ങളിലേക്കും എത്തിക്കണമെന്ന് തമിഴ്നാട് ...
''ജീൻസ് ധരിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല'' -ഉത്തരാഖണ്ഡ്...
ടയർ കേടായെന്ന് പറഞ്ഞ് സഹായം ചോദിച്ചു; കാർ നിർത്തിയപ്പോൾ 12.5 പവനും...
കൊല്ലം സ്വദേശിയെ ദുബൈയിൽ കാണാനില്ലെന്ന് പരാതി
exit_to_app
access_time 2022-05-17T14:37:39+05:30
access_time 2022-05-17T14:35:35+05:30
access_time 2022-05-17T14:30:55+05:30
access_time 2022-05-17T14:26:40+05:30
access_time 2022-05-17T14:26:17+05:30
access_time 2022-05-17T14:22:15+05:30
MIDDLE EAST
Countries arrow_drop_down
access_time 2022-05-17T14:37:39+05:30
access_time 2022-05-17T14:35:35+05:30
access_time 2022-05-17T14:30:55+05:30
access_time 2022-05-17T14:26:17+05:30
access_time 2022-05-17T14:22:15+05:30
access_time 2022-05-17T14:09:11+05:30
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-05-17T13:30:01+05:30
access_time 2022-05-17T13:27:35+05:30
access_time 2022-05-17T13:23:57+05:30
access_time 2022-05-17T13:21:53+05:30
exit_to_app
Posted On
date_range 13 Sep 2019 4:41 PM GMT Updated On
date_range 2019-09-13T22:11:57+05:30തുടർച്ചയായ പത്താം ആഷസ് അർധശതകം; ഇംഗ്ലണ്ടിന് കടമ്പയായി സ്റ്റീവൻ സ്മിത്ത്
text_fieldsNext Story