Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്ലിക്കു...

കോഹ്ലിക്കു കീഴിൽ കളിക്കണം; 100 വിക്കറ്റ് തികക്കണം –ശ്രീശാന്ത്

text_fields
bookmark_border
കോഹ്ലിക്കു കീഴിൽ കളിക്കണം; 100 വിക്കറ്റ് തികക്കണം –ശ്രീശാന്ത്
cancel

40ാം വയസ്സിലും ഗ്രാൻഡ്സ്ലാം നേടിയ ലിയാണ്ടർ േപസും 38ലും കിരീടമുയർത്തുന്ന റോജർ ഫെഡ ററുമാണ് എെൻറ പ്രചോദനം. ഇപ്പോൾ 36 വയസ്സായി. വിലക്ക് കഴിയുേമ്പാഴേക്കും 37 ആവും. ഇനിയു ം മൂന്നു വർഷമെങ്കിലും കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ടീമില്‍ കളിക് കുന്ന അത്ഭുതത്തിനാണ് കാത്തിരിക്കുന്നത്- ഒാംബുഡ്സ്മാൻ ഉത്തരവിനു പിന്നാലെ ശ്രീശാന്തിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു.

കളിയിൽ തിരിച്ചെത്തിയാൽ ദേശീയ ടീമിലും ഇടം പിടിക്കാനാവുമെന്നാണ് പ്രതീക്ഷ. 100 ടെസ്റ്റ് വിക്കറ്റെങ്കിലും എടുത്ത് വിരമിക്കണം. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ കളിക്കണം. തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഏതൊരു കായികതാരത്തിനും പ്രചോദനമാവുന്ന തരത്തിലൊരു വരവാണ് സ്വപ്നത്തിൽ. പരിശീലനം ഇതുവരെ മുടക്കിയിട്ടില്ല. ഇപ്പോഴും 140 കി.മീ മുകളിൽ പന്തെറിയുന്നുണ്ട്. ഒാംബുഡ്സ്മാൻ തീരുമാനം ഏഴാം തീയതിതന്നെ അറിഞ്ഞിരുന്നു.

അടുത്ത വർഷം സെപ്റ്റംബറോടെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകണം. പ്രതിസന്ധിഘട്ടങ്ങളിൽ പിന്തുണച്ചവർക്കും കുടുംബത്തിനും കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി. സുരേഷ് റെയ്ന, യുവരാജ് സിങ്, ഗൗതം ഗംഭീർ, വിരേന്ദർ സെവാഗ് തുടങ്ങി ഒരുപാടുപേർ പിന്തുണ നൽകിയിട്ടുണ്ട്. എല്ലാവരോടും നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sreesanth
Next Story