‘ശ്രീശാന്ത് ദ്രാവിഡിനെ അസഭ്യം പറഞ്ഞു’
text_fieldsന്യൂഡൽഹി: ഒത്തുകളി വിവാദത്തിൽ കുടുങ്ങി പുറത്തിരിക്കുന്ന മലയാളിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കുരുക്കായി പുതിയ വെളിപ്പെടുത്തൽ. ഒരു മത്സരത്തിൽ പുറത്തിരുത്തിയതിന് തന്നെയും നായകനായിരുന്ന രാഹുൽ ദ്രാവിഡിനെയും ശ്രീശാന്ത് അസഭ്യം പറഞ്ഞെന്ന് രാജസ്ഥാൻ റോയൽസ് മുൻ പരിശീലകൻ പാഡി അപ്ടെൻറ പുസ്തകം പറയുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങളുൾപ്പെടെ വിവരങ്ങൾ പങ്കുവെക്കുന്ന ‘ദ ബെയർഫൂട്ട് കോച്ച്’ അടുത്തിടെയാണ് വിപണിയിലെത്തിയത്.
െഎ.പി.എൽ മത്സരങ്ങൾക്കിടെ ഒരുതവണ പുറത്തിരുത്തേണ്ടിവന്നതിനാണ് ശ്രീശാന്ത് പൊട്ടിത്തെറിക്കുന്നതും നായകൻ ദ്രാവിഡിനെയും കോച്ചിനെയും അസഭ്യം പറയുന്നതും. മോശം െപരുമാറ്റത്തിനാണ് ആ കളിയിൽ ശ്രീശാന്തിനെ പുറത്തിരുത്തിയതെന്ന് അപ്ടൺ പറയുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിന് 24 മണിക്കൂർ മുമ്പ് നാട്ടിലേക്ക് മടങ്ങാൻ മലയാളി താരത്തോട് പറഞ്ഞിരുന്നതായും പുസ്തകത്തിലുണ്ട്.
2008 മുതൽ ഗാരി കേഴ്സ്റ്റനു കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ മെൻറൽ കണ്ടീഷനിങ് കോച്ചായിരുന്നു പാഡി അപ്ടൻ. 2011ൽ ഇന്ത്യ ലോകകപ്പ് നേടുന്നതിൽ അദ്ദേഹത്തിെൻറ സാന്നിധ്യം നിർണായകമായി. പിന്നാലെ, 2011 മുതൽ 2014 വരെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിെൻറ ഹൈ പെർഫോമൻസ് ഡയറക്ടറായി. ഇതിനിടയിലായിരുന്നു രാജസ്ഥാൻ റോയൽസിെൻറ പരിശീലകനായി പ്രവർത്തിച്ചത്. ഇൗ സീസണിലും ഇദ്ദേഹം രാജസ്ഥാൻ കോച്ചാണ്.
എന്നാൽ, അപ്ടെൻറ ആരോപണങ്ങൾ ശ്രീശാന്ത് തള്ളി. അദ്ദേഹം ശുദ്ധനുണയനാണെന്നും ഒരാളെപ്പോലും താൻ അസഭ്യം പറഞ്ഞില്ലെന്നും ശ്രീശാന്ത് പ്രതികരിച്ചു. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പേരിനുവേണ്ടി എന്തും പറയാമെന്നാണെങ്കിൽ അപ്ടണ് അതാകാം. ഇന്നുവരെ അദ്ദേഹേത്താട് എനിക്ക് ആദരവായിരുന്നു. ഇൗ വാക്കുകൾ പക്ഷേ, നിരാശപ്പെടുത്തി. സ്വന്തത്തെ വിൽപന നടത്തി മറ്റുള്ളവരെ ചിരിപ്പിക്കുന്നത് അപ്ടൺ നിർത്തണമെന്നും ശ്രീശാന്ത് പറഞ്ഞു.
മുൻ െഎ.പി.എൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിലെ അജിത് ചണ്ഡില, അങ്കിത് ചവാൻ എന്നിവർക്കൊപ്പമാണ് വാതുവെപ്പ് കേസിൽ ശ്രീശാന്തിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന്, മലയാളി താരത്തിന് ബി.സി.സി.െഎ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. അടുത്തിടെ സുപ്രീംകോടതി വിലക്ക് പിൻവലിച്ചെങ്കിലും കളി തുടരാൻ ബി.സി.സി.െഎ കനിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.