ലോകം ജയിച്ച വർഷം
text_fieldsഒരു കലണ്ടർ കൂടി മറിയുന്നു. കായിക ലോകത്തെ അവിസ്മരണീയമാക്കിയ വർഷമാണിത്. ചിലരു ടെ കണ്ണീരുകൾ മറ്റുചിലർക്ക് ആഘോഷമായി മാറി. 2018ലെ അവസാന ദിനവും മറയുേമ്പാൾ പോരാട ്ടങ്ങളുടെ ട്രാക്കിലൂടെ തിരിഞ്ഞുനോട്ടം.
ഫുട്ബാൾ
മേയ് 13: 100 പോയൻറുമായി റെക ്കോഡ് നേട്ടത്തോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ചൂടി.
മേയ് 26: സ്പാനി ഷ് വമ്പന്മാരായ റയൽ മഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം. ലിവർപൂളിനെ 3-1ന് േതാൽപിച്ചാണ് റയൽ ജേതാക്കളായത്.
ജൂൺ 14: ലോകകപ്പ് ഫുട്ബാളിന് റഷ്യയിൽ തുടക്കം
ജൂലൈ 15: ക്രൊയേഷ്യയെ 4-2ന് തോൽപിച്ച് ഫ്രാൻസിന് ലോകകിരീടം.
സെപ്റ്റംബർ 24: ഫിഫ ദ ബെസ ്റ്റ് അവാർഡ് ലൂക്ക മോഡ്രിച്ചിന്
ഡിസംബർ 3: ബാലൺ ഡി ഒാർ ക്രൊയേഷ്യൻ നായകൻ ലൂക്ക മ ോഡ്രിച്ചിന്.
ഡിസംബർ: കോപ ലിബർട്ടറോസിൽ ബൊക്ക ജൂനിയേഴ്സിനെ തോൽപിച്ച് റിവ ർ പ്ലേറ്റ് ചാമ്പ്യന്മാർ
ഡിസംബർ 12: ക്ലബ് ലോകകപ്പ് കിരീടം റയൽ മഡ്രിഡിന്. അൽെഎൻ ക്ല ബ് അൽെഎൻ എഫ്.സിയെ 4-1ന് റയൽ തോൽപിച്ചു.
ടെന്നിസ്
ജനുവരി 28: റോജർ ഫെഡറർ മരിൻ സ ിലിച്ചിനെ തോൽപിച്ച് ആസ്ട്രേലിയൻ ഒാപൺ കിരീടം ചൂടി. സ്വിസ് താരത്തിെൻറ 20ാം ഗ്രാൻഡ് സ്ലാം. വനിത കിരീടം -കരോലിന വോസ്നിയാക്കി
ജൂൺ 10: ഫ്രഞ്ച് ഒാപൺ കിരീടം കളിമൺ കോർട ്ട് രാജാവ് റഫേൽ നദാലിന്. വനിത കിരീടം: സിമോണ ഹാലെപ്
ജൂലൈ 15: പരിക്കിനും ഫോംഒൗട്ടിന ും ശേഷം നൊവാക് ദ്യോകോവിച്ചിെൻറ തിരിച്ചുവരവ്. വിംബ്ൾഡൺ പുരുഷ സിംഗ്ൾസ് കിരീടം . രണ്ടു വർഷത്തിനുശേഷം ആദ്യ ഗ്രാൻഡ്സ്ലാം. വനിതകളിൽ ആഞ്ജലിക് കെർബർ.
സെപ്റ്റംബ ർ 8: ഇതിഹാസ താരം സെറീന വില്യംസിനെ തോൽപിച്ച് നവോമി ഒകാസക്ക് യു.എസ് ഒാപണിൽ കന്നിമ ുത്തം. പുരുഷ കിരീടം: നൊവാക് ദ്യോകോവിച്ചിന്.
ഫോർമുല 1
ഒക്ടോബർ 28: ലൂയിസ് ഹാമിൽടണിന് അഞ്ചാം ഫോർമുല 1 കിരീടം
ക്രിക്കറ്റ്
മാർച്ച്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്ത് ചുരണ്ടിയതിന് ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും ബാൻക്രോഫ്റ്റും പിടിയിൽ. സ്മിത്തിനും വാർണർക്കും ഒരുവർഷം വിലക്ക്.
ഗോൾഡൻ ഇന്ത്യ
ക്രിക്കറ്റ്
ജനുവരി: അണ്ടർ 19 ലോകകിരീടം- കഴിഞ്ഞ പുതുവർഷത്തിലായിരുന്നു കൗമാര ലോകകപ്പിൽ ഇന്ത്യയുടെ മുത്തം. ഫൈനലിൽ ആസ്ട്രേലിയയെ തോൽപിച്ച് പൃഥ്വി ഷാ നയിച്ച ഇന്ത്യ ലോകകിരീടമണിഞ്ഞു. ഇന്ത്യയുടെ നാലാം കിരീടം.
-ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യക്ക് ഏകദിന പരമ്പര വിജയം (5-1). ടെസ്റ്റിലെ തോൽവിക്കുള്ള (1-2) മധുര പ്രതികാരം. കോഹ്ലിക്ക് മൂന്നു സെഞ്ച്വറി.
-അന്ധ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് കിരീടം.
സെപ്റ്റംബർ: രോഹിത് നയിച്ച ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീട വിജയം. ഫൈനലിൽ ബംഗ്ലാദേശിനെ തോൽപിച്ചു. ഒമ്പതാം ഏഷ്യ കപ്പ് കിരീടമായിരുന്നു ഇത്.
ഫുട്ബാൾ
മാർച്ച്: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസൺ ലീഗിൽ ചെന്നൈയിൻ എഫ്.സിയുടെ കിരീട വിജയം. ഫൈനലിൽ ബംഗളൂരുവിനെ (3-2) വീഴ്ത്തി.
ജൂൺ: നാലു രാജ്യങ്ങൾ പെങ്കടുത്ത ഇൻറർ കോണ്ടിനെൻറൽ കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ കെനിയയെ (2-0) തോൽപിച്ചു.
ആഗസ്റ്റ്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ ചരിത്ര മുന്നേറ്റം. തുടർവിജയങ്ങളുമായി കുതിച്ച സുനിൽ ഛേത്രിയും സംഘവും 96ാം സ്ഥാനത്തെത്തി. ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു ഇത്.
ഹോക്കി
ഏപ്രിൽ: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ-വനിതകൾ സെമിയിൽ തോറ്റു.
ആഗസ്റ്റ്: ഏഷ്യൻ ഗെയിംസിലും നിരാശപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാരായ പുരുഷ ടീം സെമിയിൽ മലേഷ്യയോട് തോറ്റ് വെങ്കലത്തിലൊതുങ്ങി. വനിതകൾ ഫൈനലിൽ കടന്നെങ്കിലും ജപ്പാനോട് തോറ്റു.
ഒക്ടോബർ: ഒമാൻ വേദിയായ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയും പാകിസ്താനും സംയുക്ത വിജയികൾ.
നവംബർ: ഇന്ത്യ വേദിയായ ലോകകപ്പ് ഹോക്കിയിൽ നിരാശയുടെ വർഷം. ഗ്രൂപ് ചാമ്പ്യന്മാരായി ക്വാർട്ടറിലെത്തിയെങ്കിലും നെതർലൻഡ്സിനോട് തോറ്റ് ആറാമതായി.
ബാഡ്മിൻറൺ
•പി.വി. സിന്ധുവിെൻറ വേൾഡ് ടൂർ ഫൈനൽ കിരീടംകൊണ്ട് ഇന്ത്യൻ ബാഡ്മിൻറൺ ആഘോഷമാക്കി. കിരീടമില്ലാത്ത ഏഴു ഫൈനലുകൾക്കൊടുവിലായിരുന്നു വർഷാവസാനം സിന്ധു വേൾഡ് ടൂർ ഫൈനലിൽ കപ്പടിച്ചത്.
•കോമൺവെൽത്ത് ഗെയിംസ് വനിത സിംഗ്ൾസിൽ സൈന നെഹ്വാൾ സ്വർണമണിഞ്ഞു. സിന്ധുവിനെയാണ് ഫൈനലിൽ വീഴ്ത്തിയത്. പുരുഷ സിംഗ്ൾസിൽ കെ. ശ്രീകാന്തിന് വെള്ളി.
•ഏഷ്യൻ ഗെയിംസ് വനിത സിംഗ്ൾസിൽ സിന്ധു വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.
അത്ലറ്റിക്സ്
•കാമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ അത്ലറ്റിക്സ് നേട്ടങ്ങൾ സൃഷ്ടിച്ച വർഷമാണിത്. കോമൺവെൽത്തിൽ നീരജ് ചോപ്രയുടെ സ്വർണം മാത്രമായിരുന്നു സമ്പാദ്യം. ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങളുടെ കരുത്തിൽ ഇന്ത്യ ഏഴു സ്വർണം നേടി. ജിൻസൺ ജോൺസൺ (1500- സ്വർണം, 400-വെള്ളി), മുഹമ്മദ് അനസ് (400-വെള്ളി), വി. നീന (ലോങ്ജംപ്- വെള്ളി), പി.യു. ചിത്ര (1500 വെങ്കലം) എന്നിവർ മെഡലണിഞ്ഞു.
•ലോക ജൂനിയർ 400 മീറ്ററിൽ സ്വർണനേട്ടത്തോടെ ഹിമ ദാസും പുതു താരോദയമായി വരവറിയിച്ചു.
•ജാവലിൻ വിസ്മയമായി മാറിയ നീരജ് ചോപ്രയും മുൻനിരയിലേക്ക് കുതിച്ചു.
ബോക്സിങ്ങ്
ഇടിക്കൂട്ടിൽ മേരികോം വീണ്ടും വിസ്മയമായി. ന്യൂഡൽഹിയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ സ്വർണം നേടി മേരി തെൻറ ആറാം വേൾഡ് ചാമ്പ്യൻഷിപ്പ് സ്വർണം നേടി.
ശ്രീശങ്കർ, മാൻ ഒാഫ് ദി ഇയർ
•സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരള മുത്തം. 2004നു ശേഷം ആദ്യ കിരീടം. കോച്ച് സതീവൻ ബാലൻ, ക്യാപ്റ്റൻ രാഹുൽ രാജു.
•വോളിബാളിൽ കേരള പുരുഷ ടീമിന് കിരീട വിജയം. കോഴിക്കോട്ട് നടന്ന ഫൈനലിൽ റെയിൽവേയെ വീഴ്ത്തി. വനിതകൾ റണ്ണർഅപ്.
•രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിെൻറ ഉജ്ജ്വല കുതിപ്പ്. കഴിഞ്ഞവർഷം ക്വാർട്ടറിലെത്തിയവർ ഇക്കുറിയും ക്വാർട്ടറിനരികിൽ.
•അത്ലറ്റിക്സിൽ പുതുതാരോദയമായി ലോങ്ജംപ് താരം എം. ശ്രീശങ്കർ. ഭുവനേശ്വറിൽ നടന്ന സീനിയർ ഒാപൺ മീറ്റിൽ 8.20 മീറ്റർ ചാടി ദേശീയ റെക്കോഡിന് ഉടമയായ പാലക്കാട്ടുകാരൻ, ജൂനിയർ വിഭാഗത്തിൽ ലോക ഒന്നാം നമ്പറുകാരനുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.