Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിംഗപ്പൂർ ഒാപ്പൺ:...

സിംഗപ്പൂർ ഒാപ്പൺ: സെമിയിൽ സിന്ധു പുറത്ത്

text_fields
bookmark_border
pv-sindhu1
cancel

സിംഗപ്പൂർ: ഇന്ത്യയുടെ പി.വി. സിന്ധുവിന് മുന്നിൽ വീണ്ടും കരുത്തുകാട്ടി നൊസോമി ഒകുഹാര. സിംഗപ്പൂർ ഒാപൺ ബാഡ്മിൻറൺ സെമിഫൈനലിൽ പൊരുതാൻ പോലും അനുവദിക്കാതെ സിന്ധുവിനെ പിടിച്ചുകെട്ടിയ ഒകുഹാര കലാശപ്പോരാട്ടത്തിന്. 7-21, 11-21 സ്കോറിനാണ് ലോക മൂന്നാം നമ്പറായ ജപ്പാൻതാരം സിന്ധുവിനെ വീഴ്ത്തിയത്.

കഴിഞ്ഞ വർഷാവസാനം നടന്ന ലോകചാമ്പ്യൻഷിപ്പിലും വേൾഡ് ടൂർ ഫൈനൽസിലും ഒകുഹാരയെ വീഴ്ത്തിയ സിന്ധുവിന്, 2019ലെ ആദ്യ മുഖാമുഖത്തിൽ പക്ഷേ, തൊട്ടതെല്ലാം പിഴച്ചു. ഇതോടെ ഇരുവരും തമ്മിലെ മുഖാമുഖം റെക്കോഡ് 7-7 എന്ന നിലയിലായി.

കളിയിൽ ഒരിക്കൽപോലും സിന്ധുവിന് ഇടം നൽകാതെയായിരുന്നു ഒകുഹാരയുടെ മേധാവിത്വം. ഒന്നാം ഗെയിമിെൻറ ആദ്യ 15 മിനിറ്റിനുള്ളിൽ സിന്ധു കീഴങ്ങിയിരുന്നു. സൈഡ് ലൈനിലും നെറ്റിലും വരുത്തിയ പിഴുവുകളുമായി പോയൻറ് കൈവിട്ടു. രണ്ടാം ഗെയിമിൽ 1-3ൽനിന്നും 4-4ലേക്ക് തിരിച്ചെത്തിയെങ്കിലും നേരിട്ട് ആറു പോയൻറുകൾ നേടിയ ഒകുഹാര മുൻതൂക്കം നിലനിർത്തി.

ഇടവേളയിൽ 11-5ന് മുന്നിൽ നിന്ന താരം, 18-8ലെത്തി കളി ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ സൈന നെഹ്വാളിനെ തോൽപിച്ചാണ് ഒകുഹാര സെമിയിൽ കടന്നത്. ഒന്നാം നമ്പറുകാരി ചൈനീസ് തായ്പേയുടെ തായ് സു യിങ്ങാണ് ഫൈനലിലെ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Singapore Openmalayalam newssports newsP.V Sindhu
News Summary - Singapore Open: PV Sindhu fails to go past Nozomi Okuhara-Sports news
Next Story