Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2019 6:23 PM GMT Updated On
date_range 15 July 2019 6:23 PM GMTഒാവർത്രോയിൽ ആറു റൺസ്: കുമാർ ധർമസേനക്കെതിരെ മുൻ അമ്പയർമാർ
text_fieldsbookmark_border
ലണ്ടൻ: ഫൈനലിനു പിന്നാലെ അമ്പയറിങ്ങിലെ വിവാദം കൂടുതൽ മുറുകുന്നു. ഇംഗ്ലണ്ടിന് അനുക ൂലമായി ഒാവർത്രോയിൽ ആറു റൺസ് അനുവദിച്ച അമ്പയർ കുമാർ ധർമസേനക്കെതിരെയാണ് പട യൊരുക്കം. ഒാവർ ത്രോയിൽ അഞ്ചു റൺസിന് പകരം ആറ് റൺസ് നൽകിയത് അമ്പയറുടെ പിഴച്ച ത ീരുമാനമായെന്ന ആരോപണവുമായി മുൻ െഎ.സി.സി അമ്പയർ സൈമൺ ടഫൽ രംഗത്തെത്തി.
ക്രിക്കറ്റ് നിയമ നിർമാണ സംഘമായ എം.സി.സി ലോ സബ്കമ്മിറ്റി അംഗമായ ടഫലിെൻറ പരാമർശത്തോട് െഞട്ടലോടെയാണ് ക്രിക്കറ്റ് ലോകം പ്രതികരിച്ചത്. നിർണായക ഘട്ടത്തിൽ അധികമായി ലഭിച്ച ഒാവർത്രോയാണ് ന്യൂസിലൻഡിൽനിന്ന് ലോകകിരീടം തട്ടിത്തെറുപ്പിച്ചത്. ഗുപ്റ്റിൽ ബൗണ്ടറി ലൈനിൽനിന്ന് എറിഞ്ഞ പന്ത് രണ്ടാം റൺസിനായി ശ്രമിച്ച സ്റ്റോക്സിെൻറ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നതോടെയാണ് അമ്പയർ ആറ് റൺസ് അനുവദിച്ചത്.
െഎ.സി.സി ചട്ടപ്രകാരം ഫീൽഡർ പന്ത് കൈവിടുേമ്പാഴാണ് ഒാവർത്രോ ആരംഭിക്കുന്നത്. അതിനുശേഷമുള്ള റണ്ണപ്പ് റൺസായി പരിഗണിക്കില്ല. ഇതുപ്രകാരം ഇംഗ്ലണ്ടിന് അഞ്ചു റൺസേ അനുവദിക്കാൻ പറ്റൂ. എന്നാൽ, ആദ്യം ഒാടിയ ഡബ്ളും ഒാവർത്രോ ബൗണ്ടറിയുമാണ് ധർമസേന ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ടഫലിനു പിന്നാലെ മുൻ താരങ്ങളും വിമർശനവുമായി രംഗത്തെത്തി.
ക്രിക്കറ്റ് നിയമ നിർമാണ സംഘമായ എം.സി.സി ലോ സബ്കമ്മിറ്റി അംഗമായ ടഫലിെൻറ പരാമർശത്തോട് െഞട്ടലോടെയാണ് ക്രിക്കറ്റ് ലോകം പ്രതികരിച്ചത്. നിർണായക ഘട്ടത്തിൽ അധികമായി ലഭിച്ച ഒാവർത്രോയാണ് ന്യൂസിലൻഡിൽനിന്ന് ലോകകിരീടം തട്ടിത്തെറുപ്പിച്ചത്. ഗുപ്റ്റിൽ ബൗണ്ടറി ലൈനിൽനിന്ന് എറിഞ്ഞ പന്ത് രണ്ടാം റൺസിനായി ശ്രമിച്ച സ്റ്റോക്സിെൻറ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നതോടെയാണ് അമ്പയർ ആറ് റൺസ് അനുവദിച്ചത്.
െഎ.സി.സി ചട്ടപ്രകാരം ഫീൽഡർ പന്ത് കൈവിടുേമ്പാഴാണ് ഒാവർത്രോ ആരംഭിക്കുന്നത്. അതിനുശേഷമുള്ള റണ്ണപ്പ് റൺസായി പരിഗണിക്കില്ല. ഇതുപ്രകാരം ഇംഗ്ലണ്ടിന് അഞ്ചു റൺസേ അനുവദിക്കാൻ പറ്റൂ. എന്നാൽ, ആദ്യം ഒാടിയ ഡബ്ളും ഒാവർത്രോ ബൗണ്ടറിയുമാണ് ധർമസേന ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ടഫലിനു പിന്നാലെ മുൻ താരങ്ങളും വിമർശനവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story