ഒത്തുകളി ആരോപണത്തിൽ കഴമ്പില്ല; ഷമിക്ക് ബി.സി.സി.െഎ കരാർ ലഭിച്ചു
text_fieldsമുംബൈ: ഒത്തുകളിക്കുന്നതിനായി പാകിസ്താനി യുവതിയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി പണം കൈപ്പറ്റിയെന്ന ഭാര്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.സി.സി.െഎ അഴിമതിവിരുദ്ധ സമിതിയുടെ കണ്ടെത്തൽ. ഇതേതുടർന്ന് ഷമിയുടെ കരാർ പുതുക്കിയതായി ബി.സി.സി.െഎ അറിയിച്ചു. മൂന്നുകോടി രൂപ വരുമാനം ലഭിക്കുന്ന ബി ലെവൽ കോൺട്രാക്ടാണ് നൽകിയിരിക്കുന്നത്. ഇതോടെ ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന െഎ.പി.എല്ലിൽ ഡൽഹി െഡയർഡെവിൾസിെൻറ താരമായി ഷമിക്ക് പന്തെറിയാം.
നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്നും പാകിസ്താൻകാരിയിൽ നിന്ന് പണം കൈപ്പറ്റിയെന്നും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ഭാര്യ ഹസിൻ ജഹാൻ ഉന്നയിച്ചത്. എന്നാൽ, വ്യക്തിപരമായ പരാതികൾ അഴിമതിവിരുദ്ധ സമിതി പരിഗണിച്ചിട്ടില്ല. ഇത് ക്രിക്കറ്റ് ബോർഡിെൻറ അന്വേഷണപരിധിയിൽ വരുന്നതല്ലെന്നും കൊൽക്കത്ത പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ബി.സി.സി.െഎ അറിയിച്ചു. ഡൽഹി പൊലീസ് മുൻ കമീഷണറും ബി.സി.സി.െഎ അഴിമതി വിരുദ്ധ സമിതി തലവനുമായ നീരജ് കുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.