Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷൈനിങ് ശാകിബ്

ഷൈനിങ് ശാകിബ്

text_fields
bookmark_border
Shakib-al-hasan
cancel

ആധുനിക ക്രിക്കറ്റിൽ ഒാൾറൗണ്ടർ എന്നു പറയുേമ്പാൾ അതിവേഗം ബൗൾ ചെയ്യുകയും സംഹാരാത ്മകമായി ബാറ്റ് വീശുകയും ചെയ്യുന്ന ആന്ദ്രെ റസലിനെയും ബെൻ സ്റ്റോക് സിനെയുമൊക്കെയ ാണ് ക്രിക്കറ്റ് പ്രേമികൾക്ക് പെെട്ടന്ന് ഒാർമ വരുക. എന്നാൽ, ഒരു ദശകമായി പ്രത്യേക ത ഒന്നും തോന്നിപ്പിക്കാത്ത ഇടംകൈയൻ സ്പിന്നും പന്തിനെ തഴുകിവിടുന്ന സ്ട്രോക്പ്ലേ യുമായി ഒരു താരം ലോക ക്രിക്കറ്റിലെ ഒാൾറൗണ്ടർമാരിൽ തലയെടുപ്പോടെ നിൽക്കുന്നുണ്ട ്. ഇൗ ലോകകപ്പിൽ ബാറ്റും പന്തും കൊണ്ട് തകർപ്പൻ പ്രകടനങ്ങളുമായി കളം നിറയുകയും ചെ യ്യുന്ന താരത്തിെൻറ പേര് ശാകിബുൽ ഹസൻ. വെറും ആറു മത്സരങ്ങളിൽനിന്ന് 400 കൂടുതൽ റൺസും 10 വിക്കറ്റുമായി ബംഗ്ലാദേശിെൻറ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായക സാന്നിധ്യമാവുകയാണ് ഇൗ മിന്നും ഒാൾറൗണ്ടർ. ക്രിക്കറ്റിലെ മൂന്ന് വിഭാഗത്തിലും െഎ.സി.സി ഒാൾറൗണ്ട് റാങ്കിങ്ങിൽ മുൻനിരയിലുണ്ട്. ഏകദിനത്തിൽ ഒന്നാം സ്ഥാനത്തും ടെസ്റ്റിലും ട്വൻറി20യിലും രണ്ടാം സ്ഥാനത്തുമുണ്ട് ഇൗ 32കാരൻ.

ബംഗ്ലാദേശ് ക്രിക്കറ്റ് ലോകത്തിന് സംഭാവനചെയ്ത ഏറ്റവും മികച്ച കളിക്കാരനായി വളരുകയാണ് ശാകിബ്. എല്ലാ വിഭാഗത്തിലും ടീമിെൻറ വിശ്വസ്ത താരമാണ് സ്ഥിരതയുള്ള കളി പുറത്തെടുക്കുന്ന ഇൗ ഇടംകൈയൻ. ടെസ്റ്റിൽ 55 കളികളിൽ അഞ്ച് സെഞ്ച്വറിയും 24 അർധ സെഞ്ച്വറിയുമടക്കം 3807 റൺസും 205 വിക്കറ്റും നേടിയിട്ടുള്ള ശാകിബ് ഏകദിനത്തിൽ 204 മത്സരങ്ങളിൽ ഒമ്പത് ശതകവും 45 അർധ ശതകവുമടക്കം 6193 റൺസും 259 വിക്കറ്റും 72 ട്വൻറി20കളിൽ എട്ട് ഫിഫ്റ്റിയടക്കം 1471 റൺസും 88 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

2006ൽ ഏകദിനത്തിലും അടുത്ത വർഷം ടെസ്റ്റിലും അരങ്ങേറിയതു മുതൽ ബംഗ്ലാദേശ് ടീമിെൻറ നെട്ടല്ലാണ് ശാകിബ്. ബാറ്റിങ്ങിലാണോ ബൗളിങ്ങിലാണോ കൂടുതൽ ശോഭിക്കുന്നത് എന്ന് പറയാനാവാത്തവിധം ഇരുവിഭാഗത്തിലും സ്ഥിരത പുലർത്തുന്ന ശാകിബ് കളത്തിൽ സമ്മർദം അതിജീവിക്കുന്നതിലും അർപ്പണബോധത്തിലും ഒരുപടി മുന്നിലാണ്. ഇടക്കാലത്ത് നായകനായപ്പോഴും കളിമികവ് തുടർന്ന ശാകിബിന് പിന്നീട് ക്യാപ്റ്റൻസി നഷ്ടമാവുകയും കോച്ച് ചന്ദിക ഹതുരസിംഗയുമായുള്ള ഉടക്ക് വിനയാവുകയും ചെയ്തെങ്കിലും അതിലൊന്നും തളരാതെ പൊരുതിയാണ് വീണ്ടും മികവിെൻറ ഉന്നതങ്ങളിലെത്തിയത്. ലോകകപ്പിൽ സെമി പ്രതീക്ഷ കെടാതെ കാക്കുന്നതിൽ ബംഗ്ലാദേശിനെ ഏറ്റവും സഹായിക്കുന്നത് ശാകിബിെൻറ ഒാൾറൗണ്ട് മികവ് തന്നെയാണെന്നതിൽ സംശയമില്ല.

1.

•ഒരു ലോകകപ്പിൽ 400 റൺസും 10 വിക്കറ്റുമെടുക്കുന്ന ആദ്യ താരം. ആറു മത്സരങ്ങളിൽ ശാകിബ് ഇതുവരെ 476 റൺസും 10 വിക്കറ്റും േനടിക്കഴിഞ്ഞു. അടുത്തെത്തുന്ന ഒാൾറൗണ്ട് പ്രകടനം ദക്ഷിണാഫ്രിക്കയുടെ ലാൻസ് ക്ലൂസ്നറുടേതും ഇന്ത്യയുടെ യുവരാജ് സിങ്ങിേൻറതുമാണ്. ക്ലൂസ്നർ 1999 ലോകകപ്പിൽ 281 റൺസും 17 വിക്കറ്റും യുവരാജ് 2011 ലോകകപ്പിൽ 362 റൺസും 15 വിക്കറ്റും നേടിയിരുന്നു.

•ലോകകപ്പ് ചരിത്രത്തിൽ 1000ലധികം റൺസും 30ലധികം വിക്കറ്റും നേടിയിട്ടുള്ള ഏക താരം. ലോകകപ്പിലെ 27 മത്സരങ്ങളിൽ 1016 റൺസും 33 വിക്കറ്റുമായി ശാകിബിന്.

•ബംഗ്ലാദേശിനായി ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ കളിക്കാരൻ. 2011ൽ ശഫീയുൽ ഇസ്ലാം നേടിയ 21 റൺസിന് നാല് വിക്കറ്റായിരുന്നു ഇതുവരെയുള്ള ബംഗ്ലാദേശുകാരെൻറ മികച്ച ബൗളിങ്.

2

•ലോകകപ്പിൽ ഒരു കളിയിൽ ഫിഫ്റ്റിയും അഞ്ച് വിക്കറ്റും നേടുന്ന രണ്ടാമത്തെ താരം. 2011ൽ ബംഗളൂരുവിൽ അയർലൻഡിനെതിരെ പുറത്താവാതെ 50 റൺസും 31 റൺസിന് അഞ്ച് വിക്കറ്റും നേടിയ യുവരാജ് സിങ്ങാണ് ഇൗ നേട്ടം കൈവരിച്ച ആദ്യ കളിക്കാരൻ.

3.

•ഒരു ലോകകപ്പ് ടൂർണമെൻറിൽ സെഞ്ച്വറിയും അഞ്ച് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം. മുമ്പ് ഇൗ നേട്ടം കരസ്ഥമാക്കിയ രണ്ട് പേരും ഇന്ത്യക്കാരാണ്. 1983ൽ കപിൽ ദേവും 2011ൽ യുവരാജ് സിങ്ങും. രണ്ടു തവണയും ഇന്ത്യ കിരീടം നേടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsShakib Al HasanICC World Cup 2019
News Summary - Shakib al hasan story-Sports
Next Story