സ്റ്റേഡിയത്തിലെ ഗ്ലാസ് തകർത്തത് ശാക്കിബെന്ന്
text_fieldsകൊളംബോ: നിദഹാസ് ട്രോഫി ട്വൻറ 20യിൽ ശ്രീലങ്കക്കെതിരായ മൽസരത്തിന് ശേഷം പ്രേമദാസ സ്റ്റേഡിയത്തിലെ ഡ്രസിങ് റൂം തകർത്തതിന് പിന്നിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ശാക്കിബ് അൽ ഹസനാണെന്ന് റിപ്പോർട്ട്. ശ്രീലങ്കൻ പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. മൽസരം നടക്കുേമ്പാൾ ഗ്രൗണ്ടിലുണ്ടായിരുന്ന ജീവനക്കാർ ശാക്കിബ് ഡ്രസിങ് റൂമിെൻറ വാതിൽ വലിച്ചടച്ചതാണ് ഗ്ലാസ് പൊട്ടാൻ കാരണമെന്ന് മൊഴി നൽകിയെന്നാണ് വാർത്ത.
നേരത്തെ സ്റ്റേഡിയത്തിലെ ഗ്ലാസ് തകർന്നതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരനാരാണെന്ന് കണ്ടെത്താൻ മാച്ച് റഫറി ക്രിസ് ബോർഡ് നിർദേശം നൽകിയിരുന്നു. ഇതിെൻറ പരിശോധന നടക്കുന്നതിനിടയിലാണ് പുതിയ വാർത്തകൾ പുറത്ത് വരുന്നത്.
ശ്രീലങ്ക-ബംഗ്ലാദേശ് മൽസരത്തിനിടയിലും നാടകീയ സംഭവങ്ങളുണ്ടായിരുന്നു. അവസാന ഒാവറിലാണ് ഇരു ടീമംഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് ബംഗ്ലാദേശ് ക്യാപ്റ്റന് െഎ.സി.സി പിഴ ശിക്ഷ നൽകിയിരുന്നു. ഗ്ലാസ് തകർത്ത സംഭവത്തിലും ശാക്കിബിന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കടുത്ത നടപടികളാവും അദ്ദേഹത്തിന് നേരിടേണ്ടി വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.