സ്വിറ്റ്സർലാൻറിലെ സൈൻറ് മോറിസ് റിസോർട്ടിൽ ക്രിക്കറ്റിലെ അതികായരെ പെങ്കടുപ്പിച്ച് ട്വൻറി ട്വൻറി മാച്ച് സംഘടിപ്പിച്ചു. രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാച്ച്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വിരേന്ദർ സെവാഗ്, പാകിസ്താൻ ഒാൾറൗണ്ടർ ഷാഹിദ് അഫ്രീദി, ആസ്ട്രേലിയയുടെ മൈക് ഹസി, ശ്രീലങ്കൻ താരം മഹേല ജയവർധനെ, പകിസ്താെൻറ ഷുഹൈബ് അക്തർ എന്നിവരടങ്ങുന്ന രണ്ട് ടീമുകളായി മാച്ച് സംഘടിപ്പിച്ചത്.
മത്സരത്തിന് ശേഷം ഇന്ത്യക്കാരും പാകിസ്താനികളുമടങ്ങുന്ന ആരാധകർക്ക്, കൂടെ നിന്ന് സെൽഫിയെടുക്കാനായി അവസരമൊരുക്കിയ പാകിസ്താൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഷാഹിദ് അഫ്രീദി, ഒരു ഇന്ത്യക്കാരിയുടെ ആവശ്യാർഥം ഒരുമിച്ച് നിന്ന് ഫോേട്ടാക്ക് പോസ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ പതാക മടക്കി പിടിച്ച് പോസ് ചെയ്യാനോങ്ങിയ ആരാധികയോട് പതാക ശരിയായി പിടിക്കാൻ അഫ്രീദി പറഞ്ഞു. ‘ഫ്ലാഗ് സീതാ കരോ അപ്നാ’ എന്നു പറഞ്ഞ് പെൺകുട്ടിയോടൊപ്പം പോസ് ചെയ്യുന്ന അഫ്രീദിയുടെ വീഡിേയാ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലാവുകയായിരുന്നു.
Shahid Afridi's message to all the pseudo nationalists. pic.twitter.com/N5zbJS4Uci
— Siona Gogoi (@AtomicBlow) February 10, 2018
ചെറിയ കാര്യമാണെങ്കിലും ചിരവൈരികളെന്ന് മുദ്ര കുത്തപ്പെട്ട പാക് ടീമം നായകനായിരുന്ന അഫ്രീദിയിൽ നിന്നും ഇത്തരം മാതൃകാപരമായ പെരുമാറ്റം കണ്ട ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ താരത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നു. അഫ്രീദിയുടെ സ്പോർട്സ്മാൻ സ്പിരിറ്റ് മാതൃകയാണെന്നും ഇത് തീവ്ര ദേശീയ വാദികൾക്കുള്ള അടിയാണെന്നും ട്വീറ്റുകൾ വന്നു.